Friday, 29 December 2017


ഏലത്തോട്ടത്തിലെ മാലാഖ-3....
------------------------------------------------
'വാട്ട് നോ നെവർ...സർ എന്താ ഈ പറയുന്നത്.. ഞാനോ ഞാൻ എന്തിന് അവളെ....'
അയാൾ വല്ലാതെ പാനിക് ആകുന്നത് ഞാൻ ശ്രദിച്ചു.....ആരെയോ പേടിക്കുന്നത് പോലെ...എന്തോ മറക്കാൻ ശ്രമിക്കുന്നത് പോലെ.......
'ക്രിസ്റ്റി... നീ മിടുക്കനാ... നന്നായി അഭിനയിച്ചു.. അല്ല അഭിനയിച്ചുകൊണ്ടിരിക്കുന്നു.......'
അയാൾ മറുപടി ഒന്നും പറയാതെ... ജനാലയിലൂടെ പുറത്തേക്ക് നോക്കികൊണ്ടിരുന്നു.....മുറിക്കുള്ളിലേക്ക് നല്ല തണുത്ത കാറ്റുവീശുന്നുണ്ട്.....
മേശയുടെ ചെയർ വലിച്ചെടുത്ത് ഞാൻ അയാളുടെ മുന്നിൽ ഇരുന്നു....
'ക്രിസ്റ്റി വൈകിട്ട് നിന്നെ കണ്ടപ്പോൾ തന്നെ ഞാൻ ശ്രദ്ദിച്ചിരുന്നു...... ഈ എസ്റ്റേറ്റിൽ ഇംഗ്ലീഷ് അറിയുന്ന ഒരു ജോലിക്കാരൻ....അവിടെ പിഴച്ചു തുടങ്ങി നിന്റെ ചുവടുകൾ ക്രിസ്റ്റി....പിന്നെ നീ നിന്റെ ഭാര്യയെ അടുത്ത വീട്ടിൽ ആക്കി എന്ന് പറഞ്ഞ ഒരാവശ്യവുമില്ലാത്ത ഒരു നുണ.....
ഇന്ന് രാത്രി എയ്ഞ്ചലിന്റെ വീട്ടിൽ എത്തുന്നതിന് മുന്നേ നിനക്ക് വേണ്ടി ഞാൻ ഒരു കെണി ഒരുക്കിയിരുന്നു.... എന്റെ ഊഹങ്ങൾ ശരിവെക്കുംപോലെ നീ കൃത്യമായി അതിൽ തന്നെ വീണു.... എല്ലാത്തിനും പുറമെ നിന്റെ കൈയിൽ ഞാൻ കണ്ട ആ മുറിപ്പാട്... ഒപ്പം അവളുടെ ഈ ഡയറിയും അത് എല്ലാം നിന്റെ ജാതകം എനിക്ക് കാണിച്ചുതന്നു............നിന്റെ മുന്നിൽ മറ്റുവഴികൾ ഒന്നുമില്ല ക്രിസ്റ്റി...കാമോൻ സ്പീക്ക് അപ്പ് മാൻ...'

അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ.....
'ഇല്ല..... ഞാൻ ഞാൻ കൊന്നിട്ടില്ല അവളെ എന്റെ എയ്ഞ്ചൽനെ...........'
 'എസ് യു സൈഡ് ഇറ്റ്...'  

'എനിക്ക് ഒന്നുമറിയില്ല സർ... ഒന്നും.. ഞാൻ അല്ല..... അവളെ....'
'അവളുടെ മരണം,അത് ഉണ്ടായത് എങ്ങനെയാണെന്ന് നിനക്കറിയാം ക്രിസ്റ്റി....
ഇപ്പോൾ എയ്ഞ്ചൽ കൊല്ലപ്പെട്ടാൽ എല്ലാ വിരലുകളും പാപ്പച്ചൻ മുതലാളിയിലേക്ക് നേരെ ചുണ്ടും എന്ന് നിനക്കറിയാം....അയാളുടെ ജീവിതത്തിലെ എല്ലാ നഷ്ടങ്ങൾക്കും കാരണം അവൾ ആണ് എന്ന് അല്ലെ അയാളുടെ വിശ്വാസം... അങ്ങനെ തക്കം പാർത്തിരുന്നു ഒടുവിൽ....'
'അല്ല സർ ഒരിക്കലുമല്ല.... അവളുടെ മരണത്തിന് കാരണം....'
'എന്താണ് ക്രിസ്റ്റി നീ മറക്കാൻ ശ്രേമിക്കുന്നത്.... ആരെയാണ് നിനക്ക് രക്ഷിക്കേണ്ടത്..... എന്ത് മറക്കാൻ ശ്രേമിച്ചാലും അതിന്റെ എല്ലാം ആയുസ്സ് നാളെ രാവിലെ വരെ മാത്രമാണ്.......'

'പാപ്പച്ചൻ മുതലാളിയുടെ മകൻ ടോണി.... അവൻ പറഞ്ഞിട്ടാണ് സർ..... പക്ഷെ ഞാൻ കൊന്നിട്ടില്ല..സർ കൊന്നിട്ടില്ല ...................'
അയാൾ പൊട്ടിക്കരയാൻ തുടങ്ങി..അവൻ വീണ്ടും സംസാരിച്ചു തുടങ്ങി.....
'കഴിഞ്ഞ കുറച്ചുനാളുകളായി അവളുടെ പെരുമാറ്റത്തിൽ പല പ്രകടമായ മാറ്റങ്ങളും കണ്ടുതുടങ്ങിയിരുന്നു..... അങ്ങനെ ഒരുദിവസം എസ്റ്റേറ്റിൽ വെച്ച് ടോണിയും മുതലാളിയും തമ്മിൽ വഴക്കുണ്ടായി..... മുതലാളി സ്വത്തുക്കളിൽ പാതി അവളുടെ പേരിൽ എഴുതി വെക്കാൻ തീരുമാനിച്ചിരുന്നു.... പക്ഷെ അത് ടോണിക്ക് തീരെ ഇഷ്ടപ്പെട്ടില്ല..... അതിന്റെ പേരിലാണ് വാക്കേറ്റമുണ്ടായത്....അവൾ ഇല്ലാതെയായാൽ ആ സ്വത്തുക്കൾ മുഴുവനായും ടോണിക്ക് കിട്ടും.... അങ്ങനെ അയാൾ പ്ലാൻ ചെയ്തതാണ് അവളുടെ കൊലപാതകം...അയാൾ എനിക്ക് കുറെ പണവും തന്നു.... പക്ഷെ എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല അതിന് മുന്നേ അവൾ കൊല്ലപ്പെട്ടിരുന്നു........'
'എത്ര രൂപ.......'
'1 ലക്ഷം......'
'കൃത്യം നീ ചെയ്തില്ലെങ്കിൽ പിന്നെ ടോണി പണം തിരികെ ചോദിച്ചില്ലേ......'
'ഇല്ല സർ....... അവൻ ചോദിച്ചില്ല.............'
'പിന്നീട് ടോണി ഇവിടെ വന്നിട്ടില്ലേ....'
'വന്നിരുന്നു.. അത് അവളുടെ ബോഡി മലയിടുക്കിൽ നിന്നും കണ്ടെത്തിയ ദിവസം....പക്ഷെ അയാളുടെ മുഖം അത് എനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നില്ല ......'
'പോലീസ് മൊഴിയെടുത്തപ്പോൾ എന്തുകൊണ്ട് നീ ഇതൊന്നും പറഞ്ഞില്ല.....'
'അത് സർ.... പേടിച്ചിട്ടാണ്....'
'ശരി അപ്പൊ.. ഇപ്പോൾ പറഞ്ഞതോ...'
'സർ അത് ഞാൻ......'

സമയം 1 മണിയോട് അടുത്തിരുന്നു.ഞാൻ  ഫോൺ എടുത്ത് രവിയെ വിളിച്ചു...
'രവി ദി കേസ് ഈസ് ക്ലോസ്ഡ്.....നാളെ ഒരു അറസ്റ്റ് രേഖപെടുത്താനുണ്ട്......'
'ശരി സർ ഞങ്ങൾ രാവിലെ എത്താം.....'
'ഓക്കേ രവി....'
'ബട്ട് സർ...ആരുടെ അറസ്റ്റ് ആണ് സർ ആരാണ് പ്രതി..... '

'അലീന.............'
തുടരും ...
അക്ഷയ്. 

