Thursday, 30 November 2017




കുമ്പസാരം
-----------------
'ഫാദർ എനിക്കൊന്ന് കുമ്പസരിക്കണം'
ഞാൻ തിരിഞ്ഞുനോക്കി.ഡേവിഡ് ആണ് ക്യാനഡക്കാരൻ ഡേവിഡ്....
ഞായറഴച്ച ദിവസത്തെ പതിവ് കുർബാന കഴിഞ്ഞ കുമ്പസാരത്തിനുള്ള സമയമാണെങ്കിലും അങ്ങനെ ആരും വരാറില്ല.....
എല്ലാവരും പാപങ്ങൾ എല്ലാം ഒരുമിച്ച് ഏറ്റുപറയാൻ ആകും !!!
ഞാൻ ഡേവിഡിനെ അൾത്താരക്ക് സമീപത്തുള്ള കുമ്പസാരക്കൂട്ടിലേക്ക് കൊണ്ടുപോയി....

അയാളെ ഞാൻ അങ്ങനെ കണ്ടിട്ടില്ല രണ്ടുമൂന്നു വർഷം കൂടുബോൾ നാട്ടിൽ വരുന്ന ഒരു പ്രവാസി... അയാളുടെ അമ്മച്ചി സ്ഥിരമായി പള്ളിയിൽ വരുന്ന ഒരു വിശ്വാസിയാണ് അവർ പറഞ്ഞു ഡേവിഡിനെ എനിക്ക് അറിയാം....

അയാളുടെ കുടുംബജീവിതം ഒരു പരാജയം ആയിരുന്നു....

കുറച്ചു മാസങ്ങൾക്ക് മുന്നേ അയാളുടെ ഭാര്യ ഡിവോഴ്സ് വാങ്ങി പോയി.. ഇന്ന് അയാളെ കണ്ടപ്പോൾ അയാളുടെ മുഖം വിഷമവും,കുറ്റബോധവും എല്ലാം താളം കെട്ടി കിടക്കുന്നു..
അയാൾ സംസാരിച്ചു തുടങ്ങി ...
അയാൾക്ക് പറയാനുണ്ടായിരുന്നത് ഒരു കഥയായിരുന്നു ഒരു ഒന്നര കൊല്ലം മുന്നേ നടന്ന ഒരു കഥ....
സ്റ്റാലിന്റെയും ഡേയ്സിയുടെയും പ്രണയത്തിന്റെ കഥ.. 
                                                      
സ്റ്റാലിന്റെ കഥ
*****************
നാല് വർഷത്തെ കോളേജ് ജീവിതം കഴിഞ്ഞു വീണ് കിട്ടിയ സപ്പ്ളികൾ എഴുതിയെടുക്കുന്ന സമയം... നാട്ടിൽ ഏത് പഠിപ്പിസ്റ്റിന് ജോലികിട്ടിയാലും ഇരിക്കപ്പൊറുതി ഇല്ലാത്തത് നമുക്ക് തന്നെ...

അങ്ങനെ ഒരു ദിവസം രാവിലെ 10:30 കഴിഞ്ഞിട്ടും എഴുനേൽക്കാതെ മൂടി പുതച്ചു കിടന്ന എന്നെ വിളിച്ചുണർത്തിയത് അമ്മച്ചിയുടെ പതിവ് ശകാരം തന്നെ..
സ്ഥിരമായി കേട്ട് ബോറടിച്ചതുകൊണ്ടും ഇന്നലത്തെ ഹാങ്ങോവർ കൊണ്ടും .. ഉറക്കത്തിൽ നിന്നും എഴുനേറ്റ് മുഖം കഴുകി ഫോൺ പോക്കറ്റിൽ ഇട്ട് ബൈക്ക് എടുത്ത് ഞാൻ ഇറങ്ങി...
അങ്ങനെ ഒരു വൈകുന്നേരം നല്ല ഇടിയും മഴയും ഉള്ള ഒരു ദിവസം... സപ്പ്ളിക്ക് പഠിക്കാൻ ഷഹാനയുടെ വീട്ടിലേക്ക് പോകുന്ന വഴി ഇടക്ക് വെച്ച് ബൈക്ക് പണിമുടക്കി..പഠിച്ചപണി പതിനെട്ടും നോക്കുന്നതിന്റെ ഇടയിലാണ് ഞാൻ അവളെ കണ്ടത്....

ഡെയ്സിയെ ....
ഞങ്ങളുടെ നാട്ടിലെ പുതിയ താമസക്കാരായ ഇറിഗേഷൻ ഡിപ്പാർട്മെന്റിൽ ജോലിചെയ്യുന്ന വർഗീസിന്റെ ഏക മകൾ....
ഇന്ന് പക്ഷെ അവളുടെ മുഖം അകെ കാർമേഘം മൂടിയിരുന്നു....
പള്ളി കൊയറിൽ പാടാൻ വരുമ്പോഴുള്ള അവളുടെ  ഐശ്വര്യത്തെ പറ്റി അമ്മച്ചി പലതവണ പറഞ്ഞിട്ടുള്ളതാണ്.... പക്ഷെ ഇത്തവണ എന്തോ കൂട്ടിലടച്ച ഒരു കിളിയുടെ അവസ്ഥയായിരുന്നു ഞാൻ ആ മുഖത്ത് കണ്ടത്.... ഞാൻ നോക്കി നിൽക്കുന്നത് കണ്ടിട്ടാവും അവൾ ജനാല അടച്ചിട്ടു എഴുന്നേറ്റു പോയി ... പിന്നീട് ഒരുപാട് തവണ അവളെ കണ്ടു...

