Thursday, 9 July 2020

ഭ്രാന്ത്‌


ഭ്രാന്ത്‌ 

******

'ഭ്രാന്ത് തുടങ്ങുന്ന എക്‌സാക്ട് പോയിന്റ് എപ്പോഴാണെന്ന് ഡോക്ടർക്ക് അറിയുമോ...'

'അങ്ങനെ ചോദിച്ചാൽ...'

'അറിയില്ല..... അല്ലെ... ജീവിതം ദാ ഈ അകലത്തിൽ കൈവിട്ടു പോയി തുടങ്ങി എന്ന് മനസ്സിലാകുന്ന ആ നിമിഷം....അവിടെ തുടങ്ങും ഭ്രാന്ത്...'

'ചങ്ങല പൊട്ടി പോയി അല്ലെ... '
 
മറുപടി എന്നോണം ഒരു ചിരി മാത്രം....

'ഭ്രാന്തന്റെ കാലിലെ ചങ്ങലകൾ എന്ത്രത്തോളും സുകൃതം ചെയ്തവരാണ് എന്നറിയുമോ... അടുത്തടുത്ത ചങ്ങല കണ്ണികളുമായി മാത്രം ബന്ധമുള്ള ജീവിതങ്ങൾ... ഒരാൾ ചലിച്ചാൽ മറ്റെയാളും ചലിക്കും ശബ്ദവും ഉണ്ടാക്കും ഇല്ലെങ്കിൽ പൂർണമായും നിശബ്ദം... നിശ്ചലം...'  

'ആഹാ സാഹിത്യം ഒക്കെ വരുന്നല്ലോ...'

'മറുപടി എനിക്ക് അറിയാം ഡോക്ടർ പക്ഷെ ഞാൻ ചിരിക്കും...'

'എന്തിന്...'

'ചിരിക്കുന്നത് നല്ലതല്ലേ... ആയുസ്സ് കൂടും ഡോക്ടർ ചിരിക്കാറില്ലേ....'

'അസ്ഥാനത്തുള്ള ചിരി ഭ്രാന്തിന്റെ ലക്ഷണമാണ്... '

'ഭ്രാന്ത്... ഭ്രാന്തൻ ഭ്രാന്ത്...'

അയാളുടെ കണ്ണുകൾ പതിയെ മുകളിലേക്കും താഴേക്കും ചലിക്കാൻ തുടങ്ങി...ആ കണ്ണുകളിൽ തളം കെട്ടി കിടക്കുന്ന ഭാവം എന്താണ് എന്ന് വായിച്ചെടുക്കാൻ ഡോക്ടർ നന്നേ പാടുപെട്ടു...

അയാൾ ഒരു സാധാരണ മനുഷ്യനാണ് പക്ഷെ അയാളിൽ എന്തോ അസാധാരമായ ഒരു കഥയുണ്ട്...അത് വായിച്ചെടുക്കാൻ ഡോക്ടർ ശ്രമിച്ചെങ്കിലും പരാജയപെട്ടുപോയിരുന്നു.... 
അയാൾ... അയാൾ ഒരു കഥയാണ്...

'നിങ്ങൾ മരണം കണ്ടിട്ടുണ്ടോ... ദാ ഇവിടെ ഈ ഉള്ളം കയ്യിൽ കിടന്ന് ജീവൻ പോകുന്നത് കണ്ടിട്ടുണ്ടോ...കിളികൾ പറക്കുന്ന പോലെ പറന്നു പറന്നു....
ഇല്ല അല്ലെ.... കാണണം ഞാൻ കണ്ടിട്ടുണ്ട്...

ആ നിമിഷം കണ്ണുകളിൽ ഒരു തിളക്കമുണ്ട്.. ഈ കണ്ട കാലം കൊണ്ട് ജീവിച്ചു തീർത്ത ജീവിതം മുഴുവൻ ഒറ്റ ഫ്രെമിൽ... 24 fps സ്പീഡിൽ ഇടവേള ഇല്ലാതെ....'

'ആരാണ് നിങ്ങൾ...'
ഡോക്ടർ തന്റെ മുന്നിൽ ഇരിക്കുന്ന രോഗിയോടായി ചോദിച്ചു...

മറുപടി ആയി അയാൾ ഒന്ന് പുഞ്ചിരിച്ചു ഒരു ചെറിയ പുച്ഛം നിറഞ്ഞു നിന്ന പുഞ്ചിരി..

'പേരാണ് ചോദിച്ചത് എങ്കിൽ ഗോവർധൻ..'

'പേരല്ല... ഇവിടെ വെറുതെ ഒരു ഭ്രാന്ത്‌ അഭിനയിച്ചു വരാൻ മാത്രം മണ്ടൻ അല്ലാലോ നിങ്ങൾ.....'

'അഭിനയം.... ഈ ലോകത്ത് എല്ലാവരും അഭിനയിക്കുവല്ലേ... എന്തിന് ഡോക്ടർ പോലും അഭിനയിക്കുന്നില്ല ഭാര്യയുടെയും മക്കളുടെയും മുന്നിൽ.... 
എല്ലാവരും അഭിനയിക്കുകയാണ്... ആരാണ് നായകൻ ആരാണ് വില്ലൻ എന്നത് മാത്രമാണ് കഥ....'

'ഇപ്പോഴും എന്റെ ചോദ്യം അവിടെ നിൽക്കുന്നു... നിങ്ങൾ എന്തിനാണ് ഇവിടെ...'

'എനിക്ക്.. എനിക്ക് എവിടെയോ എന്തോ നഷ്ടപ്പെട്ടു....I lost something....somewhere..'

'നഷ്ടപെട്ടത് തിരികെ കണ്ടെത്താൻ വന്നതാണോ ഇവിടെ...'

'ഈ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യർ ജീവിക്കുന്ന സ്ഥലമല്ലേ ഇവിടെ ദാ ഈ ഭ്രാന്ത് പൂക്കുന്നിടം... '

'ഭ്രാന്ത് പൂക്കുന്നിടം... കൊള്ളാം നല്ല പ്രയോഗം.... നിങ്ങൾ കൊള്ളാം... '

'എല്ലാം ഒരു ശൂന്യതയാണ് ഡോക്ടർ.. ശൂന്യതയിലേക്കല്ലേ എല്ലാം വന്ന് നിറയുന്നത് സന്തോഷം സങ്കടവും നല്ലതും ചീത്തയും എല്ലാം.... അങ്ങനെ ഞാൻ കാത്തിരിക്കുകയാണ് എല്ലാം എന്റെ ഉള്ളിലേക്ക് വന്ന് നിറയാൻ.... '

'നിങ്ങൾ എങ്ങനെയാണ് ഇവിടെ വന്നത് ആരാണ് നിങ്ങളെ കൊണ്ടുവന്നത്... നിങ്ങൾ പുസ്തകം ഭക്ഷിക്കുന്ന ആളല്ലേ....'

'എല്ലാവരും ഒറ്റക്കല്ലേ ഡോക്ടർ വരുന്നത്... എന്തിന് പോകുന്നത് പോലും ഒറ്റക്കല്ലേ ഡോക്ടർ പോകുമ്പോൾ ഈ അറ്റൻഡർ മാരോ ദാ അവിടെ നിൽക്കുന്ന ആ സുന്ദരി നഴ്‌സോ ആരും ഉണ്ടാകില്ല..

ഒറ്റക്ക്.....പേടിയുണ്ടോ ഡോക്ടർക്ക്... ഒറ്റക്കാകുമ്പോൾ... ആരെയും കാണാൻ പറ്റാതെ  മുന്നിൽ പൊക്കം കാണാൻ പറ്റാത്ത അത്രയും വലിയ ഒരു വെളുത്ത ഭിത്തി....'

'നിങ്ങളെ ഞാൻ... എവിടെയോ... എപ്പോഴോ കണ്ടു മറന്ന മുഖം... ഇല്ല കിട്ടുന്നില്ല....
പക്ഷെ എവിടെയോ....'

'ഇര വേട്ടക്കാരനെ ചിലപ്പോൾ മറക്കും പക്ഷെ വേട്ടക്കാരൻ തന്റെ കയ്യിൽ നിന്നും വഴുതി പോയ ഇരയെ ഒരിക്കലും മറക്കില്ല.... ബുദ്ധിമാനായ വേട്ടക്കാരൻ കാത്തിരിക്കും.... നല്ല അവസരത്തിനായി... ഇതാ ഞാൻ കാത്തിരുന്ന പോലെ... '
അയാൾ തന്റെ മടിക്കുത്തിൽ നിന്നും ഒരു കത്തിയെടുത്ത് ഡോക്ടർക്ക് നേരേ എറിഞ്ഞു.... അയാളുടെ കഴുത്തിൽ ആ കത്തി തറച്ചുകയറി....

'നിന്റെ മരണം എന്റെ പ്രതികാരമാണ്... 
ചതിയുടെ വഞ്ചനയുടെയും പാപത്തിന്റെയും ശമ്പളം മരണം......

ഇതും ഈ ഭ്രാന്തന്റെ ഭ്രാന്ത്‌... 
ഒരു മരണം കൂടി.... കർത്താവെ ഈ പാപിയായ കുഞ്ഞാടിന് നരക കവാടം നീ തുറന്നു കൊടുക്കേണമേ... 

ഈ ഭ്രാന്തന് സ്വർഗം അങ്ങ് തരേണമേ......'

ഈശോ മിശിഹായിക്ക് സ്തുതിയായിരിക്കട്ടെ...

അക്ഷയ്.



Tuesday, 5 May 2020

അജ്ഞാതൻ



അജ്ഞാതൻ
*************

'ഇപ്പൊ എഴുതാറില്ല...'
'ഇല്ല....'
'എന്തെ....'
'അങ്ങനെ ചോദിച്ചാൽ.... മടുപ്പാണ്....'
'എന്തിനോട്.....'
'എല്ലാത്തിനോടും...'

കൂടെ ഇരിക്കുന്ന പെൺകുട്ടിയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയിട്ട് അയാൾ ദൂരെ ആകാശത്തിലേക്ക് നോക്കിയിരുന്നു......

