Sunday, 1 March 2020

ഇരുട്ട്





ഇരുട്ട്

********

'അത് ഒരു കൊലപാതകമാണ്... കേട്ടോ....'
ആരോ വിളിച്ചുപറയുന്നത് കേട്ട് റഫീക്ക് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു... ഫോൺ എടുത്ത് സമയം നോക്കി 3:45...
റഫീക്ക് എഴുനേറ്റ് മേശയുടെ മുകളിൽ ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചിട്ട് തന്റെ ഓഫീസ് ടേബിൾ പോയിരുന്നു...
അയാൾ കണ്ട സ്വപ്നത്തിലേക്കും ആ കേട്ട അശരീരിയെ പറ്റിയും ചിന്തിക്കാൻ തുടങ്ങി...2-3 ദിവസമായിരിക്കുന്നു അത് തന്നെ അലട്ടാൻ തുടങ്ങിയിട്ട്...
മേശപ്പുറത്ത് വാരിവലിച്ചിട്ടിരുന്ന പേപ്പറുകൾക്കിടയിൽ നിന്നും 3-4 ദിവസം മുന്നത്തെ ഒരു കോളം വാർത്ത അയാൾ വായിച്ചു... 
'യുവാവിനെ വീടിന്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...'

റഫീക്ക് മേശപ്പുറത്ത് നിന്നും തന്റെ കേസ് ഫയൽ എടുത്തു പേജുകൾ മറിച്ചു നോക്കി...  
Crime No 2406/19 
ജോബിൻ ജോൺ 
നെല്ലിക്കാട്ടിൽ 
കട്ടപ്പന 
വയസ്സ് 26
Height 5'8"
Weight 72 Kg

നെല്ലിക്കാട്ടിൽ ജോൺ അവറാച്ചന്റെ മകൻ ജോബിൻ ജോൺ വയസ്സ് 26, ടിയാൻ എറണാകുളം ജില്ലയിൽ തേവരക്ക് അടുത്ത House No 24/06 വാടകക്ക് താമസിച്ചു വരുകയായിരുന്നു കഴിഞ്ഞ 6 മാസമായി.. ടിയാൻ ഇടപ്പള്ളിക്ക് അടുത്ത്  Max Information Solutions എന്ന കമ്പനിയിലെ ജോലിക്കാരനാണ്.. മേൽപറഞ്ഞ  ആളിനെ 24/12/19 അയാൾ താമസിച്ചു വരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി......

റഫീക്ക് ഫയലിൽ ഉള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ എടുത്തു നോക്കി...

മരണകാരണം ഉയർന്ന രക്തസമ്മർദം മൂലം തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതും  അതിനോട് അനുബന്ധിച്ചു വന്ന ഹാർട്ട്‌ അറ്റാക്ക്......

റഫീക്ക് തന്റെ ചിന്തകളെ സ്വതന്ത്രമാക്കി.. ആ പയ്യൻ.. 
അയാൾ മരിച്ചു കിടന്ന സ്ഥലം.. ഒന്നിലും ഒരു അസ്വാഭാവികത ഇല്ല..ഒരു കൊലപാതകം നടന്നതിന്റെ ഒരു ലക്ഷണം പോലുമില്ല.. ഫോറൻസിക് ടീം അരിച്ചുപെറുക്കി നോക്കിയിട്ടും ആ പയ്യന്റെ അല്ലാതെ സ്ട്രോങ്ങ്‌ ആയ മറ്റ് ഒരു ഫിംഗർ പ്രിന്റുമില്ല..അമിതമായ സ്ട്രെസ് കാരണം ഉണ്ടാകാവുന്ന പ്രഷർ വേരിയേഷൻ  അതിന്റെ ഭാഗമായി തലച്ചോറിലേക്കുള്ള രക്ത കുഴലുകൾ പൊട്ടി.. ആഫ്റ്റർ എഫക്ട് ആയി ഒരു ഹാർട്ട്‌ അറ്റാക്ക്... ഇവിടെ ഒന്നും ഒരു പ്രശ്നവുമില്ല.. എല്ലാവരും ഇത് ഒരു സ്വാഭാവികമായ മരണം എന്ന് ഉറപ്പിച്ചു...പക്ഷെ എന്തുകൊണ്ട് താൻ മാത്രം ഇപ്പോഴും ഇത് ഒരു കൊലപാതകം ആണെന്ന് ഉറപ്പിച്ചു പറയുന്നു... 
റഫീക്ക് തന്റെ ചിന്തകളെ കീറി മുറിക്കാൻ തുടങ്ങി.. 2 ദിവസമായി ആ പയ്യന്റെ മരണവും ആരുടെയോ ഒരു അശരീരി മാത്രമാണ് സ്വപ്നം കാണുന്നത്  അത് ഒരിക്കലും ഒരു കരണമാകില്ലലോ റഫീക്ക് തന്റെ നിഗമനങ്ങളെ വീണ്ടും വീണ്ടും ചികഞ്ഞു കൊണ്ടിരുന്നു.... 