എന്തോ മറ്റാർക്കുമില്ലാത്ത എന്തൊക്കെയോ ഒരു ഭംഗി അവൾക്കുള്ളത് പോലെ ഒരു തോന്നൽ... ഞാൻ അറിയാതെ തന്നെ എന്റെ ഉള്ളിൽ അവൾ കയറിക്കൂടി... അവളുടെ അയൽക്കാരിയും എന്റെ കൂട്ടുകാരിയുമായ ഷഹാന വഴി എന്റെ പ്രണയം ഞാൻ അവളെ അറിയിച്ചു,പക്ഷെ നിരാശയായിരുന്നു ഫലം ....

അവളുടെ വിവാഹം ഏതാണ്ട് ഉറപ്പിച്ചു ഏതോ ഒരു കാനഡക്കാരൻ ആണ്... പക്ഷെ അവൾക്ക് ഈ വിവാഹത്തിൽ വലിയ താല്പര്യം ഇല്ല എന്ന് കൂടി ഷഹാന പറഞ്ഞപ്പോൾ ഒരു നേരിയ വെട്ടം എന്റെ മുന്നിൽ തെളിഞ്ഞു..
അങ്ങനെ ഒരു ദിവസം അവളെ കാണാൻ വീടിന്റെ മുന്നിൽ ചുറ്റിപറ്റി നടപ്പോൾ അവളുടെ അച്ഛൻ പിടിച്ചു... അന്ന് എന്തൊക്കെയോ പറഞ്ഞു തടിയൂരി...
അങ്ങനെ ആ കാനഡകാരനെ വിവാഹം ചെയ്യാതിരിക്കാൻ വേണ്ടി അവൾ എന്നെ ഇഷ്ടമാണ് എന്ന് വീട്ടിൽ പറഞ്ഞു... പക്ഷെ അത് വിചാരിച്ചപോലെ വർക്ക് ഔട്ട് ആയില്ല... അവൾ വീട്ടുതടങ്കലിലുമായി ...
അവളുടെ കുടുംബം കാനഡക്ക്  പുറപ്പെടാൻ തയ്യാറായി.. അവിടെ വെച്ച് വിവാഹം നടത്തനും തീരുമാനിച്ചു...

ക്രിസ്മസ് കഴിഞ്ഞു 26 ന് എല്ലാരും പുറപ്പെടാൻ ഒരുങ്ങി.... അവരെ കൊണ്ടുപോകാൻ ആ കാനഡക്കാരൻ പറന്നെത്തി.... അങ്ങനെ ക്രിസ്മസ് ദിവസം...
അവൾ വീട്ടിൽ നിന്നും പുറത്തിറങ്ങി... എന്റെ ജീവിത്തൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവം അന്നുണ്ടായി...
അയാളോടുള്ള വെറുപ്പ് എന്നോടുള്ള ഇഷ്ടമായി അവളുടെ ഉള്ളിൽ വളർന്നു... അവൾക്കും എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു.....
കഴിഞ്ഞ 24 വർഷമുണ്ടായിരുന്ന ക്രിസ്മസ്നേക്കാൾ അന്നത്തെ ദിവസത്തിന് ഭംഗിയുണ്ടായിരുന്നു...ആ ദിവസം മുഴുവനും ഞങ്ങൾ പ്രണയിച്ചു നടന്നു...
രാത്രിയിലും നല്ല മഴയുണ്ടായിരുന്നു..ആ ദിവസത്തെ ഓർമകളുമായി ഞാൻ ബൈക്ക് ഓടിച്ചുകൊണ്ടിരുന്നു... ദൂരെനിന്നും രണ്ട് വെളിച്ചമുള്ള കണ്ണുകൾ എന്നെ തേടി വന്നു... അത് ഒരു ലോറിയിരുന്നു.... 