ആ പെൺകുട്ടി അവർ ഇരിക്കുന്ന ആൽ തറയും അതിന്റെ മുന്നിലെ ആമ്പൽ കുളവും അതിന്റെ അടുത്തുള്ള ക്ഷേത്രവും നോക്കിയിരുന്നു.... ആ കുളം നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞിരുന്നു....സമയം ഏതാണ്ട് 6 മണിയോട് അടുത്തിരുന്നു....വെളിച്ചം പതിയെ മങ്ങാൻ തുടങ്ങിരുന്നു....

'ഇവിടെ എന്നും വരാറുണ്ടോ...'

അൽപനേരം നീണ്ടു നിന്ന മൗനം അവസാനിപ്പിച്ചുകൊണ്ട് ആ പെൺകുട്ടി അയാളോടായി ചോതിച്ചു....

'ദാ ആ ക്ഷേത്രവും ഈ ആമ്പൽ കുളവും ഈ ആൽ തറയുമാണ് എന്റെ ശ്വാസം.... എന്റെ ജീവിതം.... '

അയാൾ ഒരു നെടുവീർപ്പിട്ടു... പതിയെ എഴുന്നേറ്റ് ആ കുളത്തിലേക്ക് നടന്നു... അവൾ അയാളുടെ പിന്നാലെ നടന്നു...
ആ കൽപ്പടവുകൾ പതിയെ അയാൾ നടന്നിറങ്ങി....ആ കാലുകൾ വെള്ളത്തിൽ തൊട്ടു.... അയാൾ തന്റെ കാലുകൾ കഴുകി... കുറച്ചു വെള്ളം ദേഹത്തേക്ക് ഒഴിച്ചു... വല്ലാത്ത ഒരു കുളിരാണ്.... തന്റെ അടുത്തേക്ക് ഒഴുകി വന്ന ഒരു ആമ്പൽ മൊട്ട് അയാൾ പറിച്ചെടുത്തു.... അതിനെ തലോടി...

അവൾ അയാളുടെ പ്രവർത്തികൾ കൗതുകത്തോടെ നോക്കി നിന്നു...

അയാൾ ആ ആമ്പൽ മൊട്ട് അവൾക്ക് നേരെ നീട്ടി...

'ഇന്നേക്ക് മൂന്നാം നാൾ വിരിയേണ്ടേ പൂവാണ്....'

'അത് എങ്ങനെ....'
അല്പം സംശയം കലർന്ന രൂപത്തിലെ അവൾ അയാളെ നോക്കി...

'കുറച്ചുകാലമായി ഇവരാണ് എന്റെ ജീവിതം.....'

ആമ്പൽ പൂ.... ജീന്സ് നിംഫിയ... ഫാമിലി...
ഈശ്വര മറന്നിരിക്കുന്നു....എല്ലാം....
ബോട്ടണിയിലെ എം ഫിൽ പേപ്പർ ഇപ്പോൾ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഈ കുളത്തിലേക്ക് വലിച്ചെറിയാമായിരുന്നു....
ഈശ്വര താൻ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്.....

'എടൊ താൻ വരുന്നില്ലേ....'

അയാൾ കുറെ ദൂരം നടന്നിട്ട് തിരിഞ്ഞു നിന്ന് അവളോടായി ചോദിച്ചു... ആ മുഖത്ത് പതിവില്ലാത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു....

അവൾ പതിയെ അയാളുടെ അടുത്തേക്ക് ഓടാൻ തുടങ്ങി....

ഓടിയിട്ടും അയാൾ അവളിൽ നിന്നും അകന്നു പോയി തുടങ്ങി.... എത്ര ഓടിയിട്ടും അയാളുടെ അടുത്തേക്ക് എത്തുന്നില്ല....
അയാൾ എവിടെയോ നടന്നു മറഞ്ഞിരിക്കുന്നു.....


'ദേ... അമ്പലക്കുളത്തിൽ ഒരു ശവം....'

ദൂരെ നിന്നും വരുന്നവർക്കായി ആരോ വിളിച്ചുപറഞ്ഞു...

'അയ്യോ ഇയ്യാളോ....'
'അറിയുമോ...'
'കണ്ടിട്ടുണ്ട്... ദാ അവിടെ ആ തറയിൽ... മിക്കവാറും അവിടെ കണ്ടിട്ടുണ്ട്.... ചിലപ്പോൾ ചിരിച്ചിട്ടും...'

'എന്താ ഇയാളുടെ പേര്...'

'ആ ആർക്കാ അതൊക്കെ അറിയുക...'

അജ്ഞാതൻ....

അക്ഷയ്...                                                            

Monday, 30 March 2020

തെയ്യം


തെയ്യം

*******

'ആലംകോട് ജയരാമൻ...പ്രശ്നവിധിയിൽ  അയാളെയാണ് കാണുന്നത്..'

തൃക്കരിപ്പൂര് കാവിലെ ഈ കൊല്ലാതെ അഗ്ന്നി ഖണ്ഡകർണൻ  ജയരാമൻ...

'ജയരാമനോ... ഒരു തവണ കൂടി ഒന്ന് കവടി നോക്കു തിരുമേനി.... ജയരാമൻ... ഒരു ശുഭ ലക്ഷണമായി തോന്നുന്നില്ല.......'

'വെളിച്ചപ്പാടായിരുന്ന അച്ഛൻ മുത്തേടത്തിന്റെ മരണശേഷം വെളിച്ചപ്പെട്ട് വാള് എടുത്തത് 2 കാതം അപ്പുറത്തുള്ള ആരോ ആണ് എന്ന് കേട്ടിരുന്നു...'
'കവടി കളവ് പറയില്ല... അയാൾ തന്നെ വേണം.... 21 ദിവസത്തെ കഠിനവൃതം എടുത്ത് തെയ്യമാകാൻ.... വേണ്ട ഏർപ്പാടുകൾ എല്ലാം ചെയ്യുക....'

തൃക്കരിപ്പൂർ വീണ്ടും ഒരു വസന്തകാലം കൂടി വരുവാൻ പോകുന്നു....

കാവിൽ ഒരു പതിറ്റാണ്ടിന് ശേഷം ഒരു തെയ്യം.....

വസന്തകാലം ഇവിടുത്തുകാർക്ക് ഒരു ആഘോഷമായിരുന്നു... വേദനകളും മാറാവ്യാധികളും മാറ്റി എല്ലാവർക്കും ഐശ്യര്യം കൊണ്ടുവരുന്ന ശിവ ഭഗവാന്റെ ഖണ്ഡകർണൻ...

'പണിക്കരെ നിങ്ങൾ ഒന്ന് നോക്കി... ആരെങ്കിലും രണ്ടാളിനെ ആലങ്കോടിന്‌ അയക്കുക.... ഇവിടെ നടന്ന പ്രശ്നവും അതിന്റെ വിധിയെ പറ്റിയും അയാളെ ധരിപ്പിക്കുക.. അയാളെ വരുത്താനുള്ള ഏർപ്പാടുകളും ചെയ്യുക...'

'തിരുമേനി അയാൾ വരാൻ കൂട്ടാക്കിയില്ലെങ്കിൽ....'

'തൃക്കരിപ്പൂർ കാവ് ഈ നാട്ടുകാർക്ക് വെറുമൊരു ക്ഷേത്രമല്ല... ഈ നാടിൻറെ ശക്തിയും ഐശ്വര്യവും എല്ലാം ആ കാവാണ്... അത് ക്ഷയിച്ചുകൂടാ.. എന്ത് വിലകൊടുത്തും അയാളെ കൊണ്ടുവരാൻ നോക്കുക.....'

'ഓനായതുകൊണ്ട് എനക്ക് അത്ര വിശ്വാസം പോരാ സ്വാമിയേ...'

പദ്മൻ  പറഞ്ഞ അഭിപ്രായം ശരിയാണെങ്കിലും ആ കൂടിയിരുന്നു സഭയിൽ അത് ഒരു മുറുമുറുപ്പ് ഉണ്ടാക്കി.. അത് ആരും മറച്ചുവെച്ചതുമില്ല.. കാവിന്റെ സംരക്ഷണസമിതി സെക്രട്ടറി നായരാണ് ആദ്യം എഴുനേറ്റ് സംസാരിച്ചത്....

'ജയരാമനെ പറ്റി നാട്ടുകാർക്കുള്ള മതിപ്പ് എനക്ക് നന്നായി തിരിയും എന്ന ഇന്ന് തൊട്ട് ഈ നാട്ടുകാർക്ക് ഓൻ തെയ്യമാണ്.....'

'നായരേ ഇങ്ങള് പറഞ്ഞത് എനക്കും തിരിഞ്ഞു എന്ന ഒരു നിയന്ത്രണവും കെട്ടുറപ്പുമില്ലാത്ത ഓനെ അങ്ങട് അംഗീകരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല....'

മധുവാണ് എഴുനേറ്റ് മറുപടി പറഞ്ഞത് മധുവും ജയരാമനും ഒരുമിച്ചു പഠിച്ചവരാണ്....

'എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് അത്രയിടം വരെ പോയി തിരക്കുക... അയാളെ എല്ലാം പറഞ്ഞു ധരിപ്പിക്കുക ...'

തിരുമേനി പറഞ്ഞുനിർത്തി...

യോഗം അവസാനിച്ചു എല്ലാവരും പതിയെ മുറിയിൽ നിന്നും പുറത്തിറങ്ങി.. തിരുമേനി കവടി മടക്കി സഞ്ചിക്കുള്ളിൽ വെച്ച് പുറത്തേക്കിറങ്ങി...
പുറത്ത് ഇത്തവണ പതിവിലും ചൂട് കൂടുതലാണ്....

ഇനി തൃക്കരിപ്പൂർ ഉത്സവത്തിന്റെ നാളുകളാണ്... വരുന്ന വൃശ്ചികം 12 ന് തെയ്യം.... നായരും മധുവുമാണ് ജയരാമനെ കാണാൻ പോകുന്നത്..