റഫീഖിന്റെ ഭാര്യ മെഹറുന്നിസ അയാൾക്കുള്ള കാപ്പിയുമായി ടേബിൾ മുന്നിൽ ഉള്ള കസേരയിൽ വന്നിരുന്നു റഫീക്കിന് അഭിമുഖമായി.. റഫീഖിന്റെ നേരെ കപ്പ്‌ നീട്ടികൊണ്ട് അവൾ കാര്യം തിരക്കി അയാൾ മേശപ്പുറത്ത് നിന്നും ആ പത്ര കട്ടിങ് അവൾക്ക് നേരെ നീട്ടി... അവൾ കൗതുകത്തോടെ പത്രം വാങ്ങി വായിച്ചു... 
അയാൾ ആകാംഷയോടെ അവളുടെ മറുപടിക്കായി കാതോർത്തു...
പത്രം വായിച്ച ശേഷം ഒന്ന് ആലോചിച്ചു അവൾ മുഖമുയർത്തി അയാളോട് പറഞ്ഞു..
'ഇക്ക നിങ്ങളുടെ സംശയം ശരിയാണ് ഇത് ഒരു കൊലപാതകമാണ്......'

റഫീക്ക് അത്ഭുദത്തോടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി....


മുഖത്ത് ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലാതെ മെഹറുന്നിസ പറഞ്ഞു തുടങ്ങി... 
'ഇക്ക നിങ്ങൾ പറഞ്ഞില്ലേ ഈ കേസിൽ അസ്വാഭികമായി ഒന്നുമില്ലായിരുന്നു എന്ന്.... അത് തന്നെയല്ലേ ഈ കേസിലെ അസ്വാഭാവികത..... 
ഈ പത്രത്തിൽ പറഞ്ഞിരിക്കുന്ന പോലെ ഇത്ര നിറ്റായിട്ട് ഒരു മരണം നടക്കുമോ.....'

അവൾ ടേബിളിൽ വലിച്ചുവാരി കിടന്നിരുന്ന പേപ്പറുകൾക്ക് ഇടയിൽ നിന്നും കേസ് ഫയൽ എടുത്തു... 
പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അവൾ പലതവണ വായിക്കുന്നത് അയാൾ  കണ്ടു... അപ്പോഴും അവൾ പറഞ്ഞ വാക്കുകൾ അയാളെ വേട്ടയാടാൻ തുടങ്ങിയിരുന്നു...

ശരിയാണ് ആ ക്രൈം സീനിൽ എല്ലാം സ്വാഭാവികമായിരുന്നു... 
As she said Neat and Clean...
നമ്മുടെ നാട്ടിൽ ഒരു മരണം സ്വാഭാവികമായാൽ അവിടെ എല്ലാം ഒക്കെ.. എന്തെങ്കിലും ദുരൂഹത ഉണ്ടായാൽ മാത്രം ഒരു സ്പെഷ്യൽ അറ്റെൻഷൻ... 
ഒരു അതി ബുദ്ധിമാനായ കൊലപാതകിക്ക് ഒരു നല്ല ക്രൈം സീനും ഉണ്ടാക്കാൻ കഴിയും എന്ന തോന്നൽ അപ്പോൾ മാത്രമാണ് അയാളുടെ ഉള്ളിൽ കൂടി കടന്നുപോയത്ത്....