   "ഫാദർ",
ഡേവിഡ് എന്നെ തട്ടി വിളിച്ചു ...
"അതെ ഫാദർ ഞാനാണ് ആ പാപി.. ഈ കൈകൾക്ക് കൊണ്ടാണ് ഞാൻ അവനെ കൊന്നത്... എത്ര കഴുകിയിട്ടും ആ രക്ത കറ എന്റെ കൈകളിൽ തന്നെയുണ്ട് ഫാദർ...സ്റ്റാലിന്റെ മരണം ഡേയ്സിക്ക് ഒരു ഷോക്ക് ആയിരുന്നു അവൾ വീണ്ടും പഴയപോലെ അകാൻ മാസങ്ങൾ എടുത്തു... അപ്പോഴേക്കും വീട്ടുകാർ എനിക്ക് വേറെ വിവാഹം ഉറപ്പിച്ചു...അവളുടെ ശാപമാകും ഫാദർ ഗതിപിടിചിച്ചില്ല ഞാൻ.... ഫാദർ പറയു ദൈവം എനിക്ക് വേണ്ടി എന്ത് ശിക്ഷയാണ് കരുതിവെച്ചിരിക്കുന്നത് എന്തായാലും സന്തോഷത്തോടെ ഞാൻ സ്വീകരിക്കും ഫാദർ"....
ഡേവിഡ് പറഞ്ഞു നിർത്തിയിട്ടു എന്നെ നോക്കി ...
ഡേവിഡ്,താങ്കളുടെ മുന്നിൽ ഒരുപാട് വഴികളുണ്ടായിരുന്നു... പക്ഷെ അതൊന്നും സ്വീകരിക്കാൻ നിങ്ങൾ തയ്യാറായില്ല... ഈ ലോകത്ത് ഞാൻ അടക്കം എല്ലാവര്ക്കും എല്ലാം നശിപ്പിക്കാൻ എളുപ്പമാണ്... പക്ഷെ ആ ഇല്ലാതെയായതിനു പകരം വെക്കാൻ നമ്മുടെ കയ്യിൽ ഒന്നും കാണില്ല ...
മറ്റുവർ ചെയ്ത പാപങ്ങൾ ഏറ്റുവാങ്ങി കുരിശിൽ എറിയവനാണ് അവൻ...
അതുപോലെ തന്നെയാണ് സ്റ്റാലിൻ എന്ന യുവാവും... അയാൾക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നിരിക്കാം....
വിവാഹം കഴിഞ്ഞു എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം എനിക്കും എന്റെ ഭാര്യക്കുമുണ്ടായ പൊന്നോമന പുത്രൻ ആയിരുന്നീടോ സ്റ്റാലിൻ...
അവനെയാണ് ഡേവിഡ് നിങ്ങൾ ഇല്ലാതെയാക്കിയത്... കഴിഞ്ഞ 24 വർഷമായി അവനുവേണ്ടി ജീവിച്ചവർ ആയിരുന്നു ഞങ്ങൾ പക്ഷെ.....
ഡേവിഡ് എന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു.. ആ ഭാവങ്ങൾ എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല.. ഭയം,അത്ഭുതം,കുറ്റബോധം അങ്ങനെ പലതും ആ മുഖത്ത് മിന്നി മറഞ്ഞു........

അക്ഷയ് 

Monday, 27 November 2017



ഡയറികുറിപ്പ്
------------------------

2017 നവംബർ 27
"ഇന്നും മൂക്കിൽനിന്നും ചോര വന്നു....ഇപ്പോൾ കുറച്ചുനാളായിട്ട് ഇത് എന്റെ സന്തതസഹചാരിയാണ്..ആരെയും അറിയിക്കാതെ കുറച്ചുനാൾ ഞാൻ ഇതുംകൊണ്ട് നടന്നു...പക്ഷെ പതിവായി അവൻ വരാൻ തുടങ്ങിയപ്പോൾ എല്ലാവരും അറിഞ്ഞു.... പണ്ട് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം വന്നിരുന്ന ആളാ ഇപ്പൊ ദിവസവും മൂന്നും നാലും തവണ വരെ വരും...ഡോക്ടറെ കാണിച്ചപ്പോൾ കുഴപ്പമില്ല ഏതെങ്കിലും വെയ്നിൽ ഉണ്ടായ  മുറിവാകും കാരണം എന്ന് എന്നോട് പറഞ്ഞു....
പക്ഷെ ഏട്ടനോട് പറയുന്നത് ഞാൻ കേട്ടിരുന്നു,ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന ഒരുതരം ബ്ലഡ് ക്യാൻസർ.......
കൂടിപ്പോയാൽ രണ്ടാഴ്ച അവർ ഏട്ടനോട് പറഞ്ഞു......
ആ പാവം വല്ലാതെ തകർന്ന് പോയിരുന്നു......
ഇപ്പോൾ 10 ദിവസം കഴിഞ്ഞു,ഞാൻ മരണം എന്ന സത്യത്തോട് പൊരുത്തപെട്ടുക്കഴിഞ്ഞു.. .....
പക്ഷെ വേണ്ടപ്പെട്ടവരെ ഒക്കെ വിട്ടിട്ട് അങ്ങ് പോകുന്നത്....ഓർക്കുമ്പോൾ ഒരു വിങ്ങലാണ്,സംഭരിച്ചു വെച്ച ധൈര്യം എല്ലാം ചോർന്നു തുടങ്ങി....