പിറ്റേന്ന് രാവിലെ 6 ന് അമ്പലമുറ്റത് കാർ വന്നുനിന്നു... മധു കാറിൽ ഉണ്ടായിരുന്നു.. നായര് കാളി ദേവിയുടെ അമ്പലത്തിൽ തെഴുത് പ്രസാദം വാങ്ങി കാറിൽ കയറി..

 ആൽത്തറ ചുറ്റി ഇടവഴിയിലൂടെ പൊടിപറത്തികൊണ്ട് കാർ പതുക്കെ ടാർ ഇട്ട റോഡിലേക്ക് കയറി... മധു പൊടുന്നനെ നായരേ നോക്കി...

'10 കൊല്ലം കഴിഞ്ഞല്ലേ നകുലൻ മരിച്ചിട്ട്...'

നായർ വീണ്ടും മൗനം തുടർന്നു.....

10 കൊല്ലം മുന്നേയുള്ള ഒരു ഡിസംബർ മാസത്തിലെ തെയ്യം... അന്ന് നീലേശ്വരത്തുകാർക്ക് തെയ്യം ഒരു ഉത്സവം മാത്രമായിരുന്നില്ല മറിച്ചു നാട്ടുകാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു വികാരമായിരുന്നു... നായരുടെ മകനാണ് നകുലൻ... ആ കൊല്ലാതെ തെയ്യമാകാൻ വിധി വന്നത് നകുലനായിരുന്നു... നായർക്ക് അന്ന് അതിനോട് ചെറിയ എതിർപ്പ് ഉണ്ടായിരുന്നു തെയ്യം കഴിഞ്ഞു 1 ആഴ്ചക്ക് ശേഷം നകുലന്റെ വിവാഹമായിരുന്നു... അങ്ങനെ 21 ദിവസത്തെ കഠിനമായ വൃതത്തിനും പഠനത്തിനും ശേഷം തെയ്യത്തിന്റെ ദിവസം വന്നെത്തി...

ദേഹം അകെ തെയ്യത്തിന്റെ വേഷമണിഞ്ഞു.. ഏതാണ്ട് 3 ആളുകളുടെ പൊക്കം ഉണ്ടാകും കുരുത്തോല കൊണ്ടുള്ള മുടിക്ക്.... അരക്ക് ചുറ്റും 16 തീപന്തങ്ങൾ കൊളുത്തിവെച്ചാണ് ആട്ടം...

ഭദ്രകാളിയുടെ ശരീരത്തിലെ വസൂരി നക്കിത്തുടച്ച് ഇല്ലായ്മ ചെയ്യാന്‍ മഹേശ്വരന്റെ കണ്ഠത്തില്‍ രൂപമെടുത്ത് കർണത്തിലൂടെ പുറത്തുവന്ന ഭീകര മൂർത്തിയാണ്  കണ്ഠകർണൻ....

അങ്ങനെ രൗദ്രഭാവം ഉൾകൊണ്ട തെയ്യം തുള്ളി പന്തം കുടഞ്ഞു കളയുന്നതിന്റെ ഇടയിൽ നകുലന്റെ ദേഹത്തേക്ക് തീ പെട്ടന്ന് പടർന്നു കയറി...
വെള്ളമൊഴിച്ചു കെടുത്താൻ ശ്രമിച്ചെങ്കിലും 90% അധികം പൊള്ളലേറ്റ നകുലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പക്ഷെ.....

3 ദിവസങ്ങൾക്ക് അപ്പുറം പ്രശ്നം വെച്ച പണിക്കരും മരിച്ചു... വിഷം തീണ്ടിയിരുന്നു...

അന്ന് നാട്ടുകാർക്കിടയിൽ പരസ്യമായ രഹസ്യമായിരുന്നു പണിക്കർക്ക് കണക്കുകൾ പിഴച്ചു......

പിന്നീട് ഇതുവരെ തൃക്കരിപ്പൂർ ഒരു തെയ്യം ഉണ്ടായിട്ടില്ല.... ഒരു പതിറ്റാണ്ടിനിപ്പുറം ശക്തി ക്ഷയിച്ചു തുടങ്ങി മാറാ വ്യാധികൾ വിട്ടൊഴിയാത്ത നാടിനെ രക്ഷിക്കാൻ വീണ്ടും ഒരു ഖണ്ഡകർണൻ തെയ്യം കൂടി.....

ജയരാമൻ...

കാർ അയാളുടെ  വീടിന്റെ മുന്നിൽ വന്ന് നിന്നു.... വീടിന്റെ ചുറ്റും വെളുത്ത ലിലി പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു.... വശ്യമായി എല്ലാത്തിനെയും തന്നിലേക്ക് അടുപ്പിക്കുന്ന ഒരു സൗന്ദര്യമുണ്ട് ആ വീടിന്....

പടിപ്പുര വാതിലിൽ അയാളുടെ പേരും ഡെസിഗ്നേഷനും ഒരു ചേമ്പ് പാളിയിൽ എഴുതിയിരുന്നു....

കാലപ്പഴക്കത്തിൽ അത് ദ്രവിച്ചും ക്ലാവ് പിടിച്ചും പോയിരിക്കുന്നു... വ്യപിരികൾ തുരുമ്പെടുത്ത് അടർന്നു വീഴാറായ നിലയിലാണ് ആ പടിപ്പുര വാതിലുകൾ... അയാൾ തൃശൂർ കേരളവർമ്മ കോളേജിലെ മലയാളം അധ്യാപകനായിരുന്നു...
അറിവിലും പാണ്ഡിത്യത്തിലും അയാളോളം അവിടെ ആരുമില്ലായിരുന്നു.... ബുദ്ധിരാക്ഷസൻ....

പുകയിലയുടെ ചുരുട്ടുകൾ പുകച്ചുകൊണ്ട് അയാൾ പണ്ട് കഥകളും കവിതകളും  എഴുതുമായിരുന്നു... അതും ജീവനുള്ളവ....
പിന്നീട് പുകയിലയിൽ നിന്നും എപ്പോഴോ കറുപ്പിലേക്ക്(കഞ്ചാവ്)അയാൾ മാറി....

ആ സമയത് എപ്പോഴോ ആയിരുന്നു അയാളുടെ വിവാഹവും......
വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾക്ക് ശേഷം അയാളുടെ ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയി... അത് അയാളിൽ ഉണ്ടാക്കിയ ഷോക്ക് വളരെ വലുതായിരുന്നു അന്ന് തൊട്ട് വല്ലപ്പോഴും മാത്രം ഉണ്ടായിരുന്ന മദ്യപാനം അയാൾ സ്ഥിരമാക്കി...
ജീവിതത്തിന്റെ അടുക്കും ചിട്ടകളും എവിടെയോ പോയി.....

അയാൾക്ക് താഴെ രണ്ട് പെങ്ങമാരുണ്ട് ഒരാളുടെ വിവാഹം കഴിഞ്ഞതാണ് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് അവരെ തറവാട്ടിൽ കൊണ്ടാക്കി... ഇളയ സഹോദരി ഡിഗ്രി വിദ്യാർത്ഥിയും

ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും തലയിലുള്ള അയാൾ പക്ഷെ അലസമായി കടത്തിണ്ണകളിലും ആൽത്തറകളിലും രാത്രികൾ കഴിച്ചുകൂട്ടുന്നു........

മുറ്റത്ത് കാർ വന്ന ശബ്ദം കേട്ടിട്ട് അയാളുടെ ഇളയ സഹോദരി പുറത്തേക്കിറങ്ങി നോക്കി... ഞങ്ങളെ കണ്ട അവർ വിളിച്ചു വരാന്തയിൽ ഇരുത്തി... എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ചായ എടുക്കാൻ എന്നോണം അവർ ഉള്ളിലേക്ക് കയറി പോയി... നായർ എന്തോ ഒന്നിൽ ശ്രദ്ധ പതിപ്പിച് അതിൽ തന്നെ നോക്കി ഇരുന്നു.... എന്റെ കണ്ണുകൾ വീടിന്റെ ചുറ്റും എന്തോ തേടിക്കൊണ്ടിരുന്നു.....

ഇല്ല അയാൾ ഇവിടെയില്ല.... പണിക്കർ എന്തിനാണ് അയാളുടെ പേര് പറഞ്ഞത് എന്ന് ഇപ്പോഴും അറിയില്ല.... ഒരുപക്ഷെ അയാൾക്ക് തെറ്റിയതാണെങ്കിലോ !!

ജയരാമൻ.. മനസ്സ് ഒരിക്കൽ താളം തെറ്റിയില്ലായിരുന്നെങ്കിൽ ഇന്ന് അറിയപെടെണ്ടാ ഒരാൾ... അയാൾ എനിക്ക് ഇന്നും ഒരു കൗതുകമാണ്... അയാൾ എന്ന കഥ വായിക്കാൻ ആരും ശ്രമിച്ചിട്ടില്ല.....

അല്ല ഉണ്ട് ഒരാൾ....

അവൾ ! പ്രഭാ....

വെള്ളാരം കണ്ണുള്ളവൾ.....

അവളുടെ മരണം.... അതിനുശേഷമാണ് അയാളുടെ ജീവിതം ഇങ്ങനെ താളം തെറ്റാൻ തുടങ്ങിയത്... പതിയെ പതിയെ വീട്ടുകാർക്കും നാട്ടുകാർക്കും അയാൾ വെറും ജയരാമൻ മാത്രമായി പലപ്പോഴും പുച്ഛവും ശകാരങ്ങളുമായി നാട്ടുകാർ കൂടുമെങ്കിലും അയാൾ പരമാവധി ഒഴിഞ്ഞുമാറും.... ഇപ്പോഴും ഈ തെയ്യത്തിന് അയാൾ സമ്മതം മൂളിയാലും അയാളെ ആരും അംഗീകരിക്കാൻ പോകുന്നില്ല ഒരിക്കലും..... 