'ഇക്ക... '
അവൾ റഫീഖിനെ ചിന്തകളിൽ നിന്നും തട്ടി വിളിച്ചു... 

'ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ നിങ്ങൾ ശരിക്കും പഠിച്ചിരുന്നോ...
ഈ വരികൾക്ക് ഇടയിലൂടെ പോയി നോക്കിയിരുന്നോ... I think no....!!. '

ശരിയാണ് ക്യാഷുൽ ആയി പ്രധാനപെട്ട ഭാഗങ്ങൾ വായിച്ചു നോക്കിയിരുന്നത് അല്ലാതെ അയാൾ അതിന് അത്രമേൽ പ്രാധാന്യം കൊടുത്തിരുന്നില്ല.... 

'ഇക്ക ഈ മരണം നടന്ന സമയവും നടക്കാൻ ഉണ്ടായ കാരണവും തമ്മിൽ ഒരു പൊരുത്തമില്ലായിമ... '

മരണം നടന്ന സമയവും സംഭവങ്ങളും റഫീക്ക് ഉള്ളിൽ ആലോചിച്ചു എടുത്തു....
മരണം നടന്നത് ഏതാണ്ട് 10മണിയോട് അടുപ്പിച്ചാണ്.... ഭക്ഷണം കഴിച്ചുകഴിഞ്ഞു കൂട്ടുകാരുമായി ചാറ്റിങ് ചെയ്തിട്ടുമുണ്ട്....
അങ്ങനെ അവസ്ഥയിൽ ഉള്ള ഒരാൾക്ക് പെട്ടന്ന് എങ്ങനെ ബ്രയിനിൽ ഇന്റെര്ണല് ബ്ലീഡിങ് ഉണ്ടാകും... !

മഹറുന്നിസ ഫയൽ ടേബിളിൽ വെച്ച് ഒരു കവിൾ കാപ്പി കുടിച്ചുകൊണ്ട് റഫീക്കിനോടായി പറഞ്ഞു.. 

'ഇക്ക ഒരു മനുഷ്യന്റെ സാധാരണ BP എന്നുപറയുന്നത് 120-80 ആണ്.. ബ്രയിനിൽ ഞരമ്പുകൾ പൊട്ടി അത് മരണ കാരണം ആകണമെങ്കിൽ ഒരുപക്ഷെ  BP 300ന് മുകളിൽ ഷൗട്ട് ആയിട്ടുണ്ടാകും... അങ്ങനെ ഉള്ള ഒരാൾ തീർച്ചയായും അതിന്റ സിംപറ്റംസ്‌ അയാളുടെ മുറിയിൽ കാണാച്ചിട്ടുണ്ടാകണം...
എന്റെ അടുത്ത് വരുന്ന രോഗികൾ അവരുടെ പ്രഷർ ഒരൽപ്പം ഉയരുന്നത് കാണുമ്പോൾ ഉണ്ടാകുന്ന പ്രേശ്നങ്ങൾ വളരെ സിവിയർ ആണ്... അങ്ങനെ ഉള്ളപ്പോൾ ഇയാളും അത് കാട്ടിയിട്ടുണ്ടാകും...'

ഇത്രയും പറഞ്ഞു അവർ കപ്പ്‌ എടുത്ത് പോകാനാനായി തുടങ്ങി... അവസാനത്തെ കവിൾ കാപ്പിയും വായിലാക്കി റഫീക്ക് കപ്പ്‌ അവൾക്ക് നേരെ നീട്ടി...
അയാളുടെ മുഖം സംശയങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു...അവൾക്ക് മുഖം കൊടുക്കാതെ തന്റെ ഡയറിയിൽ അയാൾ എന്തൊക്കെ തിരക്കിട്ടു കുറിക്കുന്നത് അവൾ കണ്ടു...

റഫീക്ക് ഫയലും ഡയറിയും എല്ലാം കയ്യിൽ എടുത്ത് പുറത്തു കിടന്ന വണ്ടിയിൽ വെച്ച് ഭാര്യയോട് പോലും പറയാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു...