Monday, 25 December 2017


ഏലത്തോട്ടത്തിലെ മാലാഖ-2 ..
----------------------------------------------
സ്റ്റെപ് ഇറങ്ങി ചെന്ന് ഞാൻ വാതിൽ തുറന്നു....
ക്രിസ്റ്റി ആയിരുന്നു......
'എന്ത് പറ്റി ക്രിസ്റ്റി...ഭാര്യ ഒറ്റക്കാണെന്ന് പറഞ്ഞിട്ട്....'
'അവളെ ഞാൻ...ഞാൻ അടുത്ത വീട്ടിൽ ആക്കി സർ...'
'ആണോ ശരി...ക്രിസ്റ്റി വാ..നമുക്ക് കേസിനെ പറ്റി കുറച് സംസാരിക്കാം...'
വീടിന്റെ വാതിലടച്ചു ഞങ്ങൾ മുറിയിലേക്ക് നടന്നു.... മേശപ്പുറത്തിരുന്ന ഫയൽ അടച്ചുവെച്ചിട്ട് ഞാൻ ക്രിസ്റ്റിയോട് സംസാരിക്കാൻ തുടങ്ങി....
'ക്രിസ്റ്റി എനിക്ക് എയ്ഞ്ചൽനെ കുറിച് കൂടുതൽ അറിയണം....'
'സർ എനിക്ക്... എനിക്ക് അവളെ പറ്റി കൂടുതൽ ഒന്നും അറിയില്ല...അറിയുന്ന കാര്യങ്ങൾ പറയാം സർ...'
'ശരി പറയു....'
അയാൾ എന്തോ പേടിക്കുന്നത് പോലെയോ മറ്റോ എനിക്ക് തോന്നി.... കുറച്ചു സമയം ആലോചിച്ചതിന് ശേഷം ക്രിസ്റ്റി പറഞ്ഞു തുടങ്ങി.....
'സർ ഞാൻ ഇവിടെ ജോലിക്ക് വന്നിട്ട് അധികം നാളായില്ല ഏതാണ്ട് 6-7 മാസം മാത്രം... പക്ഷെ അവൾ ജനിച്ചുവളർന്നത് ഇവിടെയാണ്.... ഇവിടെ എല്ലാവർക്കും അവളെ അറിയാം.... ഒറ്റക്കായിരുന്നു താമസം.... അവളുടെ അമ്മ ഞാൻ ഇവിടെ ജോലിക്ക് വന്ന് കുറച് നാളുകൾക്ക് ശേഷം മരിച്ചുപോയി.....അവളെയും അമ്മയെയും ചേർത്ത് പല കഥകളും ഇവിടെ ജോലിക്കാർക്കിടയിൽ ഉണ്ട് സർ......'
'കഥകളോ എന്ത് കഥകൾ.... !! '
'സർ അത്.... '
'ക്രിസ്റ്റി പറ...'
'സർ പാപ്പച്ചൻ മുതലാളിയുടെ മകൾ ആണ് എയ്ഞ്ചൽ... '
'വാട്ട് ???'
'എസ് സർ ഈ അടുത്ത സമയത്താണ് ഈ വിവരം പുറം ലോകം അറിഞ്ഞത്... ആ സംഭവത്തിന് ശേഷം മുതലാളിക്ക് എസ്റ്റേറ്റിൽ വലിയ നോട്ടവും കാര്യവും ഒന്നുമില്ല... പുള്ളി ഭാര്യയും കുടുംബവുമായി ഒക്കെ അകന്ന് ജീവിക്കാൻ തുടങ്ങി... സദാസമയം കള്ളുകുടിയും ഒക്കെ ആയി അകെ പാടെ തകർന്ന് പോയിരുന്നു അദ്ദേഹം... അങ്ങനെ ഇരിക്കെയാണ് ഇവിടെ ഒരാഴ്ചക്ക് മുന്നേ തൊഴിലാളി സമരം തുടങ്ങിയത്... കൂലിയും മറ്റ് ആനുകൂല്യങ്ങളും ഒക്കെ കൂട്ടി ചോതിച്ചുകൊണ്ട്.... അതിന് മുന്നിൽ നിന്നത് അവളായിരുന്നു.....
അത് മുതലാളിയെ വല്ലാതെ ചോടിപ്പിച്ചു.....അങ്ങനെ സമരം നടക്കുന്നതിന്റെ ഇടക്കാണ് ഈ സംഭവം എല്ലാം ഉണ്ടായത്.....'
'ഓഹോ അങ്ങനെയൊക്കെയാണല്ലേ കാര്യങ്ങൾ... ക്രിസ്റ്റി എന്താ കരുതുന്നത് ഇത് ആത്മഹത്യ ആണോ അതോ ആരെങ്കിലും അവളെ......'
'ഇല്ല സർ അവളോട് ഇവിടെ ആർക്കും ദേഷ്യം ഒന്നുമില്ല.എല്ലാവർക്കും വലിയ കാര്യമായിരുന്നു അവളെ.....സ്വന്തം അച്ഛനെതിരെ സമരം നടത്തുന്നതിൽ ഉള്ള വിഷമം കൊണ്ടും പിന്നെ ജീവിതത്തിൽ ഒറ്റക്കായതുകൊണ്ടും ഒക്കെ ചെയ്തതാകും......'
'ക്രിസ്റ്റി എനിക്ക് എയ്ഞ്ചൽൻറെ വീട് ഒന്ന് കാണണം....'
'സർ ഈ രാത്രിയിൽ....'
'അതെ ഇന്ന് തന്നെ വേണം.....'
'ശരി സർ പോകാം....'
ഞാൻ ക്രിസ്റ്റയുടെ കൂടെ ഇറങ്ങി... പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു....ഗസ്റ്റ് ഹൗസ് കടന്ന് ഞങ്ങൾ നടന്നു....ചെറിയ ചെറിയ വീടുകളാണ് ചുറ്റും.. ദൂരെ ഒരു വീട് ചൂണ്ടികൊണ്ട് ക്രിസ്റ്റി വീണ്ടും സംസാരിച്ചു തുടങ്ങി....
'അതാ സർ അവളുടെ വീട്.... താക്കോൽ അപ്പുറത്തെ വീട്ടിൽ ഉണ്ട് ഞാൻ വാങ്ങി തരാം സർ അങ്ങോട്ട് നടന്നോ.....'
'ശരി ക്രിസ്റ്റി.....'
ഞാൻ അങ്ങോട്ട് നടക്കാൻ തുടങ്ങി....തണുത്തകാറ്റ് വീശുന്നുണ്ട്... കാറ്റിന് എന്തോ വല്ലാത്തൊരു വശ്യമായ ഗന്ധമാണ്.....
ഒന്ന് കണ്ണടച്ച് നിന്നാൽ എനിക്ക് അവളെ കാണാം....
'സർ.... സർ '
ക്രിസ്റ്റി എന്നെ തട്ടിവിളിച്ചു...
'സർ താക്കോൽ...സർ വീട്ടിലോട്ട് കയറിക്കോ ഞാൻ എന്റെ വീട് വരെ ഒന്ന്....'
'ശരി ക്രിസ്റ്റി...'
അത് ഒരു കൊച്ചുവീടായിയുന്നു.ഓടിട്ട ഒരു കൊച്ചുവീട്...
ഞാൻ വീടിന്റെ ഉള്ളിലേക്ക് കയറി... 2-3 മുറികൾ മാത്രം.....
വലത്തേ സൈഡിൽ അവളുടെ മുറിയാണെന്നു തോന്നുന്നു...
ഞാൻ വാതിൽ തുറന്ന് ഉള്ളിൽ കയറി ലൈറ്റ് ഇട്ടു.....
നല്ല അടുക്കും ചിട്ടയുമുള്ള മുറി...എല്ലാം വൃത്തിയായി സൂക്ഷിച്ചിരുന്നു..... മേശ വലിക്കുന്നതിന്റെ ഇടയിലാണ് അത് എന്റെ കണ്ണിൽ പെട്ടത്...
അവളുടെ ഡയറി...ഞാൻ ആ ഡയറി കയ്യിലെടുത്തു അവസാനത്തെ പേജ് തുറന്നു.....
20-12-17
'ഇത് ഇനിയും എനിക്ക് താങ്ങാൻ കഴിയില്ല.....എല്ലാം ഒരിക്കൽ ഞാൻ അവസാനിപ്പിക്കും... ഒറ്റക്കാവുന്നത് പോലെ....അയാൾ.....'
'സർ...'
ഞാൻ തിരിഞ്ഞു നോക്കി വീണ്ടും ക്രിസ്റ്റി...
'എന്തായി സർ എന്തെങ്കിലും കിട്ടിയോ....'
'താൻ വാ നമുക്ക് റൂമിൽ പോകാം...'
'ശരി സർ....'
'ഭാര്യക്ക് എന്ത് പറ്റി...'
'അവൾക്ക് ഭയങ്കര തലവേദനയാണ് സർ ഞാൻ മരുന്ന് കൊടുത്തു.....'
തിരികെ നടക്കുന്ന വഴിയിൽ ഞാൻ ഫോൺ എടുത്ത് രവിയെ വിളിച്ചു...
'രവി... നാളെ രാവിലെ തന്നെ വരണം എനിക്ക് സ്പോട് ഒന്ന് കാണണം.... പറ്റിയാൽ നാളെ....... അഹ് രവി വരുമ്പോൾ അവളെ.....കല്യാണിയെ കൂടെ വിളിക്കണം.....'
'ഓക്കേ സർ രാവിലെ തന്നെ എത്താം സർ... ഗുഡ് നൈറ്റ്...'
'സർ അപ്പൊ ആളെ കിട്ടിയോ...'
ക്രിസ്റ്റി ചോതിച്ചു...
'അഹ് നാളെ കണ്ടുപിടിക്കാം... നീ വാ..'
'സാറിന് കല്യാണി മാഡത്തെ നേരത്തെ അറിയുമോ....'
'കല്യാണി... ഷി ഈസ് മൈ വൈഫ്..... നോ ഷി വാസ്.......'
'സോറി സർ.....'
'എന്തിന് അത് ഒക്കെ അടഞ്ഞു പോയ കേസ് ഫയൽ ആണ് ക്രിസ്റ്റി.....'
ഞങ്ങൾ വാതിൽ തുറന്ന് മുറിയിൽ കയറി....വാതിൽ കുറ്റിയിട്ടു....
'ക്രിസ്റ്റി... എനിക്ക് നിന്നോട് ഒരു കാര്യം കൂടി ചോദിച്ചറിയാനുണ്ട്......'
'എന്താണ് സർ ചോദിച്ചോ സർ.....'
'ക്രിസ്റ്റി..... നീ എന്തിനാടാ അവളെ കൊന്നത്.............'
തുടരും...
അക്ഷയ്..

Friday, 22 December 2017


എലത്തോട്ടത്തിലെ മാലാഖ....
----------------------------------------------
കാർ നല്ല വേഗത്തിൽ മുന്നോട്ട് കുതിച്ചു....രണ്ട് സൈഡ് നിറയെ തേയില തോട്ടങ്ങളാണ്.... അത് ഇങ്ങനെ കണ്ണെത്താത്ത ദൂരത്ത് പരന്നു കിടക്കുന്നു.....
സമയം ഏതാണ്ട് 4 മണിയോട് അടുത്തിട്ടും നല്ല തണുപ്പാണ്....
ദൂരെ ഒരു ചായക്കട കണ്ട് ഞാൻ അതിന്റെ അടുത്ത് വണ്ടി നിർത്തി.... പുറത്തിറങ്ങിയിട്ട് ഒന്ന് നടുനിവർത്തി.... വല്ലാത്ത ക്ഷീണം....
ഒരു ചായ പറഞ്ഞു കൊണ്ട് ഞാൻ കൈ കൂട്ടി തിരുമ്മിക്കൊണ്ട് കടക്കാരന്റെ മുഖത്തേക്ക് നോക്കി..
'ഹോ നല്ല തണുപ്പ്.... ഇവിടെ എപ്പോഴും ഇങ്ങനെ ആണോ...'
'സർ ഇവിടെ ആദ്യമായിട്ടാണല്ലേ....'
'അതെ.....ചേട്ടാ ഇവിടെ സിഗരറ്റ് ഉണ്ടോ..'
'ഉവ്വ് സർ ഏതാ വിൽസ് ആണോ....'
തേയിലത്തോട്ടത്തിന്റെ ഭംഗിയിൽ മുഴുകികൊണ്ട് ഞാൻ മൂളി...
അയാൾ സിഗരറ്റ് എടുത്തു തന്നു...ലൈറ്ററിനായി ഞാൻ പോക്കറ്റിൽ  തപ്പുന്നതുകണ്ട്‌ അയാൾ തീപ്പെട്ടി എനിക്ക് നേരെ നീട്ടി.....
ഞാൻ ഇടം കൈയിൽ സിഗരറ്റ് വെച്ച് കത്തിക്കുന്നത് കണ്ട് അയാൾ കൗതുകത്തോടെ നോക്കിനിൽക്കുന്നത് ഞാൻ കണ്ടു....
രണ്ട് പുക എടുത്തപ്പോഴേക്കും ആ തണുപ്പ് ഒക്കെ വിട്ടു....
അയാൾ വീണ്ടും എന്നെ വിളിച്ചു....
'സർ ചായ....'
ഞാൻ പെട്ടന്ന് രണ്ട് പ്ഫ് കൂടിയെടുത്തിട്ട് സിഗരറ്റ് കളഞ്ഞു....അയാൾ എന്തോ പറയാൻ തുടങ്ങുന്നത് പോലെ തോന്നി...
'സർ..എസ്റ്റേറ്റിലേക്കാണോ...രാവിലെയും കുറെ സാറുമ്മാർ പോയിരുന്നു ഇതുവഴി.....'
'അതെ അങ്ങോട്ട് തന്നെ.... ഇവിടെ തേയില മാത്രമേ ഉള്ളോ.....'
അപ്പോഴേക്കും അയാളുടെ മുഖം ഒന്ന് വിടർന്നു....
'അല്ല സർ ഇനിയങ്ങോട്ട് കുറെ ദൂരം ഏലം ആണ്... പിന്നെ ഉള്ളിൽ നല്ല പാറക്കെട്ടും ഈറ്റക്കാടുമുണ്ട്.....'
'എസ്‌റ്റേറ്റിലേക്ക് ഇവിടുന്ന് ഒറ്റ വഴിയാണോ നേരെ...'
'അല്ല സർ ഇവിടുന്ന് ഏതാണ്ട് 10 കിലോമീറ്റർ കഴിയുമ്പോൾ ഒരു ജംഗ്ഷൻ ഉണ്ട്..അവിടെ ഒരു മാതാവിന്റെ രൂപം ഉണ്ട് അവിടുന്ന് ഇടത്തോട്ട് മല കയറി തുടങ്ങണം....ഇപ്പൊ അവിടെ ആളും പേരും ഒക്കെ കാണും സാറേ...പിന്നെ വഴി എല്ലാം ഇപ്പൊ മോശമാ സാറേ....'
'എന്താ ആ പെണ്ണിന്റെ പേര്....'
'ഏയ്ഞ്ചൽ എന്നോ എങ്ങാണ്ട് ആണേ... എന്നാലും ആ പെണ്ണിന്റെ ഒരു ധൈര്യമേ...ഹോ.. '
അയാളുടെ മുഖത്ത് ഭയവും അത്ഭുതവും നിറഞ്ഞുനിൽപ്പുണ്ട്....
അയാൾക്ക് പൈസ കൊടുത്തിട്ട് ഞാൻ വീണ്ടും വണ്ടി എടുത്തു....
എസ്റ്റേറ്റിലേക്കുള്ള യാത്രയിൽ മുഴുവൻ ഞാൻ അവളെ പറ്റിയാണ് ചിന്തിച്ചത് എയ്ഞ്ചൽനെ പറ്റി......