ഉണ്ണി അവനെ എന്നെ ഒരുപാട് ഇഷ്ടമായിരുന്നു..പലപ്പോഴും അവൻ അത് പറയാതെ പറഞ്ഞിട്ടുമുണ്ട്...എനിക്കും അവനെ ഇഷ്ടമായിരുന്നു പക്ഷെ... മരണം കാത്തിരിക്കുന്ന ഞാൻ എന്തിന് ആ പാവത്തിന് പ്രതീക്ഷ കൊടുക്കണം..എന്തിന് പുതിയ സ്വപ്‌നങ്ങൾ കൊടുക്കണം ...
അതുകൊണ്ടല്ലേ ഞാൻ അവനോട് അന്ന് അങ്ങനെ ഒക്കെ പറഞ്ഞത്,ദേഷ്യപ്പെട്ടതു..പാവം വിഷമിച്ചുകാണും അവൻ....
അച്ഛൻ ഇല്ലാത്തതിന്റെ ഒരു കുറവും ഏട്ടനും അമ്മയും എന്നെ അറിയിച്ചിട്ടില്ല ഏട്ടന്റെ കല്യാണാലോചനകൾ ഒക്കെ നടക്കുന്നുണ്ട്..
ആ ഏട്ടന്റെ കുഞ്ഞുഅനിയത്തിയായി കല്യാണം കാണണം എന്ന ഒരു ആഗ്രഹം ബാക്കി ഉണ്ട്....

തൊടിയിൽ പയ്യിന്റെ പിന്നാലെ ഓടിയും,അടുക്കളയിലെ കരിയും പുകയും കൊണ്ടുനിന്നിട്ട് വൈകിട്ട് ടി വിയുടെ മുന്നിൽ വന്നിരുന്നിട്ട്, 
'എടി കല്യാണിയെ എന്റെ കാലിൽ ഇത്തിരി കുഴമ്പ് ഇട്ടുതാടി '
എന്ന് അമ്മ പറയുമ്പോൾ കാലിന്മേൽ കാലും കയറ്റി വെച് എനിക്ക് എങ്ങും മേലാ എന്ന ഭാവത്തിൽ മുഖം തിരിച്ചിരുന്നിട്ടുണ്ട് ഒരുപാടുതവണ...
ഇപ്പോൾ ആ കാലിൽ തൊട്ട് മാപ്പാക്കണം എന്ന അപേക്ഷിക്കാൻ തോന്നുന്നു.... പണ്ട്മഴക്കാലത്ത് സ്കൂളിൽ നിന്നും വരുമ്പോൾ  എനിക്ക് ഒറ്റക്ക് ഒരുകുടയിൽ പോകണം എന്നും പറഞ്ഞു വാശിപിടിച്ചു ചിണുങ്ങി കരഞ്ഞു ഏട്ടനെ ഒരുപാട് തവണ മഴനനയിപ്പിച്ചിണ്ട്..പാവത്തിന് ജലദോഷവും പനിയും ഒക്കെ വന്നിട്ടുമുണ്ട് ഒരുപാട് തവണ ...
 സന്ധ്യക്ക് വിളക്ക് കത്തിച്ചുവെച്ചു നാമം ജപിക്കാൻ മുത്തശ്ശി പറയുമ്പോൾ കയ്യിൽ ഫോണും എടുത്ത് ഒരുപാട് തവണ മുഖം കറുപ്പിച്ചിട്ടുണ്ട് ഞാൻ... എനിക്ക് പനി പിടിച്ചപ്പോൾ രാത്രി ഉറങ്ങാതെ എനിക്ക് കാവലിരുന്നു തുണി നനച്ചു നെറ്റിയിലിട്ട് എന്റെ കാലും തിരുമി ഇരിക്കുന്ന എന്റെ ഏട്ടനെ ഞാൻ കണ്ടിട്ടുണ്ട്...
പിന്നീട് വളർന്ന് വലുതായപ്പോൾ എന്റെ ഫോൺ എടുത്തു നോക്കി എന്നും പറഞ്ഞു ഒരുപാട് തവണ തള്ളി പറഞ്ഞിട്ടുണ്ട് ഞാൻ..
പുതിയ പെൻസിൽ വാങ്ങാൻ അമ്മ കൊടുക്കുന്ന പൈസക്ക് എനിക്ക് പുളി മിട്ടായിയും തേൻ മിട്ടായിയും ഒക്കെ വാങ്ങി തന്നിട്ട് ഞാൻ എഴുതിയിട്ട് കളഞ്ഞിട്ടുള്ള മുറി പെൻസിലുകൾ പെറുക്കി എഴുതിയിട്ടുണ്ട്‌ എന്റെ ഏട്ടൻ ....
മൂക്കിൽ നിന്നും വീണ്ടും ചോര വരുന്നുണ്ട്... എന്തോ ഈ തവണ അവൻ മടങ്ങി പോകുന്ന ലക്ഷണമില്ല... നിർത്താതെ ഒഴുകി ഒഴുകി വരുന്നു...... കണ്ണിൽ ഇരുട്ട് നിറയുന്നത് പോലെ......."
അവൾ ആ ഡയറിയുടെ മുകളിലേക്ക് കിടന്നു ആ ഡയറിയുടെ താളുകളിൽ ചോര പതിയെ പടർന്നു തുടങ്ങി.... പുറത്ത് നല്ല ഇടിയും മഴയുമുണ്ട്... കത്തിച്ചുവെച്ചിരുന്ന ആ മെഴുകുതിരി വെളിച്ചം പതിയെ അണഞ്ഞു.......
അക്ഷയ് 
         