അവൾ അടുക്കളയിൽ നിന്നും ഓടി വാതിൽക്കൽ വന്ന് പുറത്തേക്ക് എത്തി നോക്കി...

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു......


ചിന്തകളുടെ മൂടുപടലം ഭേദിക്കാൻ പറ്റാതെ റഫീക്ക് ആകെ തകർന്നു... തനിക്ക് തോന്നിയ ചെറിയ ചെറിയ സംശയങ്ങളെ മെഹറുന്നിസ പങ്കുവെച്ച ആശയങ്ങൾ കൂടി കലർന്നപ്പോൾ മൊത്തത്തിൽ അയാൾക്ക് ഒരു അവയെക്തത... 

റഫീക്ക് വീണ്ടും വീണ്ടും തന്റെ സംശയങ്ങളെ മനസ്സിലിട്ട് തലങ്ങും വിലങ്ങും ചിന്തിച്ചുകൊണ്ടിരുന്നു... പക്ഷെ ആ ചിന്തികളെ ലഘൂകരിക്കുന്ന ഒന്നും അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല..

കുറച്ചുദൂരം ഓടി കഴിഞ്ഞു അയാൾ വണ്ടി ഒരു ഗേറ്റിനു മുന്നിൽ നിർത്തി... ഗേറ്റിൽ ഹൌസ് നമ്പർ നോക്കി..

House No 24/06

റഫീക്ക് വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി...ഒരു പഴയ വീടാണ്...
ഒരുപക്ഷെ ഇതൊരു കൊലപാതകമാണെങ്കിൽ അതിലേക്ക് വിരൽ ചൂണ്ടുന്ന ഏതെങ്കിലും എവിടെ ഈ വീട്ടിൽ നിന്നും തനിക്ക് കിട്ടും എന്ന് അയാൾക്കു ഉറപ്പായിരുന്നു....

മാസം 30, 000 രൂപയിൽ താഴെ മാത്രം വരുമാനമുള്ള ഒരു ചെറുപ്പക്കാരൻ എന്തിനാണ് എറണാകുളം പോലെയൊരു നഗരത്തിൽ ഇത്രയും വാടകയുള്ള ഒരു വീട് എടുത്ത് ഒറ്റക്ക് താമസിക്കുന്നത്....
അയാൾക്ക് ഇവിടെ കൂട്ടുകാർ ആരുമില്ലേ.... 
അയാൾ എന്തിനാ ഒറ്റക്ക്......

അയാൾ ഒരു നിഘൂടതയാണ്...
എവിടെ നിന്നെ ഒരു അശരീരി പോലെ ആ വാക്കുകൾ അയാളുടെ ഉള്ളിൽ പതിഞ്ഞു..

അയാൾ വീടിന്റെ ചുറ്റും നോക്കി... പുറത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന ചെരുപ്പുകൾ കണ്ട് അയാൾ വാതിലിൽ തട്ടി....

2-3 മിനിറ്റ് കഴിഞ്ഞു ഏതാണ്ട് 50ന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു.. 
പുറത്ത് കിടക്കുന്ന ജീപ്പ് അവർ കണ്ടെന്നു തോന്നി...മുഖവരയുടെ ആവശ്യം ഒന്നും വേണ്ടി വന്നില്ല... 
'എന്താ സാറേ പ്രശ്നം...'
'ഞാൻ റഫീക്ക് ഇവിടെ ഒരു മരണം നടന്നിരുന്നു... അതിന്റെ അന്വേഷണം....'

പറഞ്ഞു അവസാനിപ്പിന്നുന്നതിനു മുന്നേ ഏതാണ്ട് 25 അടുത്ത് പ്രായം വരുന്ന ഒരു പെൺകുട്ടി അവിടേക്ക് വന്നു...

'എന്റെ മകളാണ്...ശ്രീപ്രിയ..'

ഞാൻ എന്റെ വരവിനെ പറ്റി അവരോട് പറഞ്ഞു.. ആ പയ്യൻ മരിച്ചുകിടന്ന മുറി കണ്ട് എല്ലാം ഒന്നുകൂടെ ഒന്ന് തിരക്കാനായിരുന്നു എന്റെ ലക്ഷ്യം....
അവൾ വീടിന്റെ അകത്തെ ഒരു മുറിയിലേക്ക് വിരൽ ചൂണ്ടി..