രണ്ട് ദിവസം മുന്നെയാണ് അടിവാരത് മലയിടുക്കിൽ നിന്നും ഏതാണ്ട് 22-23  വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ ശവശരീരം കിട്ടിയത്...
ഏതാണ്ട് 20 മണിക്കൂർ കഴിഞ്ഞിരുന്നു മരണം സംഭവിച്ചിട്ട്...
പ്രഥമ ദൃഷ്ടിയിൽ തന്നെ ആത്മഹത്യാ എന്ന് തോന്നിക്കുമായിരുന്നു....
പക്ഷെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ചില പൊരുത്തക്കേടുകളുണ്ട്.... പോസ്റ്റുമാർട്ടം കഴിയുന്നതിനു മുന്നേ  ആളെ തിരിച്ചറിഞ്ഞു...
ഹാരിസൺ എസ്റ്റേറ്റിലെ കരാറുപണിക്കാരി ആയിരുന്നു അവൾ പേര് എയ്ഞ്ചൽ...

ഏതാണ്ട് 25 മിനിറ്റ് കഴിഞ്ഞപ്പോൾ വണ്ടി ആ കടക്കാരൻ പറഞ്ഞ മാതാവിന്റെ രൂപത്തിന്റെ മുന്നിൽ എന്തിയിരുന്നു....
അധികം ആളുകൾ ഇല്ലാത്ത ഒരു ചെറിയ കവല.....
ഒന്ന് രണ്ട് കടകൾ അവിടെയുണ്ട്....സൈഡിൽ എസ്റ്റേറ്റിന്റെ ബോർഡ് കാണാം...
ബോർഡ് കണ്ടിട്ട് നല്ല പഴക്കമുണ്ട്...
ഞാൻ മലകയറാൻ തുടങ്ങി...
വഴി അലപം മോശമാണ്....തേയില ചെടികളിൽ കൊളുന്ത് നുള്ളിയിട്ട് 1 ആഴ്ച കഴിഞ്ഞതുപോലെ തോന്നി... മിക്ക ചെടികളിലും നല്ല മൂത്തുനിൽക്കുന്ന ഇലകളും കാണാം...
പഴയ ബോർഡും റോഡിൻറെ അവസ്ഥയും എല്ലാം കൂടി കൂട്ടി വായിച്ചപ്പോൾ എനിക്ക് ചില സംശയങ്ങൾ ഒക്കെ തോന്നിയിരുന്നു...
ഒന്നുങ്കിൽ ഇവിടെ നിന്നും ഭീമമായ വരുമാനം ഒന്നുമില്ല...
അല്ലെങ്കിൽ ഇത് വിൽക്കാനോ അടച്ചുപൂട്ടാനോ ഉള്ള തയ്യാറെടുപ്പിലാണ് അവർ....

കാർ മലയുടെ മുകളിൽ എത്തി...അവിടെ റ്റി ഫാക്ടറിയും കടന്ന് ഞാൻ മുന്നോട്ട് പോയി.... അവിടെ എത്തിയപ്പോഴേക്കും സമയം ഏതാണ്ട് 6 മണിയോട് അടുത്തിരുന്നു....
കോൺസ്റ്റബിൾ വന്ന് ഡോർ തുറന്നു ഒപ്പം ഒരു സല്യൂട്ട് കൂടി....
'സർ എന്താണ് വൈകിയത്... ഞങ്ങൾ സാർ വരാൻ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു മടങ്ങാൻ....'
'ഓക്കേ..രവി..'
'സർ ഇവിടെ നല്ല ഹോട്ടൽ റൂം ഒന്നും കിട്ടില്ല...നല്ല ഹോട്ടൽ വേണമെങ്കിൽ 40 കിലോമീറ്റർ പോകണം... അതുകൊണ്ട് എസ്റ്റേറ്റ് വക ഗസ്റ്റ് ഹൗസിൽ സാറിന് മുറി റെഡി ആക്കിയിട്ടുണ്ട്....'
'ശരി രവി വല്ലാത്ത ക്ഷീണം...ഇറ്റ് വാസ് എ ലോങ്ങ് ഡ്രൈവ്....എനിക്ക് ഒന്ന് ഫ്രഷ് ആകണം പിന്നെ ഒന്ന് കിടക്കണം...'
'സാർ ഉള്ളിലേക്ക് ചെല്ലൂ... അവിടെ സഹായത്തിന് ഒരാളുണ്ട്... എസ്റ്റേറ്റിലെ പണിക്കാരനാണ്...'
'രവി എനിക്ക് ഉള്ള ഫയൽ ഒക്കെ എവിടെ..'
'സർ എല്ലാം റൂമിൽ വെച്ചിട്ടുണ്ട്.... '
'ഓക്കേ രവി, കൈക്ക് എന്ത് പറ്റി...കുറച്ചായാ മുറിവാണല്ലോ...'
'മഹസർ റെഡി ആക്കാൻ മലയിടുക്കിൽ ഇറങ്ങിയപ്പോൾ മുറിഞ്ഞതാണ്... ചെറുതായിട്ട് ഒന്ന് വീണു... നല്ല വഴുക്കലുള്ള പാറക്കെട്ടുകളാണ്...'
'ആരായിരുന്നു ക്രൈം സീൻ അറ്റൻഡ് ചെയ്തത്..'
'സർ അത്...അത് അഞ്ജലി മാഡം ആയിരുന്നു....'

വീണ്ടും ആ പേര് ഞാൻ കേൾക്കേണ്ടി വന്നു...... രവിക്ക് ഗുഡ് നൈറ്റ് പറഞ്ഞു ഞാൻ തിരിയാൻ തുടങ്ങി....
'ഓക്കേ സർ ഗുഡ് നൈറ്റ് നാളെ കാണാം..'
രവി വണ്ടിയിൽ കയറി പോയി...കാറിന്റെ ഡിക്കിയിൽ ആരോ പിടിച്ചു വലിക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി...
ഒരു യുവാവാണ്...അയാൾ കൈ ഉയർത്തി എനിക്ക് വണക്കം പറഞ്ഞു...
ഞാൻ അയാളുടെ അടുത്തേക്ക് നടന്നു....

ക്രിസ്റ്റി,അയാൾ എനിക്ക് സ്വയം പരിചയപ്പെടുത്തി തന്നു....എസ്റ്റേറ്റിലെ ജോലിക്കാരനാണ്... ഞാൻ കാറിന്റെ ഡിക്കി തുറന്നുകൊടുത്തു അയാൾ പെട്ടിയുമെടുത്തുകൊണ്ട് എന്നെ ഉള്ളിലേക്ക് ക്ഷണിച്ചു...
അത് വളരെ വലിയ ഒരു വീട് തന്നെയായിരുന്നു.....
മുകളിലത്തെ മുറിയാണ് എനിക്ക് വേണ്ടി ഒരുക്കിയത്...ബാക്കിയുള്ള മുറികൾ എല്ലാം പൊടിപിടിച്ചു കിടപ്പാണ്.... ഇവിടെ ആരും തങ്ങാറില്ല എന്ന് ഞാൻ ഉഹിച്ചു.....
'സർ....'
ക്രിസ്റ്റി എന്നെ വിളിച്ചു..
'സർ ഇതാണ് റൂം...ഫ്രഷ് അകാൻ അകത്തുതന്നെ ബാത്രൂം ഉണ്ട്...'
അയാളുടെ സംസാരം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി.....എസ്റ്റേറ്റിൽ സാദാരണയായി കരാര് പണിക്ക് വരുന്നവരിൽ പഠിപ്പും വിദ്യാഭ്യാസം ഉള്ളവർ വളരെ കുറവാണ്.....പക്ഷെ അയാൾ...

'സർ റെഡി ആയി വരൂ.... ഞാൻ ഭക്ഷണം എടുത്തു വെക്കാം.....'
അയാൾ മുറിയുടെ വാതിലടച്ചു പുറത്തിറങ്ങി...
ഞാൻ ചുറ്റും നോക്കി... ഒരു ഡബിൾ കോട്ട് ബെഡ്,അലമാര ഒരു ടേബിൾ ചെയർ എന്നിവയാണ് അവിടെ ഉണ്ടായിരുന്നത്... മേശയുടെ മുകളിൽ ഫയൽ ഇരിപ്പുണ്ട്....ഞാൻ ജനാലയുടെ അടുത്തേക്ക് നടന്നു....പുറത്തേക്ക് നോക്കി
പരന്നു കിടക്കുന്ന തേയില ചെടികളിൽ അസ്തമയ സൂര്യന്റെ പ്രകാശം കാണാം.....    

ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും അയാൾ എനിക്ക് ഭക്ഷണം റെഡി ആക്കി കാത്തിരുന്നു.... അങ്ങോട്ട് എന്തെങ്കിലും സംസാരിക്കുന്നതിന് മുന്നേ അയാൾ ഇങ്ങോട്ട് കയറി സംസാരിച്ചു
'സർ എനിക്ക് വീട്ടിൽ പോകണമായിരുന്നു... വീട്ടിൽ അവൾ തനിച്ചേ ഉള്ളു....
സാറിനു വേറെ എന്തെങ്കിലും ആവശ്യം.....'
'ഇല്ല ക്രിസ്റ്റി പൊക്കൊളു... സഹായങ്ങൾക്ക് നന്ദി..'
'ഞാൻ രാവിലെ വരാം സർ...'
മുറി വിട്ട് പോകുന്നതിന് മുന്നേ എനിക്ക് ഗുഡ് നൈറ്റ് പറയാൻ അയാൾ മറന്നില്ല....
നല്ല ഭക്ഷണം.... ഞാൻ കഴിച്ചു കഴിഞ്ഞു വാതിലടച് എന്റെ മുറിയിൽ കയറി കസേരയിൽ ഇരുന്നു..... കേസ് ഫയൽ കയ്യിലെടുത്തു ആദ്യത്തെ പേജ് തുറന്നു....

ക്രൈം നമ്പർ 23 / 2017.
ഏയ്ഞ്ചൽ
ഡേറ്റ് ഓഫ് ബർത്ത് 23-2-1994
വയസ്സ് 23.......
ഞാൻ ഫയലിൽ ഉണ്ടായിരുന്ന അവളുടെ ഫോട്ടോ നോക്കി...കാണാൻ സുന്ദരിയായിരുന്നു അവൾ....  
അങ്ങനെ പതിവ് രീതിയിൽ എല്ലാം വിശദികരിച്ചിരിക്കുന്നു....
നന്നായി എഴുതാൻ അറിയുന്ന ആരോ ഉണ്ടാക്കിയതാണ് മഹസർ.... !!
നല്ല കാവ്യാത്മകമായി എഴുതിയത് പോലെ....
ഞാൻ അടുത്ത പേജ് എടുത്തു.....

അപ്പോൾ ആരോ താഴെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു.....
ഞാൻ സ്റ്റെപ് ഇറങ്ങി വാതിലിന്റെ അടുത്തേക്ക് നടന്നു....
തുടരും...
അക്ഷയ്..              