Monday, 6 November 2017




സ്വയംവരം 
------------------
പുറത്ത് നല്ല മഴയുണ്ട് ജനാലയിലൂടെ തണുപ്പ് പതിയെ മുറിക്കുള്ളിലേക്ക് ഊർന്നിറങ്ങി.. ഏതാണ്ട് 2 ആഴ്ച കഴിഞ്ഞിരിക്കുന്നു വീട് വിട്ട് ഒന്ന് പുറത്തിറങ്ങിയിട്ട്.എല്ലാത്തിനോടും ഒരു മടുപ്പാണ്. 
മുറിക്കുള്ളിൽ നിന്നും ജനാലയിലൂടെ പുറത്തേക്ക് നോക്കി എല്ലാം പഴയത് പോലെ തന്നെ ഒന്നും മാറിയിട്ട് ഇല്ല... കയ്യിൽ എന്റെ ഡയറി ഉണ്ട് ഞാൻ അതിന്റെ താളുകൾ പതിയെ മറിച്ചു കുറച്ചു പേജുകൾക്ക്  ശേഷം അത് ബ്ലാങ്ക് ആണ്..........
പുറത്തേക്ക് നോക്കി ഇന്നലെ കണ്ട പുത്തൻ പടത്തിന്റെ കാര്യം ആലോചിച്ചും കൊണ്ട് പതിയെ മയക്കത്തിലേക്ക് വഴുതി വീണു എപ്പോഴോ !! എവിടെ നിന്നോ എന്തോ വന്ന് തലയിൽ ഇടിച്ചു...
പതിയെ കണ്ണും തിരുമ്മി കൊണ്ട് എഴുന്നേറ്റ് നോക്കി,ആകെ ഒരു മങ്ങൽ ആയിരുന്നു... ഏതാണ്ട് 5 മിനിറ്റ് വേണ്ടി വന്നു  ഞാൻ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ഹിസ്റ്ററി ക്ലാസ്സിൽ ആണ് എന്ന് മനസ്സിലാക്കി എടുക്കാൻ..
ഭദ്ര കാളി രൂപം കൊണ്ട് നിൽക്കുന്ന ജയ മിസ്സ് എടുത്ത വായിൽ ഒരു ഗെറ്റ് ഔട്ട്  അടിച്ചു..
ഹിസ്റ്ററിയുടെ ബോറൻ ക്ലാസ്സിൽ നിന്നും രക്ഷപെട്ടതിന്റെ സന്തോഷവും നല്ല ഒരു ഉറക്കം നഷ്ടപ്പെട്ടതിന്റെ നിരാശയും ഉള്ളിൽ നിറഞ്ഞു....ഞാൻ ക്യാന്റീനിലേക്കു നടന്നു... ക്യാന്റീൻ നിന്നും നല്ല പരിപ്പുവടയുടെ മണം, ഞങ്ങളുടെ അണ്ണാച്ചി നല്ല തൈര് സാദവും,തൈര് വടയും ഒക്കെ ഉണ്ടാക്കും.ഇന്ന് ക്ലാസ്സിൽ ഇരുന്ന് ഉറങ്ങിയതിന്റെ പണിഷ്മെന്റ് എന്തായാലും നാളെ ജയാ മിസ്സിന്റെ കയ്യിൽ നിന്നും കിട്ടും അത് ഉറപ്പാ. അതും ഓർത്തു ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴാണ് അപ്രതീക്ഷിമായി അവളുടെ ഫോൺ ഫോൺ വന്നത്.