'നിങ്ങൾ എത്ര നാളായി ഇവിടെ...'

'2 അല്ല 3... ആ പെൺകുട്ടി മറുപടി പറഞ്ഞു...'
' ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം അറിഞ്ഞില്ലേ.. എന്നിട്ടും ഇങ്ങനെ ഒരു വീട്ടിൽ....'
' ഞങ്ങൾ ഒക്കെ പാവങ്ങളാണ് സാറേ... ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് കൊണ്ട് ആരും വീട് എടുക്കാൻ തയ്യാറായില്ല.. സാധാരണയിൽ നിന്നും ഒരുപാട് വാടക കുറച്ചു ഞങ്ങൾക്ക് തന്നു... അതുകൊണ്ട്....'

ആ പെൺകുട്ടി മുറി തുറന്ന് തന്നു... അതിന്റെ ഉള്ളിൽ ഒഴിഞ്ഞ കട്ടിൽ അല്ലാതെ ഒന്നുമില്ലായിരുന്നു... അയാൾ ആ പെൺകുട്ടിയുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി... 

'ഞങ്ങൾ ഇവിടെ വന്ന ദിവസം ആരൊക്കെ ഇവിടെ വന്ന് സാധങ്ങൾ എല്ലാം വാരി കൊണ്ടുപോയി... '
 അയാളുടെ മുഖം നിരാശകൊണ്ട് നിറഞ്ഞു എങ്കിലും അയാൾ ആ മുറി ഒന്ന് അരിച്ചുപെറുക്കി.... 

പെട്ടന്ന് അയാളുടെ ശ്രദ്ധ എന്തിലോ പതിയാൻ തുടങ്ങിയ സമയം അയാളുടെ ഫോൺ റിങ് ചെയ്തു... 
പെട്ടന്ന് അയാളിൽ എന്തോ ഒരു ആകാംഷയും ഭയവും എല്ലാം ഒരുമിച്ച് വന്നു.... 

വീട്ടിൽ ഉള്ളവരോട് ഒന്നും പറയാൻ നിൽക്കാതെ അയാൾ അവിടെ നിന്നും ഓടി ഇറങ്ങി.... അയാൾ ആകെ വിയർത്തിരുന്നു... മുഖത്ത് നിരാശ നിറഞ്ഞിരുന്നു... വീട്ടുകാർക്ക് നേരെ ദയനീയമായ ഒരു നോട്ടം നൽകിയിട്ട് അയാൾ വണ്ടിയിൽ കയറി...

അയാൾ തന്റെ വണ്ടി എടുത്ത് തിരിച്ചു പോകാൻ ഇറങ്ങി...ആ പെൺകുട്ടി ഗേറ്റിൽ അയാൾ പോകുന്നതും നോക്കി നിന്നു..
അവളുടെ മുഖത്ത് ഒരു ചിരി എവിടെ നിന്നോ വന്നു.....


മുറിയിൽ കണ്ട കാഴ്ചകളെ അയാൾ ഒന്നുകൂടെ ഓർത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ തനിക്ക് വന്ന ഫോൺ  കാൾ അയാളെ വേട്ടയാടാൻ തുടങ്ങിയിരുന്നു.....
അയാളുടെ ഊഹങ്ങളും നിഗമനങ്ങളും എവിടെയോ തെറ്റി പോകുന്നതായി തോന്നിത്തുടങ്ങിയിരുന്നു.....
ഇപ്പോൾ അന്വേഷിക്കുന്ന കേസിൽ എത്രത്തോളം മുന്നോട്ട് പോയാലും താൻ ഇതിൽ പരാജയപെട്ടു പോകും എന്ന ചിന്ത അയാളിൽ കടന്നുകൂടിയിരുന്നു....