Saturday, 16 December 2017




ഒരേമുഖം
----------------
മഴ പെയ്തൊഴിഞ്ഞു.....നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്....
ഞാൻ ചെവിയിൽ ഇയർ ഫോൺ തിരുകി ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് പാട്ടും കേട്ട്  എപ്പോഴോ ഉറങ്ങി പോയി....
അലാറമടിച്ചുകൊണ്ടുപോയ ഒരു ഫയർ എൻജിൻ ആണ് എന്നെ ഉണർത്തിയത്.....
ബസിലെ കണ്ടക്ടർ പറയുണ്ടായിരുന്നു രാവിലെ പത്തനാപുരത്ത് ഉണ്ടായ ബസ് അപകടത്തെ പറ്റി.....

ചുറ്റും നോക്കിയപ്പോൾ എന്റെ സൈഡ് സീറ്റിൽ ഇരുന്ന ആന്റി ഏതോ അന്യഗ്രഹ ജീവിയെ കാണുന്നപോലെ എന്നെ നോക്കികൊണ്ടിരുന്നു....ഒപ്പം ഒരു ചോദ്യവും...
'മോൻ എങ്ങോട്ടാ ...'
'പട്ടാഴി...'
ഞാൻ മറുപടി പറഞ്ഞു....
'അവിടെ എങ്ങോട്ടാ...'
'അങ്ങനെ ചോദിച്ചാൽ അറിയില്ല... ഒരു വീട്ടിൽ പോകാനാണ്... അമ്പലത്തിന്റെ അടുത്താണ്...'
'സ്ഥലവും ഒന്നും അറിയാതെ ആണോ വരുന്നേ....ശരി,വീട്ടുപേര് അറിയുമോ..'
എന്തോ അവരുടെ സംസാരവും പെരുമാറ്റവും ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.... ഒട്ടും താത്പര്യമില്ലാത്ത രീതിയിൽ ഞാൻ മറുപടി പറഞ്ഞു...
'ശ്രീ രാഗം...'
'ശ്രീ രാഗമോ....'
'അതെ എന്താ അറിയുമോ ?...'
'ഭാസ്കരൻ മാഷിന്റെ ആരാ മോൻ ?'
'ആരാണ് എന്ന് ചോദിച്ചാൽ.... മാഷിന്റെ മോൾ എന്റെ.... എന്റെ കൂട്ടുകാരിയാണ്........'
'ആഹാ ശ്രീ മോളുടെ കൂട്ടുകാരനാണോ.... ! എന്താ മോന്റെ പേര്...'
'ഗോകുൽ...'
അവർ പുറത്തേക്ക് നോക്കിയിട്ട് എന്നെ നോക്കിയിട്ട് പറഞ്ഞു....
'അപ്പൊ ശരി മോനെ എന്റെ സ്ഥലമായി.... 2 സ്റ്റോപ്പ് കഴിഞ്ഞാ മോൻ ഇറങ്ങേണ്ടത്... അവിടെ ഒരു രണ്ടുമുറി പീടികയുണ്ട്... അതിന്റെ ഇടത്തുകൂടി ഉള്ളിലിലേക്ക് ഒരു വഴിയുണ്ട്..നേരെ നടന്നാൽ മതി അവസാനത്തെ വീടാണ്...'

അവർ സീറ്റിൽ നിന്നും എഴുന്നേറ്റ് ഡോറിന്റെ അടുത്തേക്ക് നടന്നു...
ഞാൻ വിൻഡോയിലൂടെ സൈഡിലേക്ക് നോക്കി.... ഒരു വലിയ പള്ളിയും അതിന്റെ സെമിത്തേരിയുമാണ്....
ബസ് മുന്നോട്ട് നീങ്ങി തുടങ്ങി.. ഞാൻ ബസിൽ ഇരുന്നു അവരെ തിരിഞ്ഞുനോക്കി...
അവർ സെമിത്തേരിയിലേക്ക് നടന്നു പോയി... എന്റെ കാഴ്ചക്ക് അപ്പുറമായി കഴിഞ്ഞിരിക്കുന്നു..... അവർ പറഞ്ഞപോലെ രണ്ട് സ്റ്റോപ്പ് കഴിഞ്ഞു ബസ് ഇറങ്ങി ഞാൻ നടന്നു...മനസ്സ് നിറയെ അവളായിരുന്നു....
ശ്രീ ദേവി.... എന്റെ ശ്രീ കുട്ടി........

കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു അവൾ.... റാഗ് ചെയ്യാൻ വിളിച്ചപ്പോൾ കൂട്ടുകാരികൾക്കിടയിൽ നിന്ന് പരങ്ങുന്ന അവളെയാണ് ഞാൻ ആദ്യമായി കണ്ടത്...പിന്നീട് എപ്പോഴോ ഉള്ളിൽ കയറിക്കൂടി അവൾ.... അങ്ങനെ പല ദിശകളിൽ ചിന്തിച്ചുകൊണ്ടിരുന്ന ഞങ്ങൾ പിന്നീട് ഒരേ ദിശയിൽ ചിന്തിക്കാൻ തുടങ്ങി....
ആ കോളേജ് ഇടനാഴികളിൽ ഞങ്ങൾ പ്രണയിച്ചുനടന്നു..... 
ചെറുതെങ്കിലും അത്യാവശ്യം വായനക്കാരുള്ള ഒരു ഓൺലൈൻ എഴുത്തുകാരനായിരുന്നു ഞാൻ.....
എന്റെ കൂട്ടുകാരി ഗോപികക്ക് ഞാൻ കഥകളുടെ പ്രാകൃത രൂപം കൊടുക്കുമായിരുന്നു....അവളുടെ പ്രോത്സാഹനം കൊണ്ടാണ് ഞാൻ  ഫേസ്ബുക്കിൽ കഥകൾ എഴുതി ഇടാൻ തുടങ്ങിയത്.....
ഇപ്പോൾ എനിക്കുള്ള വളരെ കുറച്ചു കൂട്ടുകാരിൽ ഒരാളാണ് അവൾ....
അവൾ ഇപ്പൊ ഒരു കമ്പനിയിൽ റീസെർച് അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുന്നു.....
ഇന്ന്  ശ്രീയുടെ വീട്ടിലേക്ക് പോകാൻ പറഞ്ഞതും അവൾ തന്നെ.......    
5 വർഷത്തോളം നീണ്ട പ്രണയം.. അതിന്റെ വിരാമം... 
ഞാൻ നടന്ന് അവളുടെ വീടിന്റെ മുന്നിൽ എത്തി....
ആ വീട് നന്നായി അലങ്കരിച്ചിരുന്നു......
നാളെ അവളുടെ കല്യാണമാണ്.............

ഇവിടെ അധികനേരം നിൽക്കണ്ട എന്ന ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു....
അവളുടെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല....
കൂട്ടുകാരുടെ കൂടെ തമാശയും പറഞ്ഞിരിക്കുന്ന അവളെയാണ് ഞാൻ കണ്ടത്.... വീടിന്റെ ഉള്ളിൽ എല്ലാവരും കല്യാണ തിരക്കിലാണ്......
അവളോട് പറയാൻ എന്തക്കെയോ മനസ്സിൽ കരുതിയിരുന്നു....
പക്ഷെ അവളെ കണ്ട് സംസാരിക്കാൻ എന്തോ എനിക്ക് തോന്നിയില്ല അല്ലെങ്കിൽ എനിക്കതിന് കഴിഞ്ഞതുമില്ല....
അവൾ എന്നെ കണ്ടതുമില്ല...ഞാൻ അവിടെനിന്നും തിരിച്ചിറങ്ങി നടന്നു....

5 വർഷം നീണ്ട ദിവ്യ പ്രണയം....
ഒരു 6 അക്ക ശമ്പളക്കാരനെയോ ഒരു ഗവണ്മെന്റ് ജോലിക്കാരനെയോ കാണുന്നത് വരെ മാത്രമേ അതിന് ആയിസൊള്ളു എന്ന് എനിക്കുതോന്നി.... 
ഞാൻ ഗേറ്റ് കടന്ന് മുന്നോട്ട് നടന്നു.... ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി നടന്നു......
ഉള്ളിൽ ഒരായിരം സൂചികൾ കുത്തി ഇറക്കുന്ന പോലെ.....
അവളിൽ വന്ന മാറ്റം എന്നെ അമ്പരപ്പിച്ചു......
തിരിച്ചുനടക്കുമ്പോഴും എന്റെ ഉള്ളുനിറയെ അവൾ തന്നെയായിരുന്നു......
ഇനി ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ല എന്ന അറിഞ്ഞിട്ടും എന്തോ അവളെ എനിക്ക് ഒരുപാടിഷ്ടമാണ്......
തിരികെ ഞാൻ വീട്ടിലേക്ക് പോയി....  

വീട്ടിൽ എത്തിയിട്ട് ഞാൻ ആരെയും നോക്കിയില്ല.....
എന്റെ മുറിയിൽ പോയി കിടന്നു...നല്ല ക്ഷീണമുണ്ട്........
ആരുടെയൊക്കെയോ നിലവിളികളാണ് എന്നെ ഉറക്കമുണർത്തിയത്....
ഉള്ളിൽ അല്പം പരിഭ്രമത്തോടെ ഞാൻ സ്റ്റെപ് ഇറങ്ങി താഴേക്ക് ചെന്നു....
വീടിന്റെ മുറ്റത്ത് ഒരു ആംബുലൻസ് കിടപ്പുണ്ട്..... ആരൊക്കെയോ ചേർന്ന് ഒരു ഡെഡ് ബോഡി വീടിന്റെ ഉള്ളിലേക്ക് കൊണ്ടുവരുന്നു....
കൂടി നിന്നവർ ആരോ പറയുന്നുണ്ടായിരുന്നു...
'രാവിലെ ഉണ്ടായ ആക്സിഡന്റ്...ഹോ കണ്ടുനിൽക്കാൻ വയ്യായിരുന്നു.. ഇത്രേ ഒക്കെ ഉള്ളു മനുഷ്യന്റെ കാര്യം....'  
വീടിന്റെ ഉള്ളിലേക്ക് കൊണ്ടുപോയ ഡെഡ് ബോഡിയുടെ മുഖത്തേക്ക് ഞാൻ നോക്കി...... ആ മുഖം കണ്ട് ഞാൻ ഞെട്ടി പിന്നിലേക്ക് മാറി.....

അത് എന്റെ തന്നെ മുഖമായിരുന്നു............
 അക്ഷയ്.

Sunday, 10 December 2017

ജാനകി Part 3




ജാനകി-3
--------------
രാഘവൻ....
അയാൾ കൈകൊണ്ട് എന്റെ ശരീരം വരിഞ്ഞു മുറുക്കി...എന്റെ ശരീരം വിറക്കാൻ തുടങ്ങി...... കാലുകളിൽ വീണ്ടും മരവിപ്പ്....
കാലുകളിൽ എന്തോ ഇഴഞ്ഞു കയറുന്ന പോലെ ഒരു തോന്നൽ....
ഞാൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി....
ഇരയെ കയ്യിലാക്കിയ വേട്ടക്കാരന്റെ  ഭാവമായിരുന്നു അയാൾക്ക്.....
അയാളുടെ നെഞ്ചിലേക്ക് എന്നെ അടുപ്പിച്ചു....

എനിക്ക് അയാളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം കേൾക്കാം....
അയാൾ ചുറ്റും നോക്കുണ്ടായിരുന്നു....ഇരുട്ടിൽ ആരോ പതുങ്ങുന്ന പോലെ...
അയാളുടെ രോമങ്ങൾക്ക് വിയർപ്പിന്റെ നാറ്റമായിരുന്നു....
രൂക്ഷമായ ബീഡിയുടെ ഗന്ധമുണ്ട് അയാളുടെ ശ്വാസത്തിന്...
എന്റെ ചുണ്ടിലേക്ക് അയാൾ ബീഡി കറ പുരണ്ട ചുണ്ട് ചേർത്തു...
വെറ്റില മുറുക്കി ആ ചുണ്ടുകൾ വല്ലാതെ ചുവപ്പായിരുന്നു....
അയാൾ എന്റെ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു....
അയാളുടെ ബലിഷ്ഠമായ കൈകൾ എന്റെ ശരീരത്തിലൂടെ ഓടി....
എന്റെ കൈ കൊണ്ട് ഞാൻ അയാളെ തടയാൻ ശ്രെമിച്ചിരുന്നു.