ഓർമയിൽ ഞങ്ങളുടെ പഴയ കോളേജ് ജീവിതം തെളിഞ്ഞു...
പ്രഭ അവൾ കഥകളുടെ കൂട്ടുകാരി ആയിരുന്നു... കഥകൾക്കും കവിതകൾക്കും ജയരാമന് ഒരു എതിരാളി ഉണ്ടെങ്കിൽ അത് അവൾ മാത്രമാണ്.... പഠിത്തത്തിലും മിടുക്കി.. യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ...
അവസാന വർഷ പരീക്ഷകൾ കഴിഞ്ഞു അവർ ഒരുമിച്ചാണ് നടന്നു തുടങ്ങിയത്.... പെയ്തു തോരാത്ത മഴയിൽ പരസ്പരം സ്വപ്നങ്ങൾ പങ്കു വെച്ച നടന്ന വഴിയിൽ എവിടെ നിന്നോ പാഞ്ഞു വന്ന കാർ അവളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.... റോഡിൽ തലയിടിച്ചു രക്തത്തിൽ കുളിച്ചു അവൾ അവന്റെ മുന്നിലേക്കാണ് വീണത്.... അത് അവനെ വല്ലാത്ത ഒരു വിഭ്രാന്തിയിൽ കൊണ്ടെത്തിച്ചു... പിന്നീട് എപ്പോഴോ അവൻ അതിൽ നിന്നും മുക്തനായി.....
'മധു ചായ....'
'നായർ എന്നെ തട്ടി വിളിച്ചു...'

അയാളുടെ സഹോദരി ചായയുമായി പതിയെ നടന്നു വന്നു...

'ജയരാമൻ...'

ചായ കുടിക്കുന്നതിന്റെ ഇടയിൽ നായർ പൊടുന്നനെ അയാളുടെ സഹോദരിയോടായി ചോദിച്ചു..   

'ഇവിടെ ഇല്ലാ... ഏട്ടൻ ഒരു യാത്രയിലാണ് 1 ആഴ്ച കൂടി കഴിഞ്ഞാൽ തിരികെ എത്തും എന്നാണ് പറഞ്ഞത്...'

'എന്നാണ് പോയത്....'

'2 ആഴ്ച...'

ആ കുട്ടി പെട്ടന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി...ഒറ്റക്ക് അതും 3-4 ആഴ്ച യുടെ യാത്രക്ക് അയാൾ അങ്ങനെ തനിച് പോകാറില്ല.....

നായർ എന്റെ മുഖത്തേക്ക് നോക്കി
തീർത്തും നിസഹായത നിറഞ്ഞ ഒരു മുഖമായിരിക്കും അയാൾക്ക് എന്നിൽ നിന്നും കിട്ടിയത് എന്ന് ഞാൻ കരുതി..

'എവിടേക്കാണ് പോയത്... ബന്ധപ്പെടാൻ നമ്പർ അല്ലെങ്കിൽ വിലാസം എന്തെങ്കിലും.... '

'ഒരു തീർത്ത യാത്രയിലാണ് എന്നാണ് പറഞ്ഞത്..  കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.... '

'ഇപ്പോൾ ഇങ്ങനെ....  പ്രേത്യേകിച്ചു എന്തെങ്കിലും.... '
ഞാൻ ആ കുട്ടിയോടായി ചോദിച്ചു....

മറുപടിയായി ആ കുട്ടി ഒന്ന് പുഞ്ചിരിച്ചു....
'നിങ്ങൾ വരും എന്ന് ഏട്ടൻ പോകുന്നതിന് മുന്നേ പറഞ്ഞിരുന്നു.... നിങ്ങൾക്ക് തരാനായി ഒരു കുറിപ്പും തന്നിട്ടുണ്ട്.... '

ആ കുട്ടി പറഞ്ഞത് കേട്ട് അക്ഷരാർത്ഥത്തിൽ ഞാനും നായരും ഞെട്ടി....  ഞങ്ങൾ പരസ്പരം നോക്കി പോയി....  ഇന്നലെ പണിക്കർ പ്രെശ്നം വെച്ച് പറഞ്ഞ കാര്യം അയാൾ എങ്ങനെ 2 ആഴ്ചക്ക് മുന്നേ അറിഞ്ഞു...

'ഒരു നിമിഷം ഒന്ന് ഉള്ളിലേക്ക് വരുമോ...  മുകളിൽ ഒരു പൂജ മുറിയുണ്ട്...  അവിടെ സ്ത്രീകൾക്ക് പ്രേവേശനമില്ല...  അവിടെയാണ് ഏട്ടന്റെ സാധങ്ങൾ എല്ലാം...  നിങ്ങൾക്ക് ഉള്ള കുറിപ്പും.... '

ഞാനും നായരും ഉള്ളിലേക്ക് നടന്നു...  അയാളുടെ മൂത്ത സഹോദരി അടുക്കളയിൽ നിന്നും ഞങ്ങളെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.....
ഇടത് വശത്തുള്ള കോണി പടി ആ കുട്ടി ചൂണ്ടി...
'കോണി കയറി കിഴക്കോട്ട് ഇടനാഴിയിലൂടെ നടന്ന ഏട്ടന്റെ മുറിയാണ്... അതിനോട് ചേർന്ന് പൂജ മുറിയും.... '

ഞാൻ മുന്നിലും നായർ എന്റെ പിന്നിലുമായി ഞങ്ങൾ നടന്നു...
നടക്കുന്നതിന്റെ ഇടയിൽ നായർ അത്ഭുതം നിറഞ്ഞ ഭാവത്തിൽ എന്നോട് ചോദിച്ചു....

'എങ്കിലും ഓന് എങ്ങനെ.....ആ കിടാവ് പുളു പറഞ്ഞതാ?..... '

'അറിയില്ല...  ആ കുട്ടി എന്തിന്.... ഓന്റെ മുറിയിൽ കേറി നോക്കാം... '
കോണി കേറി ഇടനാഴിയിലൂടെ അയാളുടെ മുറിയിലേക്ക് ഞങ്ങൾ നടന്നു....
ആ മുറിയും ചുറ്റുപാടും തീർത്തും ഞങ്ങളെ അത്ഭുത പെടുത്തി...
അയാൾ ഒരു പുസ്തകത്തിന്റെ പണിപ്പുരയിൽ ആയിരുന്നു എന്ന് തോന്നുന്നു...
മേശയുടെ മുകളിൽ എഴുതി തീർത്ത പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി ഉണ്ടായിരുന്നു.... ഞാൻ അത് കയ്യിൽ എടുത്ത് പേര് വായിച്ചു...

"തെയ്യം  by ആലംകോട് ജയരാമൻ"

ആ കുട്ടി പറഞ്ഞത് ശരിയാണ് അയാൾ എല്ലാം മുന്നേ കൂട്ടി കണ്ടിരുന്നു.... അതിന് വേണ്ടി എല്ലാ ഒരുക്കങ്ങളും അയാൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു....
തെയ്യത്തിന്റെ ചിട്ട വട്ടങ്ങളും കഠിനമായ വൃതങ്ങളും എല്ലാം എല്ലാം അയാൾ എഴുതി തയ്യാറാക്കി മുറിയിൽ സൂക്ഷിച്ചിരുന്നു... മുറിയിൽ എന്തോ തിരഞ്ഞുകൊണ്ടിരുന്ന എന്നെ നായർ അടുത്തുള്ള പൂജ മുറിയിലേക്ക് വിളിച്ചു...

അവിടെയും ജയരാമൻ എന്നെ തീർത്തും ഞെട്ടിച്ചു...
തെയ്യത്തിന് വേണ്ട ഒരുക്കുകളും ചായക്കൂട്ടുകളും എല്ലാം അയാൾ തയ്യാറാക്കിയിരുന്നു...അതിന് സമീപത്തായി ഒരു കെടാവിളക്കും അയാൾ കരുതിയിരുന്നു....
അവിടെ ഭദ്രകാളി ദേവിയുടെ ഉടവാളും ഉണ്ടായിരുന്നു... വെളിച്ചപ്പാടിന്റെ ഉടവാൾ.....
അതിന് സമീപത്തായി ആ പെൺകുട്ടി പറഞ്ഞ കുറിപ്പും ഉണ്ടായിരുന്നു...
ഞാൻ ആ കുറിപ്പ് കൈയിൽ എടുത്തു....
ഞാൻ അത് വായിക്കാൻ തുടങ്ങി...

"ഞാൻ നിങ്ങളുടെ വരവ് പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു... കൃത്യമായി പറഞ്ഞാൽ ഏതാണ്ട് 4 ആഴ്ച മുന്നേ....
അഗ്നി ഖണ്ഡകർണൻ... നീണ്ട 10 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുന്ന വസന്തകാലം....
ഈ കുറിപ്പ് നിങ്ങൾ വായിക്കുമ്പോൾ ഒരുപക്ഷെ ഞാൻ ഒരു യാത്രയിലാകാം... മനസ്സും ശരീരവും രണ്ട് വഴിക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ എന്നിലേക്ക് കയറിക്കൂടിയ ചിലതുണ്ട്... അതിനെ ഉപേക്ഷിച്ചു മോക്ഷപ്രാപ്തി നേടണം..
ഞാൻ ഉടനെ എത്തും കാത്തിരിക്കുക...
ഇത്തവണത്തെ തെയ്യം ഞാൻ ആണ്...
ആലംകോട് ജയരാമൻ... '

അയാൾ തിരികെ എത്തുമ്പോൾ വിവരങ്ങൾ ധരിപ്പിക്കാൻ സഹോദരിയോട്‌ പറഞ്ഞു ഏല്പിച്ചിട്ട് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി....

വണ്ടിയിൽ കയറി ഉടനെ നായരുടെ മുഖം തെളിഞ്ഞു....
'നമ്മൾ കരുതിയ പോലെ അല്ല അയാൾ.... തീർത്തും ജ്ഞാനി... പണ്ഡിതൻ....ഇന്നലെ മാത്രം നമ്മൾ കണ്ടെത്തിയ അയാളുടെ പേരു ഏതാണ്ട് 4 ആഴ്ചകൾ മുന്നേ അയാൾ കണ്ടെത്തിയിരിക്കുന്നു......'

മധു എന്തോ ഗാഢമായ ചിന്തയിൽ ആയിരുന്നു... നായർ മധുവിനോടായി ചോദിച്ചു...

'എന്താണ് ഇത്ര ചിന്ത....'