അയാൾ ഒറ്റക്കായിരുന്നു.... മറുവശത്ത് ആരാണ് എന്ന് പോലും അറിയാത്ത ഒരു കൊലയാളി.... 
എവിടേക്കോ പോകാൻ തിരിഞ്ഞ റഫീക്ക് വണ്ടി തന്റെ വീട്ടിലേക്ക് വിട്ടു....

ഒരു പക്ഷെ മെഹറുന്നിസയെ പോലെ ഒരു സൈക്കോളജിസ്റ്റിനു തന്നെ ഈ മിസ്റ്ററി ഒരുപരിധി വരെ സോൾവ് ചെയ്യാൻ സഹായിക്കും എന്ന് അയാൾ തന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയിരുന്നു....

പെട്ടന്ന് ഉണ്ടാകുന്ന പ്രഷർ വേരിയഷൻ അല്ലെ അയാളെ പ്രകോപിതൻ ആകുന്നത് നേരെ മറിച് ഇത് ഒരു ഗ്രാജുല് പ്രോസസ്സ് ആയിരുന്നെങ്കിൽ... പതിയെ പതിയെ....

പെട്ടന്നാണ് ഓഫീസിൽ നിന്നും അനീഷ്‌ അയാളെ വിളിച്ചു... ആ പയ്യന്റെ ഡീറ്റൈൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ എത്തിയിരിക്കുന്നു....

വീട്ടിലേക്ക് പോകാൻ തുടങ്ങിയ അയാൾ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി തന്റെ വണ്ടി പായിച്ചു... അയാളുടെ രക്തയോട്ടത്തിന്റെ വേഗത വർധിച്ചു.... 
താൻ സംശയിക്കുന്നപോലെ ഒന്നുമില്ലെങ്കിൽ.... അത് ഒരു സാധാരണ മരണമാണെങ്കിൽ..... 
ഇങ്ങനെ ഒരുപാട് ചിന്തകൾ അയാളുടെ ഉള്ളിൽകൂടി കടന്നുപോയി....

സ്റ്റേഷന്റെ മുന്നിൽ നിർത്തിയിട്ട വണ്ടിയിൽ നിന്നും അയാളുടെ കാലുകൾ അയാളെ അതിവേഗം ഉള്ളിലേക്ക് ചലിപ്പിച്ചു...
അനീഷ്‌ ഫയൽ തന്റെ മുറിയിൽ വെച്ചിട്ടുണ്ടാകും എന്ന് അയാൾക്ക് ഉറപ്പായിരുന്നു....

മുറിയിൽ എത്തിയ അയാൾ ഉയർന്നു നിന്ന നെഞ്ചിടിപ്പോടെ ഓരോ പേജുകൾ മറിച്ചുകൊണ്ടിരുന്നു....

What the hell.... അയാൾ തന്റെ ഉള്ളിലെ അമർഷം അടക്കി വെക്കാനാകാതെ ആ ഫയൽ തട്ടി തെറിപ്പിച്ചു....
ഒരു ഫോറിൻ കേണ്ടെന്റ് പോലും ആ ശരീരത്തിൽ ഇല്ല..Then how....???  
അയാൾ ഒരു അല്ലെർജിക് പേഷ്യന്റ് ആയിരുന്നു പോലും 
Does it really matter.....
 തേവര പോലെ തിരക്കുള്ള ഒരു സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ അയാളുടെ വീടിന്റെ പരിസരത്ത് ആരെങ്കിലും ഉണ്ടായിരുന്നു എന്നെങ്കിലും അത് ഇതിനോടകം തന്നെ പുറത്ത് വന്നേനെ... 
രാവിലെ 8 മണിക്ക് പോകുകയും വൈകിട്ട് 6 മണിക്ക് തിരിച്ചെത്തുന്ന അയാളെ ആരറിയാൻ.....

അയാൾക്ക് ലാസ്റ്റ് വന്ന ഫോൺ കാൾ ഒരു തെലുങ്കാന നമ്പർ... അത് ഇപ്പോൾ സ്വിച്ച് ഓഫ്...കഴിഞ്ഞ 1 മാസത്തിൽ മേളിൽ ആ നമ്പർ അവിടെ തെലുങ്കാനയിൽ തന്നെ ആയിരുന്നു Then what is the connection.....