ശ്രീ പ്രിയ എന്റെ ശ്രീ കുട്ടി......
അവൾ എനിക്ക് ആരാണ് എന്ന് ചോതിച്ചാൽ അവൾ ഒരു കവിതയാണ് തെളിഞ്ഞ പുഴ പോലെ അങ്ങനെ ഒഴുകി പോകുന്ന ഒരു കവിത.....  
"വിവേക് എടാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് "
"പറ ശ്രീ എന്ത് പറ്റി ... "
"എടാ എന്റെ കല്യാണം.... കല്യാണം ഉറപ്പിച്ചു....."
"ശ്രീ നീ എന്താ ഈ പറയുതുന്നത് ഇത്രപെട്ടെന്ന് കല്യാണമോ.. അപ്പൊ നിന്റെ പഠിത്തം,എം ബി എ എല്ലാം..."
"അറിയില്ല എനിക്ക് ഒന്നും,എവിടെ ഇരുന്നിട് ആകെപ്പാടെ ഒരു മരവിപ്പാണ് എന്ത് ചെയ്യണം എന്ന്  ഒന്നും എനിക്ക് അറിയില്ല...."
ഇത്രയും പറഞ്ഞതും അവളുടെ ഫോൺ കട്ട് ആയി ഞാൻ അകെ വല്ലാത്ത ഒരു ആസ്ഥയിലായി... തിരിച്ചു വിളിച്ചിട്ട് ഫോൺ സ്വിച്ചഡ് ഓഫ് ആണ് ...
എന്ത് ചെയ്യണം എന്ന് ഒരു ഐഡിയ ഇല്ല ...
കൂട്ടുകാരനെ വിളിച്ചു ടിക്കറ്റ് എടുത്തു.
അടുത്ത ബസിനു കയറി നാട്ടിലേക്ക് പുറപ്പെട്ടു .. കഴിഞ്ഞ 10 വർഷമായി എന്റെ ജീവിതം അവൾ എന്ന കുഞ്ഞു ന്യൂക്ലിയസിൽ മാത്രം ചുരുങ്ങി പോയതായി തോന്നി പണ്ട് മുത്തശ്ശിക്കാവിൽ ഉത്സവപ്പറമ്പിലെ  ആൾകൂട്ടത്തിൽ ഞാൻ തിരഞ്ഞ വാലിട്ടു കണ്ണ് എഴുതിയ ഒരു പാവാടക്കാരി ഉണ്ടായിരുന്നു.... അയാൾ ബസിന്റെ വിന്ഡോ സീറ്റിൽ ഇരുന്നു കണ്ണുകൾ പതിയെ അടച്ചു. ഓർമ്മകൾ ഒരു നിശബ്ദ ചിത്രം പോലെ അയാളുടെ ഉള്ളിൽ അലയടിച്ചു. അച്ഛനെയും അമ്മയേയും കണ്ട ഓർമയില്ല പട്ടാള ചിട്ടയിൽ കൊമ്പൻ മീശക്കാരൻ ആയ അമ്മാവന്റെ വീട്ടിലെ ജീവിതം. അമ്മാവന്റെ നീളൻ പോക്കറ്റിൽ നിന്നും 1 രൂപ മോഷ്ടിച്ച് കൂട്ടുകാരുടെ കൂടെ വർണക്കടലാസ്സിൽ പൊതിഞ്ഞ മിട്ടായി വാങ്ങി കഴിച്ചിട്ട് അത് വീട്ടിൽ അറിഞ്ഞപ്പോൾ അമ്മാവനോട് കള്ളം പറഞ്ഞു.... അങ്ങനെ  ആദ്യമായി കള്ളം പറഞ്ഞതിന് അമ്മാവൻ കാലിന്റെ തുടയിൽ നിന്നും ഒരു നുള്ള് മാംസം പിച്ചി എടുത്തു... പിന്നെ ജീവിതത്തിൽ എത്ര കഷ്ടപ്പാട് വരുമ്പോഴും മോഷണത്തെ പറ്റി ആലോചിക്കുമ്പോൾ തുടയിലെ ആ വേദന ഓർമ്മ വരും. സ്കൂളിൽ പഠിക്കുമ്പോൾ മിക്കവാറും ഞാൻ ഉച്ചക്ക് ഒന്നും കഴിക്കില്ല എന്ന്  അറിഞ്ഞ അവൾ പിറ്റേന്ന് മുതൽ അവളുടെ ഊണിന്റെ ഒരു ഭാഗം എനിക്ക് നേരെ നീട്ടി പിന്നീട് അത് ഒരു പതിവ് ആയി...
അങ്ങനെ ആണ് ശ്രീ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
ഞാൻ നാട്ടിൽ എത്തിയിട്ട് അവളെ കാണാനും ഫോണിൽ സംസാരിക്കാനും പല തവണ ശ്രമിച്ചു പക്ഷെ ഒന്നും നടന്നില്ല..അങ്ങനെ ഒരു ദിവസം അവളുടെ ഫോൺകാൾ വീണ്ടും എന്നെ തേടി വന്നു..
"ഡാ എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല...വീടിനു പുറത്തിറങ്ങാൻ പോലും എനിക്ക് അനുവാദമില്ല... ഈ 24 ആണ് കല്യാണം.. മറ്റൊരാളുടെ മുന്നിൽ ഈ ശ്രീ കഴുത്തു നീട്ടി കൊടുക്കില്ല.അതിന് ഞാൻ ജീവനോടെ ഉണ്ടാകില്ല...."
പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുന്നേ ആരോ ഫോൺ കട്ട് ചെയ്തു..
സ്വന്തം എന്ന് പറയാൻ ഒന്നുമില്ലാത്ത, ഒരു ജോലി പോലും ഇല്ലാത്ത എനിക്ക് ആര് പെണ്ണ് തരാൻ..
എല്ലാമുള്ളിലൊതുക്കി ഞാൻ തിരികെ  ചെന്നൈക്ക് പോയി .. അവിടെ ചെന്ന് 2 ദിവസം കഴിഞ്ഞപ്പോൾ നാട്ടിൽ നിന്നും കൂട്ടുകാരന്റെ ഫോൺ കാൾ വന്നു... ഇപ്പോൾ നാട്ടിൽ നിന്നും ആര് വിളിച്ചാലും പേടിയാണ് ..
ശ്രീ വല്ല അവിവേകവും കാണിച്ചുകാണുമോ...
"ഡാ വിവേക് നീ ഇപ്പൊ എവിടാ"
"പുറത്താടാ, കോഫി ഷോപ്പിൽ എന്താടാ എന്താ കാര്യം?"
"ഞാൻ ഒരു കാര്യം അറിഞ്ഞു ശരിയാണോ എന്ന അറിയില്ല"
"നീ മനുഷ്യനെ വട്ടാക്കാതെ കാര്യം പറ"
"എടാ ശ്രീ.. ആ കല്യാണം വീട്ടുകാരുടെ നിർബന്ധ പ്രകാരം ഒന്നുമല്ലടാ..അവൾ നിർബന്ധിച്ചിട്ട ആണ്.പയ്യൻ ഏതോ ഒരു ഡോക്ടർ ആണ്. അതുപോലെ അവള് വീട്ടുതടങ്കലിൽ ഒന്നുമല്ല...."
അവനോട് എന്ത് മറുപടി പറയണം എന്ന് എനിക്കറിയില്ല . ഞാൻ മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു... എന്തോ എല്ലാം കൂടി കേട്ടപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി.. കോഫി ഷോപ്പിൽ നിന്നും ഇറങ്ങി നടന്നു ..കോളേജിൽ ആരോടും ഒന്നും പറയാതെ നാട്ടിലേക്ക് മടങ്ങി...
2 ആഴ്ച ആയി ഇവിടെ വന്നിട്ട് നാളെ 24 ആം തീയതി ആണ്....
കല്യാണി അമ്മയുടെ  വിളി കേട്ടാണ് ഞാൻ വീടിന്റെ പുറത്തോട്ട് ഇറങ്ങി ചെന്നത്...എന്റെ കൂട്ടുകാരൻ ആണ് ..
"എടാ ശ്രീ പ്രിയയുടെ കല്യാണം മുടങ്ങി . ആ ഡോക്ടർ ചെക്കന് വേറെ ഏതോ ഒരു പെണ്ണിനെ ഇഷ്ട്ടമായിരുന്നു അവരുടെ കല്യാണം കഴിഞ്ഞു"
എന്റെ ഫോൺ റിങ് ചെയ്തു.. ഞാൻ വീടിന്റെ അകത്തേക്ക് ഓടി കയറി.ഫോൺ കയ്യിലെടുത്തു...
ഡോക്ടർ ഹേമന്ത് കാളിങ് 
"ഹാലോ അളിയാ വിവേകേ എന്തായി" 
"അളിയാ നീ പൊളിച്ചു.. അവൾ എന്നെ തേച്ചിട്ട് പോയതല്ലേ ഇരിക്കട്ടെ അവൾക്കിട്ട് ഒരു പണി...  പിന്നെ മറന്നു അളിയാ ഹാപ്പി മാരീഡ് ലൈഫ്....."
അക്ഷയ്. 