'അല്ല നായരേ വെളിചപ്പാടിന്റെ മരണശേഷം ദേവി വെളിച്ചപ്പെട്ടത് ദൂരെ ഉള്ള ആർക്കോ ആയിരുന്നു എന്നല്ലേ നാട്ടിൽ പാടി നടക്കുന്നത്... പക്ഷെ അദ്ദേഹത്തിന്റെ വാൾ അല്ലെ ജയരാമന്റെ പൂജ മുറിയിൽ....'

'ശരിയാണ്.... ഒന്ന് മാത്രം മനസ്സിലാക്കുക... നമ്മൾ ഈ കണ്ടതും കേട്ടതും ഒന്നുമല്ല അയാൾ....എന്തായാലും എല്ലാം ശുഭമായല്ലോ.... ഉത്സവത്തിന് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യാൻ തുടങ്ങുക.....'

വീണ്ടും തൃക്കരിപ്പൂർ വസന്തകാലത്തിന്റെ ഒരുക്കത്തിലാണ്....
വേദനകളും മാറാവ്യാധികളും മാറ്റി എല്ലാവർക്കും ഐശ്യര്യം കൊണ്ടുവരുന്ന ശിവ ഭഗവാന്റെ അഗ്നി  ഖണ്ഡകർണൻ തെയ്യത്തിന്റെ ഒരുക്കത്തിനായി ഒപ്പം അയാളുടെ വരവിനായി.....

'ആലംകോട് ജയരാമൻ...'

അക്ഷയ്..

Sunday, 1 March 2020

ഇരുട്ട്





ഇരുട്ട്

********

'അത് ഒരു കൊലപാതകമാണ്... കേട്ടോ....'
ആരോ വിളിച്ചുപറയുന്നത് കേട്ട് റഫീക്ക് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു... ഫോൺ എടുത്ത് സമയം നോക്കി 3:45...
റഫീക്ക് എഴുനേറ്റ് മേശയുടെ മുകളിൽ ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചിട്ട് തന്റെ ഓഫീസ് ടേബിൾ പോയിരുന്നു...
അയാൾ കണ്ട സ്വപ്നത്തിലേക്കും ആ കേട്ട അശരീരിയെ പറ്റിയും ചിന്തിക്കാൻ തുടങ്ങി...2-3 ദിവസമായിരിക്കുന്നു അത് തന്നെ അലട്ടാൻ തുടങ്ങിയിട്ട്...
മേശപ്പുറത്ത് വാരിവലിച്ചിട്ടിരുന്ന പേപ്പറുകൾക്കിടയിൽ നിന്നും 3-4 ദിവസം മുന്നത്തെ ഒരു കോളം വാർത്ത അയാൾ വായിച്ചു... 
'യുവാവിനെ വീടിന്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...'

റഫീക്ക് മേശപ്പുറത്ത് നിന്നും തന്റെ കേസ് ഫയൽ എടുത്തു പേജുകൾ മറിച്ചു നോക്കി...  
Crime No 2406/19 
ജോബിൻ ജോൺ 
നെല്ലിക്കാട്ടിൽ 
കട്ടപ്പന 
വയസ്സ് 26
Height 5'8"
Weight 72 Kg

നെല്ലിക്കാട്ടിൽ ജോൺ അവറാച്ചന്റെ മകൻ ജോബിൻ ജോൺ വയസ്സ് 26, ടിയാൻ എറണാകുളം ജില്ലയിൽ തേവരക്ക് അടുത്ത House No 24/06 വാടകക്ക് താമസിച്ചു വരുകയായിരുന്നു കഴിഞ്ഞ 6 മാസമായി.. ടിയാൻ ഇടപ്പള്ളിക്ക് അടുത്ത്  Max Information Solutions എന്ന കമ്പനിയിലെ ജോലിക്കാരനാണ്.. മേൽപറഞ്ഞ  ആളിനെ 24/12/19 അയാൾ താമസിച്ചു വരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി......

റഫീക്ക് ഫയലിൽ ഉള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ എടുത്തു നോക്കി...

മരണകാരണം ഉയർന്ന രക്തസമ്മർദം മൂലം തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതും  അതിനോട് അനുബന്ധിച്ചു വന്ന ഹാർട്ട്‌ അറ്റാക്ക്......

റഫീക്ക് തന്റെ ചിന്തകളെ സ്വതന്ത്രമാക്കി.. ആ പയ്യൻ.. 
അയാൾ മരിച്ചു കിടന്ന സ്ഥലം.. ഒന്നിലും ഒരു അസ്വാഭാവികത ഇല്ല..ഒരു കൊലപാതകം നടന്നതിന്റെ ഒരു ലക്ഷണം പോലുമില്ല.. ഫോറൻസിക് ടീം അരിച്ചുപെറുക്കി നോക്കിയിട്ടും ആ പയ്യന്റെ അല്ലാതെ സ്ട്രോങ്ങ്‌ ആയ മറ്റ് ഒരു ഫിംഗർ പ്രിന്റുമില്ല..അമിതമായ സ്ട്രെസ് കാരണം ഉണ്ടാകാവുന്ന പ്രഷർ വേരിയേഷൻ  അതിന്റെ ഭാഗമായി തലച്ചോറിലേക്കുള്ള രക്ത കുഴലുകൾ പൊട്ടി.. ആഫ്റ്റർ എഫക്ട് ആയി ഒരു ഹാർട്ട്‌ അറ്റാക്ക്... ഇവിടെ ഒന്നും ഒരു പ്രശ്നവുമില്ല.. എല്ലാവരും ഇത് ഒരു സ്വാഭാവികമായ മരണം എന്ന് ഉറപ്പിച്ചു...പക്ഷെ എന്തുകൊണ്ട് താൻ മാത്രം ഇപ്പോഴും ഇത് ഒരു കൊലപാതകം ആണെന്ന് ഉറപ്പിച്ചു പറയുന്നു... 
റഫീക്ക് തന്റെ ചിന്തകളെ കീറി മുറിക്കാൻ തുടങ്ങി.. 2 ദിവസമായി ആ പയ്യന്റെ മരണവും ആരുടെയോ ഒരു അശരീരി മാത്രമാണ് സ്വപ്നം കാണുന്നത്  അത് ഒരിക്കലും ഒരു കരണമാകില്ലലോ റഫീക്ക് തന്റെ നിഗമനങ്ങളെ വീണ്ടും വീണ്ടും ചികഞ്ഞു കൊണ്ടിരുന്നു.... 

റഫീഖിന്റെ ഭാര്യ മെഹറുന്നിസ അയാൾക്കുള്ള കാപ്പിയുമായി ടേബിൾ മുന്നിൽ ഉള്ള കസേരയിൽ വന്നിരുന്നു റഫീക്കിന് അഭിമുഖമായി.. റഫീഖിന്റെ നേരെ കപ്പ്‌ നീട്ടികൊണ്ട് അവൾ കാര്യം തിരക്കി അയാൾ മേശപ്പുറത്ത് നിന്നും ആ പത്ര കട്ടിങ് അവൾക്ക് നേരെ നീട്ടി... അവൾ കൗതുകത്തോടെ പത്രം വാങ്ങി വായിച്ചു... 
അയാൾ ആകാംഷയോടെ അവളുടെ മറുപടിക്കായി കാതോർത്തു...
പത്രം വായിച്ച ശേഷം ഒന്ന് ആലോചിച്ചു അവൾ മുഖമുയർത്തി അയാളോട് പറഞ്ഞു..
'ഇക്ക നിങ്ങളുടെ സംശയം ശരിയാണ് ഇത് ഒരു കൊലപാതകമാണ്......'

റഫീക്ക് അത്ഭുദത്തോടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി....


മുഖത്ത് ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലാതെ മെഹറുന്നിസ പറഞ്ഞു തുടങ്ങി... 
'ഇക്ക നിങ്ങൾ പറഞ്ഞില്ലേ ഈ കേസിൽ അസ്വാഭികമായി ഒന്നുമില്ലായിരുന്നു എന്ന്.... അത് തന്നെയല്ലേ ഈ കേസിലെ അസ്വാഭാവികത..... 
ഈ പത്രത്തിൽ പറഞ്ഞിരിക്കുന്ന പോലെ ഇത്ര നിറ്റായിട്ട് ഒരു മരണം നടക്കുമോ.....'

അവൾ ടേബിളിൽ വലിച്ചുവാരി കിടന്നിരുന്ന പേപ്പറുകൾക്ക് ഇടയിൽ നിന്നും കേസ് ഫയൽ എടുത്തു... 
പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അവൾ പലതവണ വായിക്കുന്നത് അയാൾ  കണ്ടു... അപ്പോഴും അവൾ പറഞ്ഞ വാക്കുകൾ അയാളെ വേട്ടയാടാൻ തുടങ്ങിയിരുന്നു...

ശരിയാണ് ആ ക്രൈം സീനിൽ എല്ലാം സ്വാഭാവികമായിരുന്നു... 
As she said Neat and Clean...
നമ്മുടെ നാട്ടിൽ ഒരു മരണം സ്വാഭാവികമായാൽ അവിടെ എല്ലാം ഒക്കെ.. എന്തെങ്കിലും ദുരൂഹത ഉണ്ടായാൽ മാത്രം ഒരു സ്പെഷ്യൽ അറ്റെൻഷൻ... 
ഒരു അതി ബുദ്ധിമാനായ കൊലപാതകിക്ക് ഒരു നല്ല ക്രൈം സീനും ഉണ്ടാക്കാൻ കഴിയും എന്ന തോന്നൽ അപ്പോൾ മാത്രമാണ് അയാളുടെ ഉള്ളിൽ കൂടി കടന്നുപോയത്ത്....

'ഇക്ക... '
അവൾ റഫീഖിനെ ചിന്തകളിൽ നിന്നും തട്ടി വിളിച്ചു... 

'ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ നിങ്ങൾ ശരിക്കും പഠിച്ചിരുന്നോ...
ഈ വരികൾക്ക് ഇടയിലൂടെ പോയി നോക്കിയിരുന്നോ... I think no....!!. '

ശരിയാണ് ക്യാഷുൽ ആയി പ്രധാനപെട്ട ഭാഗങ്ങൾ വായിച്ചു നോക്കിയിരുന്നത് അല്ലാതെ അയാൾ അതിന് അത്രമേൽ പ്രാധാന്യം കൊടുത്തിരുന്നില്ല.... 

'ഇക്ക ഈ മരണം നടന്ന സമയവും നടക്കാൻ ഉണ്ടായ കാരണവും തമ്മിൽ ഒരു പൊരുത്തമില്ലായിമ... '

മരണം നടന്ന സമയവും സംഭവങ്ങളും റഫീക്ക് ഉള്ളിൽ ആലോചിച്ചു എടുത്തു....
മരണം നടന്നത് ഏതാണ്ട് 10മണിയോട് അടുപ്പിച്ചാണ്.... ഭക്ഷണം കഴിച്ചുകഴിഞ്ഞു കൂട്ടുകാരുമായി ചാറ്റിങ് ചെയ്തിട്ടുമുണ്ട്....
അങ്ങനെ അവസ്ഥയിൽ ഉള്ള ഒരാൾക്ക് പെട്ടന്ന് എങ്ങനെ ബ്രയിനിൽ ഇന്റെര്ണല് ബ്ലീഡിങ് ഉണ്ടാകും... !

മഹറുന്നിസ ഫയൽ ടേബിളിൽ വെച്ച് ഒരു കവിൾ കാപ്പി കുടിച്ചുകൊണ്ട് റഫീക്കിനോടായി പറഞ്ഞു.. 

'ഇക്ക ഒരു മനുഷ്യന്റെ സാധാരണ BP എന്നുപറയുന്നത് 120-80 ആണ്.. ബ്രയിനിൽ ഞരമ്പുകൾ പൊട്ടി അത് മരണ കാരണം ആകണമെങ്കിൽ ഒരുപക്ഷെ  BP 300ന് മുകളിൽ ഷൗട്ട് ആയിട്ടുണ്ടാകും... അങ്ങനെ ഉള്ള ഒരാൾ തീർച്ചയായും അതിന്റ സിംപറ്റംസ്‌ അയാളുടെ മുറിയിൽ കാണാച്ചിട്ടുണ്ടാകണം...
എന്റെ അടുത്ത് വരുന്ന രോഗികൾ അവരുടെ പ്രഷർ ഒരൽപ്പം ഉയരുന്നത് കാണുമ്പോൾ ഉണ്ടാകുന്ന പ്രേശ്നങ്ങൾ വളരെ സിവിയർ ആണ്... അങ്ങനെ ഉള്ളപ്പോൾ ഇയാളും അത് കാട്ടിയിട്ടുണ്ടാകും...'

ഇത്രയും പറഞ്ഞു അവർ കപ്പ്‌ എടുത്ത് പോകാനാനായി തുടങ്ങി... അവസാനത്തെ കവിൾ കാപ്പിയും വായിലാക്കി റഫീക്ക് കപ്പ്‌ അവൾക്ക് നേരെ നീട്ടി...
അയാളുടെ മുഖം സംശയങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു...അവൾക്ക് മുഖം കൊടുക്കാതെ തന്റെ ഡയറിയിൽ അയാൾ എന്തൊക്കെ തിരക്കിട്ടു കുറിക്കുന്നത് അവൾ കണ്ടു...

റഫീക്ക് ഫയലും ഡയറിയും എല്ലാം കയ്യിൽ എടുത്ത് പുറത്തു കിടന്ന വണ്ടിയിൽ വെച്ച് ഭാര്യയോട് പോലും പറയാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു...

അവൾ അടുക്കളയിൽ നിന്നും ഓടി വാതിൽക്കൽ വന്ന് പുറത്തേക്ക് എത്തി നോക്കി...

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു......


ചിന്തകളുടെ മൂടുപടലം ഭേദിക്കാൻ പറ്റാതെ റഫീക്ക് ആകെ തകർന്നു... തനിക്ക് തോന്നിയ ചെറിയ ചെറിയ സംശയങ്ങളെ മെഹറുന്നിസ പങ്കുവെച്ച ആശയങ്ങൾ കൂടി കലർന്നപ്പോൾ മൊത്തത്തിൽ അയാൾക്ക് ഒരു അവയെക്തത... 

റഫീക്ക് വീണ്ടും വീണ്ടും തന്റെ സംശയങ്ങളെ മനസ്സിലിട്ട് തലങ്ങും വിലങ്ങും ചിന്തിച്ചുകൊണ്ടിരുന്നു... പക്ഷെ ആ ചിന്തികളെ ലഘൂകരിക്കുന്ന ഒന്നും അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല..

കുറച്ചുദൂരം ഓടി കഴിഞ്ഞു അയാൾ വണ്ടി ഒരു ഗേറ്റിനു മുന്നിൽ നിർത്തി... ഗേറ്റിൽ ഹൌസ് നമ്പർ നോക്കി..

House No 24/06

റഫീക്ക് വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി...ഒരു പഴയ വീടാണ്...
ഒരുപക്ഷെ ഇതൊരു കൊലപാതകമാണെങ്കിൽ അതിലേക്ക് വിരൽ ചൂണ്ടുന്ന ഏതെങ്കിലും എവിടെ ഈ വീട്ടിൽ നിന്നും തനിക്ക് കിട്ടും എന്ന് അയാൾക്കു ഉറപ്പായിരുന്നു....

മാസം 30, 000 രൂപയിൽ താഴെ മാത്രം വരുമാനമുള്ള ഒരു ചെറുപ്പക്കാരൻ എന്തിനാണ് എറണാകുളം പോലെയൊരു നഗരത്തിൽ ഇത്രയും വാടകയുള്ള ഒരു വീട് എടുത്ത് ഒറ്റക്ക് താമസിക്കുന്നത്....
അയാൾക്ക് ഇവിടെ കൂട്ടുകാർ ആരുമില്ലേ.... 
അയാൾ എന്തിനാ ഒറ്റക്ക്......

അയാൾ ഒരു നിഘൂടതയാണ്...
എവിടെ നിന്നെ ഒരു അശരീരി പോലെ ആ വാക്കുകൾ അയാളുടെ ഉള്ളിൽ പതിഞ്ഞു..

അയാൾ വീടിന്റെ ചുറ്റും നോക്കി... പുറത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന ചെരുപ്പുകൾ കണ്ട് അയാൾ വാതിലിൽ തട്ടി....

2-3 മിനിറ്റ് കഴിഞ്ഞു ഏതാണ്ട് 50ന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു.. 
പുറത്ത് കിടക്കുന്ന ജീപ്പ് അവർ കണ്ടെന്നു തോന്നി...മുഖവരയുടെ ആവശ്യം ഒന്നും വേണ്ടി വന്നില്ല... 
'എന്താ സാറേ പ്രശ്നം...'
'ഞാൻ റഫീക്ക് ഇവിടെ ഒരു മരണം നടന്നിരുന്നു... അതിന്റെ അന്വേഷണം....'

പറഞ്ഞു അവസാനിപ്പിന്നുന്നതിനു മുന്നേ ഏതാണ്ട് 25 അടുത്ത് പ്രായം വരുന്ന ഒരു പെൺകുട്ടി അവിടേക്ക് വന്നു...

'എന്റെ മകളാണ്...ശ്രീപ്രിയ..'

ഞാൻ എന്റെ വരവിനെ പറ്റി അവരോട് പറഞ്ഞു.. ആ പയ്യൻ മരിച്ചുകിടന്ന മുറി കണ്ട് എല്ലാം ഒന്നുകൂടെ ഒന്ന് തിരക്കാനായിരുന്നു എന്റെ ലക്ഷ്യം....
അവൾ വീടിന്റെ അകത്തെ ഒരു മുറിയിലേക്ക് വിരൽ ചൂണ്ടി..

'നിങ്ങൾ എത്ര നാളായി ഇവിടെ...'

'2 അല്ല 3... ആ പെൺകുട്ടി മറുപടി പറഞ്ഞു...'
' ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം അറിഞ്ഞില്ലേ.. എന്നിട്ടും ഇങ്ങനെ ഒരു വീട്ടിൽ....'
' ഞങ്ങൾ ഒക്കെ പാവങ്ങളാണ് സാറേ... ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് കൊണ്ട് ആരും വീട് എടുക്കാൻ തയ്യാറായില്ല.. സാധാരണയിൽ നിന്നും ഒരുപാട് വാടക കുറച്ചു ഞങ്ങൾക്ക് തന്നു... അതുകൊണ്ട്....'

ആ പെൺകുട്ടി മുറി തുറന്ന് തന്നു... അതിന്റെ ഉള്ളിൽ ഒഴിഞ്ഞ കട്ടിൽ അല്ലാതെ ഒന്നുമില്ലായിരുന്നു... അയാൾ ആ പെൺകുട്ടിയുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി... 

'ഞങ്ങൾ ഇവിടെ വന്ന ദിവസം ആരൊക്കെ ഇവിടെ വന്ന് സാധങ്ങൾ എല്ലാം വാരി കൊണ്ടുപോയി... '
 അയാളുടെ മുഖം നിരാശകൊണ്ട് നിറഞ്ഞു എങ്കിലും അയാൾ ആ മുറി ഒന്ന് അരിച്ചുപെറുക്കി.... 

പെട്ടന്ന് അയാളുടെ ശ്രദ്ധ എന്തിലോ പതിയാൻ തുടങ്ങിയ സമയം അയാളുടെ ഫോൺ റിങ് ചെയ്തു... 
പെട്ടന്ന് അയാളിൽ എന്തോ ഒരു ആകാംഷയും ഭയവും എല്ലാം ഒരുമിച്ച് വന്നു.... 

വീട്ടിൽ ഉള്ളവരോട് ഒന്നും പറയാൻ നിൽക്കാതെ അയാൾ അവിടെ നിന്നും ഓടി ഇറങ്ങി.... അയാൾ ആകെ വിയർത്തിരുന്നു... മുഖത്ത് നിരാശ നിറഞ്ഞിരുന്നു... വീട്ടുകാർക്ക് നേരെ ദയനീയമായ ഒരു നോട്ടം നൽകിയിട്ട് അയാൾ വണ്ടിയിൽ കയറി...