നഖം കൊണ്ട് അയാളുടെ ശരീരം എവിടെയൊക്കെയോ മുറിഞ്ഞു.....
പെട്ടന്ന് അയാൾ പിടി വിട്ടു......

എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുകൊണ്ട് നാഗത്തറയിലേക്ക് അയാൾ വീണു...
അയാളുടെ വായയിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു...
ഞാൻ പിന്നിലേക്ക് മാറി...... ചുറ്റും തണുത്ത കാറ്റ് വീശിതുടങ്ങി....
താഴെ വീണ മൊബൈൽ ഫോൺ ഞാൻ തിരഞ്ഞു.....
താഴെ ഒരിലയുടെ മുകളിൽ കുറെ മഞ്ചാടി കുരുവിന്റെ കൂടെ എന്റെ ഫോൺ കിടക്കുന്നത് ഞാൻ കണ്ടു....ഫോൺ കയ്യിൽ എടുത്ത്
കാവിന്റെ അടുത്തുള്ള ആമ്പൽ കുളത്തിലേക്ക് ഞാൻ നടന്നു....
അയാളുടെ ബീഡിയുടെ ഗന്ധം എന്റെ ശരീരം വിട്ടു പോയില്ല.....
ആമ്പൽ കുളത്തിൽ ഞാൻ ഒന്ന് മുങ്ങി കുളിച്ചു.... മനസ്സും ശരീരവും തണുത്തു.....എന്തൊക്കെയോ മാറ്റം സംഭവിച്ച പോലെ ഒരു തോന്നൽ... ..
പിന്നീട് ഞാൻ കാവിലേക്ക് നോക്കിയില്ല....

പക്ഷെ അവിടെ കാവിൽ ഒരു അട്ടഹാസം ഞാൻ കേട്ടിരുന്നു....
തറവാടിന്റെ ഉമ്മറത്ത് ചെന്ന് ഞാൻ തിരിഞ്ഞു വയലിലേക്ക് നോക്കി.... അവിടെ ആ ഏറുമാടത്തിലെ മണ്ണെണ്ണ വിളക്ക് കാണാതെയായിരിക്കുന്നു....
വീശുന്ന കാറ്റിന് ഇപ്പോഴും നല്ല തണുപ്പാണ്.....
മുറിയിൽ പോയി കുറച്ചു സമയം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം നടന്നു....
ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു...എന്റെ ചുണ്ടിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു..... ഞാൻ കട്ടിലിൽ പോയികിടന്നു....
പക്ഷെ ഉറക്കം വന്നില്ല... എന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല......
പുറത്ത് ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങി....
കട്ടിലിൽ കിടന്നു ഞാൻ എപ്പോഴോ ഉറങ്ങി പോയിരുന്നു...

രാവിലെ കല്യാണി അമ്മയുടെ വിളയാണ് എന്നെ ഉണർത്തിയത്...
ഇപ്പൊ ശരീരത്തിനും മനസ്സിനും വല്ലാത്തൊരു കുളിമയുണ്ട്....
ഞാൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു....
'മോളെ അച്ചു നമ്മടെ രാഘവൻ സർപ്പക്കാവിൽ മരിച്ചു കിടക്കുന്നു.....
വിഷം തീണ്ടിയിട്ടുണ്ട്...... അവൻ അങ്ങനെ തന്നെ വേണം നാശം പിടിച്ചവൻ... പാവം കെട്ടിയോളേം പിള്ളേരെയും അവൻ തല്ലി കൊന്നിട്ടിരിക്കുവാ... ദുഷ്ടൻ..'
കല്യാണിയമ്മയുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാമായിരുന്നു രാഘവൻ എന്തായിരുന്നു എന്ന്....ഉള്ളിൽ അല്പം പേടിയുള്ള ഭാവത്തിൽ ഞാൻ കല്യാണിയമ്മയോട് മുത്തശ്ശി എവിടെയാണെന്ന് തിരക്കി....
'മുത്തശ്ശി പുറത്തുണ്ട്....മോൾ ഉമ്മറത്തേക്ക് വാ ചായ തരാം'

ഞാൻ വീടിന്റെ വരാന്തയിലേക്ക് ചെന്നു.... പുറത്ത് ആളുകൂടിയിട്ടുണ്ട്... മുത്തശ്ശി അവിടെ ആരോടൊക്കെയോ സംസാരിച്ചുകഴിഞ്ഞു എന്റെ അടുത്ത് വന്നിരുന്നു..ഞാൻ മുത്തശ്ശിയോട് ചോദിച്ചു
'ആരാ മുത്തശ്ശി അയാൾ... എന്ത് പറ്റിയതാ....'

'രാഘവൻ....ശങ്കരൻ കാരണവരുടെ കാര്യസ്ഥൻ നാരായണന്റെ മകൻ... ശങ്കരൻ കാരണവർ മരിച്ചതോടെ തറവാടിന്റെ മേൽനോട്ടം നാരായന്റെ കയ്യിലായി.... പക്ഷെ അയാൾക്ക് ജാനകി ഒരു തടസ്സമായിരുന്നു...
അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷമാണ് ജാനകിയുടെ മൃതശരീരം സർപ്പക്കാവിൽ കണ്ടത്.... ഇപ്പൊ രാഘവനും മരിച്ചു....നാട്ടുകാർക്കും വീട്ടുകാർക്കും ഒരു ഗുണവുമില്ലാത്തവൻ....ഈ മുന്നിൽ കാണുന്ന പാടമെല്ലാം രാഘവന്റെ ആണ്.....'      
കല്യാണി അമ്മ എനിക്ക് ചായ കൊണ്ടുതന്നിട്ട് പറഞ്ഞു
'രാഘവന്റെ കഴുത്തിൽ നഖത്തിന്റെ പാടുണ്ടത്രെ...'
ഞാൻ സർപ്പകാവിലേക്ക് നോക്കികൊണ്ട് ചായ ചുണ്ടോട് ചേർത്തു...
ആ ബീഡി കറയുടെ മണം വിട്ടുപോയിട്ടില്ല....പൊട്ടിയ ചുണ്ടിൽ ചൂട് ചായ ചേർത്തപ്പോൾ വല്ലാത്ത ഒരു നീറ്റലാണ്....

ഞാൻ വീണ്ടും സർപ്പക്കാവിലേക്ക് നോക്കി അവിടെ കയ്യിൽ നിറയെ മഞ്ചാടി കുരുവുമായി ജാനകി എന്നെ നോക്കി ചിരിച്ചുകൊണ്ട് കാവിന്റെ ഉള്ളിലേക്ക് നടന്നു.....

ആരും ഒന്നുമറിഞ്ഞില്ല ... അറിയുകയുമില്ല...
ജാനകി.....
അവസാനിച്ചു..
അക്ഷയ്.  

Friday, 8 December 2017

ജാനകി Part 2


ജാനകി - 2
---------------
മുത്തശ്ശി........
ഞാൻ ആ രൂപത്തെ വീണ്ടും സൂക്ഷിച്ചു നോക്കി....
എന്റെ ശരീരം ആകെ തണുത്തു.....
ഇപ്പോഴും കാലുകളിൽ ആ മരവിപ്പുണ്ട്...
തൊണ്ട വല്ലാതെ വറ്റി വരണ്ടിരിക്കുന്നു....
ചുറ്റും ഇരുട്ടാണ്....
'എന്താ കുട്ടിയെ പേടിയായോ...'
അശരീരി പോലെ ആ ശബ്ദം മുഴങ്ങി....

ആ രൂപം പക്ഷെ നിശബ്ദമായിരുന്നു.....
ഞാൻ ആ രൂപത്തിന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു.....
വല്ലാത്തൊരു വശ്യമായ ചിരിയുണ്ടായിരുന്നു ആ മുഖത്ത്....
ഇരുട്ടിലും ആ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമുണ്ട് ഒപ്പം ആരോടൊക്കെയോ ഉള്ള വെറുപ്പും പകയും എല്ലാം പ്രകടമായിരുന്നു ആ കണ്ണുകളിൽ...പുറത്ത് ഇപ്പോഴും കാറ്റ് വീശുന്നുണ്ട്....

'എന്തിനാ മോളെ അച്ചു നീ പേടിച്ചു നിൽക്കുന്നെ ഇത് ഞാനല്ലേ...'
എന്റെ ഹൃദമിപ്പിന്റെ വേഗത കൂടി കൂടി വന്നു....
ആരോ എന്നെ വലിഞ്ഞുമുറുക്കുന്നത് പോലെ...
ആ ശബ്ദം വീണ്ടും കേട്ടുതുടങ്ങി....
'മോൾക്ക് അറിയുമോ ഈ അമാവാസിയുടെ പ്രേത്യേകത....
ഇന്നാണ് ജാനകി മരിച്ചത്.... അല്ല കൊല്ലപ്പെട്ടത്.....
മോൾ കണ്ടില്ലേ ജാനകിയെ.....അവിടെ സർപ്പക്കാവിൽ..'

ഞാൻ എന്റെ സർവ്വ ശക്തിയുമെടുത്തു സംസാരിച്ചുതുടങ്ങി..
'നിങ്ങൾ...നിങ്ങൾ ആരാ എന്തിനാ ഇവിടെ വന്നത്......'

'ഞാൻ പറഞ്ഞില്ലേ അത്...എനിക്ക് വേണ്ടത് നിന്നെയാണ് ഈ കുടുംബത്തിലെ 18 വയസ്സ് കഴിഞ്ഞ കന്യകയെ... ഒരേഒരു കന്യകയെ ...'
വീണ്ടും നിശബ്ദത...
തുറന്ന് കിടന്ന ജനാലയിലൂടെ തണുപ്പ് മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു ...അന്തരീക്ഷം വല്ലാതെ തണുത്തു
ചുറ്റും നിശബ്ദത മാത്രം.. ചീവീടുകളുടെ മർമ്മരം ഇപ്പോൾ കേൾക്കാനില്ല....
എന്റെ ശരീരം ഒന്ന് വിറച്ചു...ഞാൻ വീണ്ടും അവിടെ നിന്നും അനങ്ങാൻ ശ്രമിച്ചു പക്ഷെ നിരാശയായിരുന്നു ഫലം....
മുറിക്കുള്ളിൽ ഞാൻ ശ്വാസമെടുക്കുന്നതിന്റെ ശബ്ദം മാത്രം....
മരവിപ്പ് മാറിതുടങ്ങിയിരിക്കുന്നു...

പെട്ടന്ന് ആ രൂപം എന്റെ മുഖത്തിന്റെ അടുത്തേക്ക് വന്നു....
ഒന്നേ നോക്കിയുള്ളൂ....
ഞാൻ പിന്നിലേക്ക് മാറി... എന്റെ ബോധം പോയി.....
ഞാൻ ഞെട്ടി ഉണർന്നു.....