Saturday, 4 November 2017





വിധി
---------
മുൻപ് പല തവണ മോഷണം  നടത്തിയിട്ടുണ്ടെങ്കിലും അന്ന് ആദ്യമായി പിടിക്കപ്പെട്ടു.കോടതിയുടെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി. ജയിലിൽ എത്തിച്ചു.കോടതി എനിക്ക് ഒരുകൊല്ലത്തെ ശിക്ഷ വിധിച്ചിരുന്നു...
രണ്ട് പോലീസുകാർ എന്നെയും കൂട്ടി ജയിലറുടെ മുറിയിൽ പോയി.കുറെ പേപ്പറുകളിൽ ഒക്കെ ഒപ്പിട്ടു പിന്നെ എന്റെ സാധനങ്ങൾ എല്ലാം അവിടെ വാങ്ങിവെച്ചു..
യൂണിഫോം,പ്ലേറ്റ്,കിടക്കാൻ പായ ഒക്കെ തന്നു.എന്നെ ഡി ബ്ലോക്കിലുള്ള 12 നമ്പർ സെല്ലിൽ അടക്കാനും ഓഫീസിൽ നിന്നും പറഞ്ഞു...
ഒരു കൊല്ലം ഇവിടെ...4 ചുവരുക്കൾക്കുള്ളിൽ ചുരുങ്ങാൻ ഒരുങ്ങി.... 
ഞാൻ ചുറ്റും നോക്കി സ്വാതന്ത്ര്യം കൊതിക്കുന്ന ചില മുഖങ്ങൾ,ചില പരുക്കൻ ഭാവങ്ങൾ,പ്രേത്യേകിച്ചു ഒരു ഭാവം ഇല്ലാത്തവർ അങ്ങനെ പലരും അവിടെ ഉണ്ട്...
കുടുംബത്തിന്റെ അവസ്ഥ കണ്ടിട്ടാണ് മോഷണം തുടങ്ങിയത്.ഇപ്പോൾ പിടിക്കപ്പെടുകയും ചെയ്തു...
എന്തൊക്കെയോ ഓർത്തു നടന്നു സെല്ലിന്റെ അടുത്തെത്തി..എന്റെ കൂടെ ഒരാളുടെ ഉണ്ട് സെല്ലിൽ..അയാൾ ഇന്നുംകൂടെ മാത്രമേ കാണു എന്നും കൂടെ വന്ന പോലീസുകാരൻ പറഞ്ഞു...
ഞാൻ സെല്ലിൽ കയറി നോക്കി.എന്തോ ആ മുറിക്ക് ഒരുപാട് കഥകൾ പറയാനുള്ളതുപോലെ തോന്നി....
ഞാൻ അയാളെ നോക്കി..