അയാൾ തന്റെ വണ്ടി എടുത്ത് തിരിച്ചു പോകാൻ ഇറങ്ങി...ആ പെൺകുട്ടി ഗേറ്റിൽ അയാൾ പോകുന്നതും നോക്കി നിന്നു..
അവളുടെ മുഖത്ത് ഒരു ചിരി എവിടെ നിന്നോ വന്നു.....


മുറിയിൽ കണ്ട കാഴ്ചകളെ അയാൾ ഒന്നുകൂടെ ഓർത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ തനിക്ക് വന്ന ഫോൺ  കാൾ അയാളെ വേട്ടയാടാൻ തുടങ്ങിയിരുന്നു.....
അയാളുടെ ഊഹങ്ങളും നിഗമനങ്ങളും എവിടെയോ തെറ്റി പോകുന്നതായി തോന്നിത്തുടങ്ങിയിരുന്നു.....
ഇപ്പോൾ അന്വേഷിക്കുന്ന കേസിൽ എത്രത്തോളം മുന്നോട്ട് പോയാലും താൻ ഇതിൽ പരാജയപെട്ടു പോകും എന്ന ചിന്ത അയാളിൽ കടന്നുകൂടിയിരുന്നു....

അയാൾ ഒറ്റക്കായിരുന്നു.... മറുവശത്ത് ആരാണ് എന്ന് പോലും അറിയാത്ത ഒരു കൊലയാളി.... 
എവിടേക്കോ പോകാൻ തിരിഞ്ഞ റഫീക്ക് വണ്ടി തന്റെ വീട്ടിലേക്ക് വിട്ടു....

ഒരു പക്ഷെ മെഹറുന്നിസയെ പോലെ ഒരു സൈക്കോളജിസ്റ്റിനു തന്നെ ഈ മിസ്റ്ററി ഒരുപരിധി വരെ സോൾവ് ചെയ്യാൻ സഹായിക്കും എന്ന് അയാൾ തന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയിരുന്നു....

പെട്ടന്ന് ഉണ്ടാകുന്ന പ്രഷർ വേരിയഷൻ അല്ലെ അയാളെ പ്രകോപിതൻ ആകുന്നത് നേരെ മറിച് ഇത് ഒരു ഗ്രാജുല് പ്രോസസ്സ് ആയിരുന്നെങ്കിൽ... പതിയെ പതിയെ....

പെട്ടന്നാണ് ഓഫീസിൽ നിന്നും അനീഷ്‌ അയാളെ വിളിച്ചു... ആ പയ്യന്റെ ഡീറ്റൈൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ എത്തിയിരിക്കുന്നു....

വീട്ടിലേക്ക് പോകാൻ തുടങ്ങിയ അയാൾ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി തന്റെ വണ്ടി പായിച്ചു... അയാളുടെ രക്തയോട്ടത്തിന്റെ വേഗത വർധിച്ചു.... 
താൻ സംശയിക്കുന്നപോലെ ഒന്നുമില്ലെങ്കിൽ.... അത് ഒരു സാധാരണ മരണമാണെങ്കിൽ..... 
ഇങ്ങനെ ഒരുപാട് ചിന്തകൾ അയാളുടെ ഉള്ളിൽകൂടി കടന്നുപോയി....

സ്റ്റേഷന്റെ മുന്നിൽ നിർത്തിയിട്ട വണ്ടിയിൽ നിന്നും അയാളുടെ കാലുകൾ അയാളെ അതിവേഗം ഉള്ളിലേക്ക് ചലിപ്പിച്ചു...
അനീഷ്‌ ഫയൽ തന്റെ മുറിയിൽ വെച്ചിട്ടുണ്ടാകും എന്ന് അയാൾക്ക് ഉറപ്പായിരുന്നു....

മുറിയിൽ എത്തിയ അയാൾ ഉയർന്നു നിന്ന നെഞ്ചിടിപ്പോടെ ഓരോ പേജുകൾ മറിച്ചുകൊണ്ടിരുന്നു....

What the hell.... അയാൾ തന്റെ ഉള്ളിലെ അമർഷം അടക്കി വെക്കാനാകാതെ ആ ഫയൽ തട്ടി തെറിപ്പിച്ചു....
ഒരു ഫോറിൻ കേണ്ടെന്റ് പോലും ആ ശരീരത്തിൽ ഇല്ല..Then how....???  
അയാൾ ഒരു അല്ലെർജിക് പേഷ്യന്റ് ആയിരുന്നു പോലും 
Does it really matter.....
 തേവര പോലെ തിരക്കുള്ള ഒരു സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ അയാളുടെ വീടിന്റെ പരിസരത്ത് ആരെങ്കിലും ഉണ്ടായിരുന്നു എന്നെങ്കിലും അത് ഇതിനോടകം തന്നെ പുറത്ത് വന്നേനെ... 
രാവിലെ 8 മണിക്ക് പോകുകയും വൈകിട്ട് 6 മണിക്ക് തിരിച്ചെത്തുന്ന അയാളെ ആരറിയാൻ.....

അയാൾക്ക് ലാസ്റ്റ് വന്ന ഫോൺ കാൾ ഒരു തെലുങ്കാന നമ്പർ... അത് ഇപ്പോൾ സ്വിച്ച് ഓഫ്...കഴിഞ്ഞ 1 മാസത്തിൽ മേളിൽ ആ നമ്പർ അവിടെ തെലുങ്കാനയിൽ തന്നെ ആയിരുന്നു Then what is the connection.....

റഫീക്ക് തന്റെ ഓഫീസിലെ മറ്റു ജീവനക്കാരോട് തന്റെ സംശയങ്ങളും നീരീക്ഷണങ്ങളും പങ്കുവെച്ചു... 
ക്ലോസ് ചെയ്ത കേസ് ആയതുകൊണ്ടും കോൺട്രോവേസി ഒന്നുമില്ലാത്തതുകൊണ്ടും ആരും ഒരു പരിഗണയും അയാൾക്ക് കൊടുത്തില്ല...

പെട്ടന്ന് റഫീക്ക് തന്റെ ഉള്ളിൽ തോന്നിയ ഒരു സംശയം എല്ലാരോടുമായി ചോതിച്ചു...

'കൊച്ചിയിൽ വന്ന് താമസിക്കുന്ന ഒരാളെ ഏറ്റവും കൂടുതൽ വേട്ടയാടുന്നു പെശ്നങ്ങൾ എന്തൊക്കെയാകും......'

റഫീക്ക് തന്റെ കീഴിൽ ഉള്ള പോലീസ് കാരൻ അനീഷിനോട് ചോതിച്ചു... 

'കൊതുക് അല്ലാതെ എന്ത്... ഗുഡ് നൈറ്റ്‌ വാങ്ങാത്തതുകൊണ്ട് ഇന്നലെ കിട്ടിയ കടിക്ക് കയ്യും കണക്കുമില്ല....'
'ആരാ കടിച്ചത് കൊതുകോ അതോ ഭാര്യയോ...'
അപ്പുറത് നിന്ന സിവിൽ പോലീസ് ഓഫീസർ രാജേഷാണ് ചോദിച്ചത്...  

റഫീഖിന് ആ സംസാരം തീരെ ഇഷ്ടപ്പെട്ടില്ല... അയാൾ അനീഷിന് നേരെ ചൂടായി....

'Non Sense... നിങ്ങൾക്ക് ഒന്നും ഇതിന്റെ സീരിയസ്നെസ് മനസ്സിലാകാഞ്ഞിട്ടാണോ... 
Never act like a fool....'

പെട്ടെന്ന് റഫീഖിന്റെ മൊബൈൽ സ്‌ക്രീനിൽ ഒരു മെസ്സേജ് കണ്ട അയാൾ 2 സെക്കന്റ്‌ ആലോചിച്ച ശേഷം ദ്രിതിയിൽ പുറത്തേക്ക് ഇറങ്ങി...

'Shit..... How can i missed such a great evidence....'

അയാൾ phone എടുത്ത് ഭാര്യക്ക് ഒരു മെസ്സേജ് ഇട്ടു....
'മെഹറുന്നിസ.... i think the mystery is solved.......I found it...'


അയാൾ തന്റെ കസേരയിൽ നിന്നും ചാടി എഴുനേറ്റ്.. അനീഷിന്റെ കയ്യിൽ പിടിച്ചു ഷേക്ക്‌ ഹാൻഡ് കൊടുത്തു...കയ്യിൽ കരുതിയ ഫയലും പേപ്പറും എടുത്ത് അയാൾ പുറത്തേക്ക് ഓടി... 

റഫീഖിന് എന്ത് പറ്റി എന്നറിയാതെ ഓഫീസിൽ ഉള്ളവർ എല്ലാം ഒരു അമ്പരപ്പോടെ അയാൾ പോകുന്നതും നോക്കി നിന്നു...

റഫീക്ക് വണ്ടി നേരെ വീട്ടിലേക്കാണ് വിട്ടത്...ഒരു വിജയിയുടെ വശ്യമായ ചിരി അയാളെ വേട്ടയാടാൻ തുടങ്ങി...കാലുകൾ വേഗം ആക്സിലേറ്ററിൽ അമർന്നു....

അയാളെ കാത്ത് പുറത്ത് മെഹറുന്നിസ ഇരിക്കുന്നുണ്ടായിരുന്നു.. അയാൾ എന്താണ് കണ്ടുപിടിച്ചത് എന്ന് അറിയാനുള്ള അമിത ക്യൂരിയോസിറ്റി അവരുടെ മുഖത്തും പ്രകടമായിരുന്നു....

വണ്ടി നിർത്തി ഇറങ്ങി അയാൾ വരാന്തയിൽ മെഹറുന്നിസയുടെ കൂടെ പോയിരുന്നു... 

അവൾ കൗതുകത്തോടെ ആ മരണത്തിന്റെ മിസ്റ്ററി അയാളോട് ചോദിച്ചു... 