കണ്ണുകൾ വീണ്ടും വീണ്ടും അടഞ്ഞു പോകാൻ തുടങ്ങുന്നു... കൺപോളകൾക്ക് വല്ലാത്തൊരു ഭാരം പോലെ.....
ഞാൻ എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രേമിച്ചു.....
അപ്പോഴേക്കും കറന്റ് വന്നിരുന്നു...
ഞാൻ ചുറ്റും നോക്കി.. ഇല്ല മുറിയിൽ ആരുമില്ല...
എല്ലാം എല്ലാം ഒരു സ്വപ്നം പോലെ....
ഇനി എല്ലാം എന്റെ തോന്നൽ ആകുമോ....
എന്തോ ഇപ്പോൾ വല്ലാത്തൊരു ഉന്മേഷവും ധൈര്യവും....
ഞാൻ ഫോൺ എടുത്ത് കുത്തിയിട്ടു....
ഫോൺ ചാർജ് അകാൻ കുറച്ചു സമയം കാത്തിരുന്നു....ഏതാണ്ട് 15 മിനിറ്റ് കഴിഞ്ഞു....

സമയം 2 മണിയോട് അടുത്തിരുന്നു...
എന്നെ ആരോ പുറത്തേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത് പോലെ.....
എന്തോ നടക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ....
ഞാൻ വാതിൽ തുറന്ന് മുറിക്ക് പുറത്തിറങ്ങി...
ഉള്ളിൽ ചില തീരുമാനങ്ങൾ ഉണ്ടായിരുന്നു....മുത്തശ്ശി നല്ല ഉറക്കമാണെന്ന് തോന്നുന്നു... മുറി ഉള്ളിൽ കുറ്റി ഇട്ടിരിക്കുകയാണ്....
ഞാൻ തറവാടിന്റെ വാതിൽ ലക്ഷ്യമാക്കി നടന്നു....
പഴയ മണിച്ചിത്രതാഴിട്ട് പൂട്ടിയ വാതിൽ തുറന്ന് ഞാൻ പുറത്ത് എത്തി....
ചുറ്റും നല്ല ഇരുട്ടാണ്. എവിടെ നിന്നോ തണുത്ത കാറ്റ് വീശുന്നു... ഞാൻ മൊബൈലിന്റെ ഫ്ലാഷ് ഓൺ ആക്കി...
പാടത്ത് ഏറുമാടം കാണാം അതിൽ ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്....
ഞാൻ തറവാടിന്റെ സൈഡിലുള്ള സർപ്പകാവിലേക്ക് നടന്നു....
ഇടക്ക് ഇടക്ക് ഞാൻ തിരിഞ്ഞു നോക്കുണ്ടായിരുന്നു ...

പിന്നിൽ ആരോ ഉള്ളത് പോലെ ഒരു തോന്നൽ ഉണ്ടേ.... ആരോ ശ്വാസം എടുക്കുന്നത് എനിക്ക് കേൾക്കാം... പക്ഷെ ആരെയും കാണുന്നില്ല.... എന്തായാലും ഉള്ള ധൈര്യം വെച്ച ഞാൻ കാവിൽ കയറി...കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ പറ്റുന്ന വഴി...രണ്ട് സൈഡിലും കുറെ മരങ്ങളുണ്ട്....
ആ പൂവിന്റെ ഗന്ധം പലപ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നു... കാവിലേക്കുള്ള വഴിയിൽ നിറയെ മഞ്ചാടി കുരുവാണ്‌..... കാവിന്റെ ഒരു സൈഡിലാണ് ആമ്പൽ കുളം....
ഞാൻ നാഗത്തറയുടെ അടുത്തേക്ക് നടന്നു....
അവിടെ വിളക്കിൽ തിരി കേട്ടിരുന്നു...
കുറച്ചു എണ്ണ ഒഴിച്ച് ഞാൻ അതിൽ തിരിയിട്ടു...തീ പെട്ടി കയ്യിലെടുത്ത് ഞാൻ ഉരച്ചു...
ആദ്യം കത്തിയെങ്കിലും അത് കേട്ട് പോയി....
എന്റെ പിന്നിൽ ആരോ ഉണ്ട്....
കാൽപെരുമാറ്റവും ഇലയനക്കവും എനിക്ക് കേൾക്കാം.....
ഞാൻ മരവിച്ച ഒരു അവസ്ഥയിലായി...
ഒന്ന് കൂടെ തീപ്പെട്ടി ഉരച്ചു വിളക്ക് കത്തിച്ചു....
കാവിൽ ആകെ ഒരു മണ്ണെണ്ണയുടെ മണം.... മൊബൈൽ ഫ്ലാഷ് കൊണ്ട് ഞാൻ ചുറ്റും നോക്കി .....

ഇരുട്ടിൽ നിന്നും ഒരാൾ എന്റെ മുകളിലേക്ക് ചാടി വീണു.... എന്റെ കയ്യിൽ നിന്നും മൊബൈൽ താഴെ വീണു... അയാൾ കൈകൊണ്ട് എന്നെ വരിഞ്ഞു മുറുക്കി...ഞാൻ ആ മുഖത്തേക്ക് നോക്കി...
രാഘവൻ...
തുടരും...
അക്ഷയ്.

Wednesday, 6 December 2017

ജാനകി Part 1



ജാനകി
-----------
'കുട്ടിക്ക് പേടിയാച്ചാ എന്റെ മുറില് വന്നു കിടന്നോട്ടെ'....
മുത്തശ്ശി എന്നോട് പറഞ്ഞു.... അപ്പൊ ഇത്തിരി ധൈര്യമുള്ള ഭാവത്തിൽ മുത്തശ്ശിയോട് ഞാൻ പറഞ്ഞു...
'വേണ്ട മുത്തശ്ശിയെ ഞാൻ ഇവിടെ തന്നെ കിടന്നോളാം'....
മുത്തശ്ശിയോട് അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ നല്ല പേടിയുണ്ട്...
ചെറുപ്പം മുതലേ കേട്ടുവളർന്നതാണ് വാരിക്കോട്‌ തറവാടിനെയും സർപ്പകാവിനെയും ചുറ്റി പറ്റിയുള്ള കഥകൾ.....
മുത്തശ്ശിക്ക് ഇതിൽ ഒക്കെ വലിയ വിശ്വാസമാണ്....
സന്ധ്യ കഴിഞ്ഞാൽ സ്ത്രീകൾ ആരും പുറത്തിറങ്ങാൻ പാടില്ല..
സർപ്പക്കാവിൽ തിരി വെക്കാൻ കന്യകമാരായിട്ടുള്ള സ്ത്രീകളെ സമ്മതിക്കില്ല... എല്ലാം മുത്തശ്ശി ഒറ്റക്കാണ് ചെയ്യുന്നത്....
 
അച്ഛനോട് വഴക്കിട്ടാണ് ഇത്തവണ അവധിക്ക് മുത്തശിയുടെ കൂടെ തങ്ങാൻ അനുവാദം മേടിച്ചത്. അച്ഛന് പിന്നെ ഇതിൽ ഒന്നും തീരെ വിശ്വാസമില്ല..... മുത്തശ്ശിയും സഹായത്തിന് ഒരാളും കൂടിയുണ്ട് ഇവിടെ .ഇന്ന് ഞാൻ വന്നതുകൊണ്ട് അവർ വൈകിട്ട് പോയി..
പാലക്കാടിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞ തിരുന്നെല്ലി ഗ്രാമത്തിന്റെ കോണിലാണ് തറവാട്.... മുന്നിൽ കണ്ണെത്താത്ത ദൂരത്ത് പരന്നു  കിടക്കുന്ന പാടം...
പിന്നെ എപ്പോഴും മഞ്ചാടി പൂക്കുന്ന കാടും... നല്ല തെളിഞ്ഞ വെള്ളമുള്ള അരുവികളും.. പിന്നെ അടിത്തട്ട് വരെ കാണാൻ പറ്റുന്ന 2 ആൾ പൊക്കമുള്ള ആമ്പൽ കുളവും.....
ആ കുളത്തിനോട് ചേർന്നാണ് സർപ്പകാവുള്ളത്... ഇവുടുത്തുകാർക്ക് വലിയ വിശ്വാസമാണ് നാഗ ദൈവങ്ങളെ...
മുടങ്ങാതെ 10 തവണ നാഗദൈവങ്ങൾക്ക് നൂറും പാലും നടത്തിയാൽ നമ്മൾ മനസ്സിൽ വിചാരിക്കുന്ന എല്ലാ ആഗ്രഹങ്ങളും അവർ നടത്തിത്തരും എന്ന ഇവരുടെ വിശ്വാസം...
എല്ലാം മുത്തശ്ശി പറഞ്ഞുള്ള കേട്ടറിവാണ്....
ഞാൻ മുറിയെല്ലാം ഒന്ന് നോക്കി...ജനാല ഒന്നും അടച്ചിട്ടില്ല...
ഞാൻ പതിയെ ഉള്ളിൽ അല്പം ഭയത്തോടെ ആ ജനാലയുടെ അരികിലേക്ക് നടന്നു..

അവിടെ നിന്നും ഞാൻ പുറത്തേക്ക് നോക്കി ...
ഇരുട്ടിൽ നാഗ തറയിൽ കത്തിച്ചു വെച്ച തിരി ഇപ്പോഴും കാണാം....
അങ്ങ് ദൂരെ പാടത്ത് ഏറുമാടം കെട്ടി ഇരിക്കുന്നവരെ കാണാം..
ചില ദിവസങ്ങളിൽ ഏതൊക്കെയോ ജീവികൾ വന്ന് കൃഷി എല്ലാം നശിപ്പിക്കാറുണ്ട് എന്ന് മുത്തശ്ശി പറയും...ഞാൻ ഒന്നുകൂടെ ജനാലയോട് അടുത്തു.....
നല്ല തണുത്ത കാറ്റ് എന്റെ ശരീരത്തിലേക്ക് അടിച്ചു...
ശരീരം വല്ലാതെ തണുത്തു... ഉള്ളിൽ ഒരു കുളിർമ തോന്നി....
സർപ്പക്കാവിൽ പൂത്തുനിൽക്കുന്ന പേരറിയാത്ത ഏതോ മരത്തിലെ പൂക്കളുടെ രൂക്ഷമായ ഗന്ധമുണ്ടായിരുന്നു ആ കാറ്റിന്....
അധികനേരം നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയതുകൊണ്ട് ഞാൻ ജനാല വലിച്ചടച്ചു കുറ്റിയിട്ടു....

മുത്തശ്ശി വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി.. ഞാൻ പതിയെ ചെന്ന് വാതിൽ തുറന്നു...
'മോളെ അച്ചു ഇന്ന് അമാവാസിയാ,നാമം ജപിച്ചു കൊണ്ട് കിടക്കണോട്ടോ...മെഴുകുതിരി ആ മേശെന്മേൽ ഉണ്ടേ രാത്രി കറണ്ട് പോകാറുണ്ട് മിക്കവാറും'
എന്നും പറഞ്ഞു രാമ നാമം ജപിച്ചുങ്കൊണ്ട് മുത്തശ്ശി പോയി.. ഞാൻ വാതിലടച്ചു... കട്ടിലിന്റെ ഒരു സൈഡിൽ ഇരുന്നു...
വാട്ട്സ് ആപ്പിൽ ആരോ മെസ്സേജ് അയച്ചു  നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു.... ഞാൻ കട്ടിലിൽ കിടന്ന ഫോൺ കയ്യിലെടുത്തു...
അനുഷയാണ്.. എന്റെ കൂട്ടുകാരി....രാത്രിയിൽ കത്തി വെക്കാൻ ഒരു കൂട്ടായല്ലോ എന്ന് ഓർത്തു ഞാൻ അവളോട് കാര്യം പറഞ്ഞിരുന്നു... ഫോണിന്റെ ചാർജ് കുറഞ്ഞു... ഞാൻ ചാർജർ കണക്ട് ചെയ്തപ്പോഴേക്കും കറണ്ട് പോയി....അപ്പോഴേക്കും സമയം ഏതാണ്ട് 11യോട് അടുത്തിരുന്നു...
ചുറ്റും നല്ല ഇരുട്ട്... നിശബ്ദതയിൽ ചീവീടുകളുടെ ഒച്ചപ്പാട് മാത്രം കേൾക്കാം.. മെഴുകുതിരി വെച്ചിരിക്കുന്ന ടേബിളിന്റെ അടുത്തേക്ക് ഞാൻ നടന്നു.
മെഴുകുതിരി കത്തിച്ചു വെച്ചു.. മുറിയിൽ ആകെ ഒരു അരണ്ട വെളിച്ചം പടർന്നു...