അയാൾ ഒരു സൈഡിൽ കിടക്കുയാണ് ഞാൻ കയറി ചെന്നിട്ടും ഒന്ന് മുഖം തിരിച്ചു നോക്കാൻ പോലും തയ്യാറായില്ല ..
ഉച്ചക്ക് ഭക്ഷണം കഴിച്ചുകഴിഞ്ഞു ഞാൻ ഒന്ന് മയങ്ങി. ഉണർന്നപ്പോൾ സന്ധ്യ ആയിരുന്നു.ഞാൻ മുറിയിൽ അയാളെ തിരഞ്ഞു ഒരു മൂലയിൽ ഇരുന്നു എന്തോ പുസ്തകം നോക്കുന്നു...
"ഇന്ന് കൂടി ഉള്ളു ഈ നരകത്തിൽ അല്ലെ ?"
ഞാൻ അയാളോട് ചോദിച്ചു ഒരു മൂളലിൽ മാത്രം മറുപടി ഒതുക്കി..
നാളെ അയാൾ ഇവിടെ നിന്നും പോകും എന്നാണ് പറഞ്ഞത് പക്ഷെ അതിന്റെ സന്തോഷം ഒന്നും അയാളിൽ കാണാനില്ല..
ഒരുപക്ഷെ നാട്ടുകാരും വീട്ടുകാരും  എങ്ങനെ പെരുമാറും എന്ന ഉള്ള പേടി  ആകും....
ഇന്ന് എന്തോ സമയം വല്ലാതെ പതുക്കെ പോകുന്നത് പോലെ തോന്നി... രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു അയാൾ അപ്പോഴും ഒരു ഭാവവ്യത്യാസം ഇല്ലാതെ എന്തോ നോക്കി ഇരിക്കുന്നു..
കുറെ ദിവസമായി കോടതിയിലും സ്റ്റേഷനിലുമുള്ള അലച്ചില് കാരണം നല്ല ക്ഷീണമുണ്ടായിരുന്നു...
ഞാൻ എപ്പോഴോ മയങ്ങി പോയി ..

ആരോ വാതിലിൽ തട്ടുന്ന ശബ്‍ദം കേട്ടാണ് ഞാൻ ഉണർന്നത് ഒരു പോലീസ്‌കാരൻ വന്ന് അയാളെ കൂട്ടി കൊണ്ട് പോയി.
കുറച്ചു കഴിഞ്ഞു കുളി ഒക്കെ കഴിഞ്ഞു അയാൾ വന്നു... ഒരു പോലീസ്‌കാരൻ അയാൾക്ക് കഴിക്കാൻ കൊണ്ടുകൊടുത്തു അപ്പോഴേക്കും സമയം ഏതാണ്ട് 3.30 കഴിഞ്ഞിരുന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞു അയാൾ പുറത്തേക്കു പോകാൻ തയ്യാറായി നിന്നു..  രണ്ട് പോലീസ്‌കാർ വന്ന് അയാളെ കൂട്ടിയിട്ടു പോയി.നടക്കുന്നതിന്റെ ഇടയിൽ എപ്പോഴോ എന്നെ തിരിഞ്ഞു നോക്കി ... ആ നോട്ടം അയാൾ, എന്തൊക്കെയോ എന്നോട് പറയാൻ കൊതിച്ചപോലെ ഒരു തോന്നൽ ...
ഞാൻ സെല്ലിന്റെ മുന്നിൽ നിന്ന പോലീസ്‌കാരനോട് കാര്യം തിരക്കി..

"വധ ശിക്ഷയാണ് ഇന്ന് 5 മണിക്ക് തൂക്കും..."
കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി പോലീസ്‌കാരൻ തുടർന്നു..

"ഭാര്യയേയും 7 വയസുള്ള മകളെയും പീഡിപ്പിച്ചു കൊന്നവനെ അയാൾ കൊന്നു..."
ആ വാക്കുകളിൽ അയാളെ പറ്റി ഒരു ചിത്രം മനസ്സിൽ തെളിഞ്ഞു...
എന്റെ കണ്ണുകൾ അയാളെ തിരഞ്ഞു പക്ഷെ അപ്പോഴേക്കും ആ ഇടനാഴിയിൽ നിന്നും അയാൾ ദൂരെ ഇരുട്ടിൽ മറഞ്ഞിരുന്നു....
അക്ഷയ്.      

എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...