തെല്ലു അഭിമാനത്തോടെ അയാൾ പറഞ്ഞുതുടങ്ങി....

'ആ മരണം നടന്ന ദിവസം അവിടെ സംശയാസ്പദമായ സാഹചര്യത്തിൽ ആരും വന്നില്ല അത് ശരിയാണ്... ഒരുപക്ഷെ കൊലയാളി അതിന് 2-3 ദിവസം മുന്നേ അവിടെ വന്നിരുന്നു എങ്കിലോ....' 

അയാൾ പറഞ്ഞത് പൂർണമായി മനസ്സിലാകാത്ത പോലെ അവൾ അയാളോട് ചോദിച്ചു..

'3 ദിവസം മുന്നേ വന്ന കൊലപാതകി എങ്ങനെ കൊല നടത്തും....'

'മെഹറുന്നിസ... അയാളുടെ മരണ കാരണം cerebral Hemarage  മൂലമാണ്... അതായത് ഏതെങ്കിലും കെമിക്കൽസ് അയാളുടെ ഉള്ളിൽ എത്തിയിരിക്കുന്നു അതും വായുവിന്റെ രൂപത്തിൽ....'

'വായുവിന്റെ രൂപമോ.....അത് ഇക്കാക്ക് എങ്ങനെ......'

മറുപടി ആയി അയാൾ ഒന്ന് പുഞ്ചിരിച്ചു..

'ഈ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ അയാളുടെ ശരീരത്തിൽ മരണത്തിന്റെ കാരണമായി വിഷമോ വിഷ വാതകമോ ഒന്നും മെൻഷൻ ചെയ്തിട്ട് ഇല്ല... അത്ര മൈൽഡ് ഡോസിൽ കെമിക്കൽ ഉള്ളിൽ ചെന്നാൽ പ്രായോഗികമായ പരിശോധനയിൽ പെട്ടന്ന് അത് കണ്ടെത്താനും കഴിയില്ല....'
'എങ്കിൽ ഇത് എല്ലാം അയാളിൽ എങ്ങനെ എത്തും....'

മെഹറുന്നിസ അല്പം ആലോചിച്ചിട്ട് ചോതിച്ചു....

'പല വഴികൾ ഉണ്ട്... പെർഫ്യൂം പോലെ ഉള്ള വസ്തുക്കളിൽ മൈൽഡ് ഡോസ് കൊടുത്തുകഴിഞ്ഞാൽ ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല.... അതുപോലെ തന്നെ മറ്റൊരു വഴി ഉണ്ട്......'

അയാളുടെ സംസാരം അവളിൽ ആവേശം കൊള്ളിച്ചു....

'കൊതുക് തിരി......'

'കൊതുക് തിരിയോ......'

അത്ഭുതവും സംശയവും അവളിൽ ഒരുപോലെ മിന്നി മാഞ്ഞു....

'അതെ അമിതമായ കൊതുക് ശല്യം ഉണ്ടെങ്കിൽ അയാൾ തീർച്ചയായും ഒരു കൊതുക് തിരി ഉപയോഗിക്കുന്നുണ്ടാകാം.... അതിൽ വിഷം കലർന്നാൽ എന്നും കത്തിച്ചു വെയ്ക്കുന്ന കുറച്ചു സമയം ആ വിഷം അയാൾ ശ്വസിച്ചിരിക്കും..... അങ്ങനെ പതിയെ പതിയെ BP ഷൂട്ട്‌ ചെയ്യും... ബ്ലഡ്‌ വെസ്സൽസ് പൊട്ടും... അങ്ങനെ മരണം.......'

'ഇക്ക നിങ്ങൾ കൊള്ളാം കേട്ടോ... ഒരു തുരുമ്പ് പോലുമില്ലാത്ത കേസിൽ നിങ്ങൾ ഇത്രയും കണ്ടുപിടിച്ചില്ലേ..... പക്ഷെ ഇക്കാ... '

അയാൾ ഭാര്യയെ നോക്കി....
അവൾ അയാളോടായി അടുത്ത ചോദ്യം....

'അയാളെ ഇത്രയും കഷ്ടപ്പെട്ട് സമയം എടുത്ത് കൊല്ലാൻ മാത്രം.. ഇത്രയും സ്നേഹം ആർക്കാ.......'

അയാൾ ഒരുനിമിഷം ഞെട്ടി.....


അവൾ പറഞ്ഞത് ശരിയാണ് താൻ ഇത്രയും നേരം കൊലപാതകം നടക്കാൻ സാധ്യത ഉള്ള വഴികൾ കണ്ടെത്താൻ മാത്രമാണ് ശ്രമിച്ചത്.. അയാളെ ആരാണ് കൊന്നത്....

പെട്ടന്ന് എന്തോ ഓർമ്മവരുന്നു പോലെ അയാൾ വീട്ടിൽ നിന്നും ഇറങ്ങി വണ്ടിയിൽ കയറി പുറത്തേക്ക് പോയി... 
അയാൾ മരണം നടന്ന വീട് ലക്ഷ്യം ആക്കി വണ്ടി പായിച്ചു....

അവിടെ ആരൊക്കെയോ കൂടി നിൽക്കുന്നുണ്ട്... അയാൾ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി അവിടേക്ക് നടന്നു... 
ഒരു വണ്ടിയിൽ കുറെ സാധനം കയറ്റി എങ്ങോട്ടോ പോയി... 
റഫീക്ക് പുറത്ത് നിന്ന ഒരു ആളിന്റെ അടുത്ത കാര്യം തിരക്കി...

'അത് സാറെ ഇവിടെ ഉണ്ടായിരുന്ന ആ മരിച്ചു പോയ പയ്യന്റെ സാധനം എന്തൊക്കെയോ ആണ്.. നാളെ തൊട്ട് പുതിയ താമസകാർ വരും...'

'അപ്പൊ ഇവിടെ താമസിച്ച ഒരു പെൺകുട്ടിയും അമ്മയും....'

അയാളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു...

'പെൺകുട്ടിയും അമ്മയും !! സർ ഇവിടെ ആരും താമസിച്ചല്ല സർ.. സാറിനെ ആരെങ്കിലും പറ്റിച്ചത് ആകും...'

റഫീഖിന്റെ ഫോണിൽ ആരോ വിളിച്ചു... അയാൾ കാൾ അറ്റൻഡ് ചെയ്തു...

'ഹലോ സർ ആ പയ്യന്റെ അവയവങ്ങൾ ടെസ്റ്റ്‌ ചെയ്തു റിപ്പോർട്ട്‌ വന്നിട്ടുണ്ട്...'

'ഒക്കെ im ഓൺ മൈ വേ....'

റഫീക്ക് ആകെ അസ്വസ്ഥമായിരുന്നു.... അയാളുടെ ചിന്തകൾ കാടുകയറി തുടങ്ങി... തന്റെ ഉള്ളിൽ നിറഞ്ഞ സംശയങ്ങൾ ഉത്തരമില്ലാതെ കിടക്കാൻ തുടങ്ങി...

അയാൾ വണ്ടി നിർത്തി ഓഫീസിലേക്ക് ഓടി... ഒരു പക്ഷെ തന്റെ സംശയങ്ങൾ എല്ലാം ഇന്ന് തീരും.... 

അയാൾ ഓഫീസർ ഇരിക്കുന്ന മുറിയിലേക്ക് നടന്നു...

'സർ മുംബൈ ലാബിൽ നിന്നും റിപ്പോർട്ട്‌ വന്നിട്ടുണ്ട്...അവിടുന്നുള്ള ടെസ്റ്റ് റിപ്പോർട്ട്‌ കളക്റ്റ് ചെയ്ത കോർഡിനേറ്റ്  ചെയ്ത അനലിസ്റ്റും വന്നിട്ടുണ്ട്...'

അവർ അയാൾക്ക് വിസിറ്റിംഗ് lounge കാണിച്ചു കൊടുത്തു അയാൾ അവിടേക്ക് നടന്നു...

അവിടെ ഒരു പെൺകുട്ടി അയാളെ കാത്ത് റിപ്പോർട്ട്‌ കൊണ്ട് ഇരുന്നിരുന്നു...
അയാൾ അവർക്ക് മുന്നിൽ ഇരുന്നു.... 

'സർ I'm സോറി താങ്കളുടെ നിരീക്ഷണം തെറ്റായിരുന്നു... ആ മരണം ഒരു സ്വാഭാവിക മരണം തന്നെയാണ്....ഇതാ റിപ്പോർട്ട്‌....' 

അയാൾ ആകെ തകർന്നു തന്റെ നിരീക്ഷണം എല്ലാം പാടെ തെറ്റി പോയിരിക്കുന്നു... അയാൾ എന്തൊക്കെയോ ചിന്തകളിൽ മുഴുകി റിപ്പോർട്ട്‌ വായിച്ചു തുടങ്ങി...

'സർ എനിക്ക് തിരിച്ചു പോകാൻ സമയമായി... '
ആ പെൺകുട്ടി അയാളോട് പറഞ്ഞു... റിപ്പോർട്ടിൽ  നിന്നും കണ്ണ് എടുക്കാതെ ആ പെൺകുട്ടിയോട് അയാൾ പൊക്കോളാൻ പറഞ്ഞു... അവൾ പോയി 10മിനിറ്റ്കൾക്ക് ശേഷം അയാൾ എന്തോ ഓർത്തു ഞെട്ടി തരിച്ചു....

ആ പെൺകുട്ടി... അയാൾ ആ മുഖം എവിടെയോ കണ്ട് മറന്നു....

ഓഫീസിൽ കണ്ട ആ പെൺകുട്ടിയെ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു....പക്ഷെ ചിന്തകൾ എവിടെയോ ഉടക്കി കിടക്കുന്നു...

പെട്ടന്നാണ് ആ മുഖം അയാളുടെ  ഉള്ളിൽ മിന്നി മറഞ്ഞു....

അന്ന് അവിടെ മരണം നടന്ന വീട്ടിൽ വാടകക്ക് താമസിക്കുന്നു എന്ന് പറഞ്ഞ പെൺകുട്ടി....

ശ്രീപ്രിയ.......

അക്ഷയ്. 

എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...