ഇന്നത്തെ യാത്ര കൊണ്ടാകാം വല്ലാത്ത ക്ഷീണം തോന്നുന്നു...ഫോൺ എടുത്ത് തലയിണയുടെ അടിയിൽ വെച്ച് മെഴുകുതിരി അണച്ച് ഞാൻ കിടന്നു...
കണ്ണിൽ ഉറക്കം വരുന്നതിനു മുന്നേ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി... അത് വാരിക്കോട്‌  തറവാടിനെയും ആ സർപ്പകാവിനെയും ചുറ്റി പറ്റി തന്നെ...
പണ്ട് കുഞ്ഞിലേ മുത്തശ്ശി പറഞ്ഞു തന്ന ആ കഥ വീണ്ടും എന്റെ ഓർമകളിൽ നിറഞ്ഞു....
പണ്ട് ഏതാണ്ട് 60 വർഷം മുന്നേ നടന്ന ഒരു സംഭവമാണത്രെ....
വാരിക്കോട്‌ തറവാടും പാടവും,കാവും എല്ലാം ശങ്കരൻ കാരണവർ എന്ന ഒരു ജന്മിയുടെ കയ്യിലായിരുന്നത്രെ...അയാൾക്ക് സുന്ദരിയായ ഒരു മോളുണ്ടായിരുന്നു ജാനകി... അന്ന് ഏതാണ്ട് 18-20 വയസ്സ് പ്രായമായിരുന്നു ജാനകിക്ക്... കാണാൻ നല്ല സുന്ദരി ആയിരുന്നു.. എല്ലാവരും നോക്കി നിൽക്കുമായിരുന്നു....ജാനകി ജനിച്ച ഉടനെ അമ്മ മരിച്ചു...പിന്നീട് ജാനകിയുടെ അച്ഛമ്മയായിരുന്ന അവളെ വളർത്തിയത്... 

ശങ്കരൻ കാരണവർക്ക്  ഒരുപാട് അടിമകൾ ഉണ്ടായിരുന്നു.... ആ കൂട്ടത്തിൽ ഒരാൾ ആയിരുന്നു രാമൻ.. അയാൾക്ക് ഒരു മകനുണ്ടായിരുന്നു കൃഷ്ണൻ..സുന്ദരനും സുമുഖനായ ചെറുപ്പക്കാരനായിരുന്നു അയാൾ...
കുഞ്ഞായിരുന്നപ്പോൾ ആമ്പൽ കുളത്തിൽ കാലുവഴുതി വീണ ജാനകിയെ കൃഷ്ണനാണ് രക്ഷിച്ചത് അതുകൊണ്ട് ജാനകിക്ക് അയാളെ വലിയ കാര്യവുമായിരുന്നു...     
അങ്ങനെ എപ്പോഴോ അവർ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങി....
ഒരു ദിവസം കൃഷ്ണനും ജാനകിയും സർപ്പക്കാവിന്റെ ഉള്ളിൽ പരസ്പരം വാരിപുണാരാൻ തുടങ്ങി...
അവർ പരിസരം മറന്നു പരസ്പരം ശരീരം പങ്കിടാൻ തുടങ്ങിയപ്പോൾ ജാനകിയുടെ അച്ഛമ്മ അതുവഴി വന്നു...
അവർ കയ്യോടെ പിടിക്ക പെട്ടു...

ശങ്കരൻ കാരണവർക്ക് കൃഷ്ണനോടും കുടുംബത്തോടും തീർത്താൽ തീരാത്ത പകയായി...
അയാൾ കൃഷ്ണനെ മഞ്ചാടി കാട്ടിലെ മരത്തിൽ കൊന്ന് കെട്ടി തൂക്കി...കൃഷ്‌ണന്റെ കുടുംബത്തെ നാടുകടത്താൻ തുടങ്ങി അവരുടെ കുടിലിന് തീ വെച്ച നശിപ്പിച്ചു... അന്ന് രാമൻ ഒരുപാട് പ്രാകിയിരുന്ന് അത്ര ഈ കുടുംബത്തെ.........
ജാനകി പിന്നീട് വീടിന് പുറത്തിറങ്ങിയില്ല...
ഒരു ദിവസം അവളുടെ മുത്തശ്ശി മരിച്ചു....
അവരുടെ മടിയിൽ കിടക്കുകയായിരുന്നു ജാനകി...
അവരുടെ ശരീരത്തിൽ നഖത്തിന്റെ പാടുകൾ കണ്ടിരുന്നു.....
കുറെ മാസങ്ങൾക്ക് ശേഷം ശങ്കരൻ കാരണവരും മരണപെട്ടു...
ദൂരൂഹ സാഹചര്യത്തിൽ....വിഷം തീണ്ടിയിരുന്നു ... 
അയാളുടെ കഴുത്തിലും നഖത്തിന്റെ പാടുകൾ ഉണ്ടായിരുന്നു...

പിന്നീട് ജാനകിയേയും സർപ്പകാവിനെയും ചേർത്ത് കഥകൾ ആ നാട്ടിൽ പരന്നു..പുറത്തുനിന്നുള്ളവർ അങ്ങനെ ആ തറവാട്ടിൽ വരാതെയായി
അവൾ ആ വീട്ടിൽ ഒറ്റക്കായി തുടങ്ങി...
ഒരു ദിവസം കുളത്തിൽ കുളിക്കാൻ പോയ സ്ത്രീകളിൽ ആരോ കണ്ടു കാവിന്റെ ഉള്ളിൽ നാഗത്തറയോട് ചേർന്ന് ജാനകിയുടെ മൃതശരീരം...
എന്നുമാണ് കഥകൾ........
അന്ന് തൊട്ടു സന്ധ്യക്ക് വിളക്ക് വെക്കാൻ അവിടെ കന്യകമാരായ സ്ത്രീകളെ അനുവദിച്ചിരുന്നില്ല...പ്രണയിച്ച പുരുഷനുമായി ബന്ധപ്പെടുന്നത് തടസ്സപ്പെട്ടതുകൊണ്ട്... പരപുരഷബന്ധത്തിൽ ഏർപ്പെടാത്ത കന്യകമാരായ സ്ത്രീകളുടെ ശരീരത്തിൽ ആത്മാവ് കേറുമത്രേ...
അങ്ങനെ മുത്തശ്ശി പറഞ്ഞ കഥകളെ ഓർത്ത് എപ്പോഴോ ഞാൻ ഉറങ്ങിപോയിരുന്നു....
രാത്രിയിൽ എന്തോ സ്വപ്നം കണ്ട് ഞാൻ ഞെട്ടി ഉണർന്നു....
മൊബൈൽ എടുത്ത് സമയം നോക്കി 1:30 കഴിഞ്ഞിരിക്കുന്നു...കറണ്ട് ഇനിയും വന്നില്ല... ഫോണിൽ 1 ശതമാനം ചാർജ് മാത്രം.പെട്ടന്ന് തന്നെ ഫോൺ ഓഫായി...
ഞാൻ ആ സ്വപ്നം ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു ...
അത് സർപ്പക്കാവിൽ നാഗത്തറുടെ അടുത്ത് പൂത്ത് നിൽക്കുന്ന ഒരു മഞ്ചാടി മരമായിരുന്നു......

ഞാൻ ഒന്ന് ഞെട്ടി...
പതിയെ എഴുന്നേറ്റ് മെഴുകുതിരി കത്തിച്ചു ചുറ്റും നോക്കി...മെഴുകുതിരിയുമായി പതിയെ ജനാലയുടെ അടുത്തേക്ക് നടന്നു... ഉള്ളിൽ ഉള്ള ധൈര്യം വെച്ച ഞാൻ ജനാല തുറന്നു സർപ്പക്കാവിലേക്ക് നോക്കി........

അവിടെ.... അവിടെ ജാനകിയും കൃഷ്ണനും.............

ഞാൻ പേടിച്ചു പിന്നിലേക്ക് മാറി...ഒച്ച വെക്കാൻ ശബ്ദം പുറത്തേക്ക് വന്നില്ല...  കാറ്റിൽ ജനാല തനിയെ അടഞ്ഞു..
ആരോ പിന്നിൽ ഉള്ളപോലെ തോന്നി,ഞാൻ തിരിഞ്ഞു നോക്കി....

'കഴിഞ്ഞ 60 വർഷമായി ഞാൻ കാത്തിരിക്കുന്നു നിനക്കായി...
നിന്റെ വരവിനായി.. ഈ കുടുംബത്തിലെ 18 വയസ്സ് കഴിഞ്ഞ കന്യക..... ഒരേഒരു കന്യക.....'

ഞാൻ പേടികൊണ്ട് വിറച്ചു.. കയ്യും കാലും എല്ലാം മരവിച്ചു...തൊണ്ടയിലെ വെള്ളം വറ്റി... എനിക്ക് അനങ്ങാൻ കഴിയുന്നില്ല....
ഞാൻ ആ മുഖത്തേക്ക് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.....
മുത്തശ്ശി..........
അക്ഷയ്.


      

Friday, 1 December 2017

ഹൗസ് വൈഫ് (വീട്ടമ്മ)




ഹൗസ് വൈഫ്  (വീട്ടമ്മ)
----------------------------- 
ഇന്ന് ഞങ്ങളുടെ വിവാഹവാർഷിമായിരുന്നു.... 

ആരും ഓർത്തില്ല , ഏട്ടനും മറന്നു..
കുറച്ചു നാളായിട്ട് ഏട്ടൻ അങ്ങനെയാണ്, വല്ലാതെ മാറിപോയിരിക്കുന്നു... 

മോൾ പ്ലസ് ടുവിലാണ്.. 
വലിയ പെണ്ണായി... 
അവളുടെ കാര്യമോർക്കുമ്പോൾ എപ്പോഴും ഉള്ളിൽ തീയാണ്... ഇപ്പോഴത്തെ പിള്ളേർ അല്ലെ.. എന്താ എപ്പോഴാ തോന്നുന്നത് എന്ന് പറയാൻ പറ്റില്ല.. പോരാത്തതിന് ഒരു ഫോൺ കൂടി വാങ്ങി കൊടുത്തിട്ട് ഉണ്ട് സകല സമയവും അതിൽ തന്നെയാ...സ്കൂളിൽ നിന്നും വന്നാൽ യൂണിഫോം പോലും മാറാതെ ഫോൺ കുത്തികൊണ്ടിരിക്കും....
എന്തെങ്കിലും പറയാൻ ചെന്നാൽ പറയും അമ്മ ഒട്ടും മോഡേൺ അല്ല.. അമ്മക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല എന്നൊക്കെ..... 

ഇളയ മോൻ പത്താം ക്ലാസ്സിൽ ആണ് അവനും ഒന്നും പറഞ്ഞാൽ അനുസരിക്കില്ല ഇപ്പൊ... 

അവൻ എന്നും വൈകിട്ട് താമസിച്ചേ വീട്ടിൽ വരൂ.. കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കും.. ഈ കൊല്ലം എസ് എസ് എൽ സി എഴുതേണ്ട ചെറുക്കനാ അതിന്റെ ഒരു ബോധവുമില്ല.. ഒരു വഹ ഒട്ടും പടിക്കത്തുമില്ല... 

ഇപ്പൊ എന്റെ മുടികൊഴിച്ചില് വല്ലാതെ കൂടിയിരിക്കുന്നു.. ഉള്ളത് ഒക്കെ നരച്ചു തുടങ്ങി..... കണ്ണിന്റെ താഴെ എല്ലാം കറുത്തു.. മുഖത്തെല്ലാം ചുളിവുകൾ വീണു.. 38 വയസ്സ് ആയതേയുള്ളു പക്ഷെ...

ഒരുപാട് നാളായി ഏട്ടൻ എന്നെ പുറത്ത് ഒക്കെ കൊണ്ടുപോയിട്ട്...

ഇപ്പൊ എനിക്കതിൽ പരാതിയോ പരിഭവങ്ങളോ ഒന്നുമില്ല.. കരിയും പുകയും കൊണ്ട് ഈ വീട്ടിൽ ഒതുങ്ങാനും.. ഒഴിവുസമയങ്ങൾ ഇവിടെ തന്നെ ചിലവാക്കാനും ഞാൻ പഠിച്ചു കഴിഞ്ഞു...  

പ്രീ ഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് പോകണം ബി എഡ് ഒക്കെ എടുക്കണം, എവിടെ എങ്കിലും പഠിപ്പിക്കാൻ കയറണം എന്ന് ഒക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു... 
പക്ഷെ വീട്ടിലെ അവസ്ഥ അതിനൊന്നും അനുവദിച്ചില്ല.... 
എനിക്ക് മുകളിൽ 2 പേരുണ്ട് ഞങ്ങളെ പറഞ്ഞു അയക്കാൻ വേണ്ടി കൃഷി പണി മാത്രം ഉണ്ടായിരുന്ന അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടു.. 
അന്നത്തെ അവസ്ഥായിൽ പ്രീ ഡിഗ്രി കഴിഞ്ഞു പഠിക്കണം എന്ന് അച്ഛനോട്  പറയാൻ ധൈര്യമില്ലായിരുന്നു... 

പക്ഷേ അത് തെറ്റായി പോയി എന്ന് ഇപ്പോൾ തോന്നുന്നു.. 
ഏട്ടനും മക്കളും പോയി കഴിഞ്ഞാൽ ഞാനും വീടും ഒറ്റക്കാണ്... 
അങ്ങനെ ഇരിക്കുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട് സ്വന്തമായി ഒരു ജോലി.. വരുമാനം എന്നൊക്കെ.. 

 എന്നും രാത്രി 10:30 കഴിയും അടുക്കളയിലെ ജോലി കഴിയാൻ.. രാവിലെ 4:45 എഴുന്നേറ്റ് പണി തുടങ്ങും എങ്കിലേ എല്ലാരേയും സമയത്ത് പറഞ്ഞയക്കാൻ പറ്റു ... 

അരിക്ക് ഇത്തിരി വേവ് കൂടിയാലും കാരണക്കാരി ഞാൻ തന്നെ എന്തുകൊണ്ട് നേരത്തെ എഴുന്നേറ്റില്ല എന്നാകും ചോദ്യം.... 

കല്യാണം കഴിഞ്ഞു പ്രായത്തിന്റെ പക്വത വരുന്നതിന് മുന്നേ കുഞ്ഞുണ്ടായി.. പിന്നീട് എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം ഞാൻ അവളിൽ ഒതുക്കി തുടങ്ങി..

അധികം വൈകാതെ തന്നെ മോനും ഉണ്ടായി അപ്പോഴേക്കും എന്റെ ശരീരം വല്ലാതെ മാറിപോയിരുന്നു.. 22ആം വയസ്സിൽ ശരീരത്തിന് 35 വയസ്സ് തോന്നി... 

ഏട്ടൻ ഞങ്ങളെ സിനിമ കാണിക്കാനോ ബീച്ചിലോ ഒന്നും കൊണ്ടുപോകാറില്ല .. കുട്ടികളുടെ നിർബന്ധപ്രകാരം ബീച്ചിൽ കൊണ്ടുപോയാലും ഏട്ടൻ എവിടെയെങ്കിലും പോയിരിക്കും..
 കുറച്ചു ദൂരം നടക്കാം എന്ന് ഞാൻ പറഞ്ഞാൽ പറയും ഈ വയസ്സാംകാലത് അല്ലെ കൈയും കോർത്തുപിടിച്ചു പ്രേമിക്കുന്നത് എന്ന്... 

അങ്ങനെ കട്ടിലിൽ കൂടെ കിടക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള ഒരു യന്ത്രം മാത്രമായി ഞാൻ ഒതുങ്ങി പോയി എന്ന് ഒരു  തോന്നൽ..

അടുക്കളയിലെ ജോലിയും കഴിഞ്ഞു കുറച്ചു സമയം സീരിയൽ കാണാൻ ഇരുന്നാൽ അപ്പൊ വരും ഏട്ടൻ 
'ഇതുപോലത്തെ സീരിയൽ  ഒന്നും ഇവിടെ വെച്ച് പോകരുത് മേലിൽ... ഏത് നേരവും കുറെ അവിഹിതങ്ങളും കരച്ചിലുകളും പിന്നെ അച്ഛനെ അന്വേഷിക്കുന്ന പിള്ളേരും മാത്രം..' 

എന്നും പറഞ്ഞു ഏട്ടൻ ന്യൂസ് വെക്കും.. ഇപ്പോഴത്തെ  ന്യൂസ് കാണുന്നതിലും ഭേദം ടി വി  സീരിയൽ തന്നെ ആണ് ഞാൻ എപ്പോഴും മനസ്സിൽ പറയും...  

വിവാഹ വാർഷികമല്ലേ ഏട്ടൻ മറന്നാലും എനിക്ക് മറക്കാൻ പറ്റില്ലാലോ.... ഇത്തവണ ചിട്ടി കിട്ടിയ കുറച്ചു പൈസ കയ്യിൽ ഉണ്ട്.. ഉച്ചകഴിഞ്ഞു വെയിലാറിയിട്ട് വീടും പൂട്ടി ഞാൻ ഇറങ്ങി..
 മക്കളുടെ കയ്യിൽ താക്കോൽ വേറെ കാണും... 
ആദ്യം പോയത് തുണിക്കടയിലേക്കാണ് ഏട്ടന് ഒരു ഷർട്ട് വാങ്ങി.... അവിടെ നിന്നും ഇറങ്ങി കുറച്ചു പലചരക്ക് സാധങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു. ഇത്തിരി പാൽപായസം,വെക്കണം മോൾക്ക് വലിയ ഇഷ്ടമാണ് പാൽപായസം..

സാധനം എല്ലാം വാങ്ങി തിരികെ വീട്ടിൽ പോകാൻ ബസ് കയറി... നല്ല മഴയുണ്ടായിരുന്നു വരുന്ന വഴിക്ക് ബസ് ചെറിയതായി ആക്സിഡന്റ്  ആയി....

ആർക്കും കാര്യമായി ഒന്നും പറ്റിയില്ല.. 
എന്റെ തല സീറ്റിന്റെ മുന്നിലുള്ള കമ്പിയിൽ ഒന്നിടിച്ചു..
ചെറിയ ഒരു മുറിവുണ്ടായി.. അങ്ങനെ എല്ലാവരെയും ആശുപത്രിയിൽ കൊണ്ടുപോയി..
എല്ലാം കൂടി അവിടെ ഒരു ബഹളമായിരുന്നു.. അങ്ങനെ മുറിവും വെച്ച് കെട്ടി ഞാൻ ആശുപത്രിയിൽ നിന്നും തിരിച്ചിറങ്ങി.. അപ്പോഴേക്കും സമയം ഏതാണ്ട് 6.00 കഴിഞ്ഞിരുന്നു.. 

ഈ തിരക്കിന്റെ ഇടയിൽ ഏട്ടനെ വിളിക്കാൻ മറന്നു.. ഏതെങ്കിലും ബൂത്തിൽ കേറിയാൽ സമയം പോകും അതുകൊണ്ട് അതിനു നിൽക്കാതെ ഒരു ഓട്ടോ പിടിച്ചു... സമയം 6.45 കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ...

 മക്കൾ രണ്ട് പേരും വരാന്തയിൽ ഉണ്ടായിരുന്നു..  രണ്ടുപേരുടെയും മുഖത്ത് നല്ല ദേഷ്യമുണ്ട് അവരോട് പറയാതെ പോയതിന്റെ ആകും... 

എന്നെ കണ്ടിട്ട് രണ്ടാളും മുഖം വീർപ്പിച്ചു ഉള്ളിലേക്ക് കയറി പോയി... 

ഏട്ടൻ പുറത്ത് നിൽപ്പുണ്ടായിരുന്നു.. പതിവിലും ഗൗരവം ആ മുഖത്ത് ഉണ്ട്... ഞാൻ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഏട്ടൻ അടുത്തേക്ക് വന്നു...
'എന്റെ മാളു നീ എന്ത് പണിയ കാണിച്ചേ മനുഷ്യനെ നീ തീ തീറ്റിച്ചല്ലോ.ഒരു മൊബൈൽ ഫോൺ വാങ്ങാൻ പറഞ്ഞാൽ അതും കേൾക്കില്ല...'

സത്യം പറഞ്ഞാൽ ഏട്ടൻ പറഞ്ഞത് കേട്ട് എന്റെ കണ്ണ് രണ്ടും നിറഞ്ഞു... കല്യാണം കഴിഞ്ഞ സമയത് എപ്പോഴോ എന്നെ വിളിച്ച പേരാ മാളുന്ന് പിന്നെ ഇപ്പോഴാ....

ഞാൻ നടന്ന സംഭവം എല്ലാം പറഞ്ഞു...

'ആ മതി മതി നീ ഉള്ളിലേക്ക് ചെല്ല് പിള്ളേര് അകെ ദേഷ്യത്തിലാ'

'അത് ഞാൻ ഇപ്പൊ ശരിയാക്കാം എന്റെ മക്കൾ അല്ലെ'
ഞാൻ മക്കളുടെ പേരും വിളിച്ചുകൊണ്ട് വാതിലും കടന്ന് ഉള്ളിലേക്ക് കയറി... മേശയുടെ മുകളിൽ എന്തോ ഇരിക്കുന്നത് ശ്രദിച്ചു.ഞാൻ അടുത്ത് ചെന്ന് തുറന്നു നോക്കി.ഒരു കേക്ക് ആയിരുന്നു.അതിൽ എഴുതിയിരുന്നത് ഞാൻ വായിച്ചു..

"Happy Wedding Anniversary Dear Acha and Amma"

ഞാൻ ആകെ ഞെട്ടി പോയി.. അപ്പോഴേക്കും ഏട്ടൻ വന്ന എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു..

'നീ എന്താ കരുതിയത് ഞാൻ മറന്നു എന്നാണോ മാളു'

മക്കൾ രണ്ടാളും മുറിയിൽ നിന്നും ഒരു കള്ള ചിരിയുമായി ഓടി അടുത്ത് വന്നു...
'ഹോ എന്തൊക്കെ പ്ലാൻ ആയിരുന്നു ഈ അമ്മ എല്ലാം നശിപ്പിച്ചില്ലേ'
ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി..

'ആ സാരമില്ല നീ വേഗം ചെന്ന് റെഡി ആയി വാ നമ്മുക് ഇന്ന് പുറത്ത് നിന്നും ഭക്ഷണം കഴിക്കാം...നിന്റെ പ്രീയപ്പെട്ട ഹോട്ടലിൽ തന്നെ പോയി കളയാം അല്ലെ മക്കളെ'

ഏട്ടൻ പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കി...
 ഒരു ചമ്മിയ മുഖഭാവത്തോടെ ഞാൻ റെഡി ആകാനായി മുറിയിലേക്ക് പോയി... 
കഴിഞ്ഞ കുറച്ചു വർഷങ്ങളായി എനിക്ക് നഷ്ടപെട്ട്‌പോയത് എന്തൊക്കെയോ തിരികെ കിട്ടിയ പോലെ....  

അക്ഷയ്. 

എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...