റഫീക്ക് തന്റെ ഓഫീസിലെ മറ്റു ജീവനക്കാരോട് തന്റെ സംശയങ്ങളും നീരീക്ഷണങ്ങളും പങ്കുവെച്ചു... 
ക്ലോസ് ചെയ്ത കേസ് ആയതുകൊണ്ടും കോൺട്രോവേസി ഒന്നുമില്ലാത്തതുകൊണ്ടും ആരും ഒരു പരിഗണയും അയാൾക്ക് കൊടുത്തില്ല...

പെട്ടന്ന് റഫീക്ക് തന്റെ ഉള്ളിൽ തോന്നിയ ഒരു സംശയം എല്ലാരോടുമായി ചോതിച്ചു...

'കൊച്ചിയിൽ വന്ന് താമസിക്കുന്ന ഒരാളെ ഏറ്റവും കൂടുതൽ വേട്ടയാടുന്നു പെശ്നങ്ങൾ എന്തൊക്കെയാകും......'

റഫീക്ക് തന്റെ കീഴിൽ ഉള്ള പോലീസ് കാരൻ അനീഷിനോട് ചോതിച്ചു... 

'കൊതുക് അല്ലാതെ എന്ത്... ഗുഡ് നൈറ്റ്‌ വാങ്ങാത്തതുകൊണ്ട് ഇന്നലെ കിട്ടിയ കടിക്ക് കയ്യും കണക്കുമില്ല....'
'ആരാ കടിച്ചത് കൊതുകോ അതോ ഭാര്യയോ...'
അപ്പുറത് നിന്ന സിവിൽ പോലീസ് ഓഫീസർ രാജേഷാണ് ചോദിച്ചത്...  

റഫീഖിന് ആ സംസാരം തീരെ ഇഷ്ടപ്പെട്ടില്ല... അയാൾ അനീഷിന് നേരെ ചൂടായി....

'Non Sense... നിങ്ങൾക്ക് ഒന്നും ഇതിന്റെ സീരിയസ്നെസ് മനസ്സിലാകാഞ്ഞിട്ടാണോ... 
Never act like a fool....'

പെട്ടെന്ന് റഫീഖിന്റെ മൊബൈൽ സ്‌ക്രീനിൽ ഒരു മെസ്സേജ് കണ്ട അയാൾ 2 സെക്കന്റ്‌ ആലോചിച്ച ശേഷം ദ്രിതിയിൽ പുറത്തേക്ക് ഇറങ്ങി...

'Shit..... How can i missed such a great evidence....'

അയാൾ phone എടുത്ത് ഭാര്യക്ക് ഒരു മെസ്സേജ് ഇട്ടു....
'മെഹറുന്നിസ.... i think the mystery is solved.......I found it...'


അയാൾ തന്റെ കസേരയിൽ നിന്നും ചാടി എഴുനേറ്റ്.. അനീഷിന്റെ കയ്യിൽ പിടിച്ചു ഷേക്ക്‌ ഹാൻഡ് കൊടുത്തു...കയ്യിൽ കരുതിയ ഫയലും പേപ്പറും എടുത്ത് അയാൾ പുറത്തേക്ക് ഓടി... 

റഫീഖിന് എന്ത് പറ്റി എന്നറിയാതെ ഓഫീസിൽ ഉള്ളവർ എല്ലാം ഒരു അമ്പരപ്പോടെ അയാൾ പോകുന്നതും നോക്കി നിന്നു...

റഫീക്ക് വണ്ടി നേരെ വീട്ടിലേക്കാണ് വിട്ടത്...ഒരു വിജയിയുടെ വശ്യമായ ചിരി അയാളെ വേട്ടയാടാൻ തുടങ്ങി...കാലുകൾ വേഗം ആക്സിലേറ്ററിൽ അമർന്നു....

അയാളെ കാത്ത് പുറത്ത് മെഹറുന്നിസ ഇരിക്കുന്നുണ്ടായിരുന്നു.. അയാൾ എന്താണ് കണ്ടുപിടിച്ചത് എന്ന് അറിയാനുള്ള അമിത ക്യൂരിയോസിറ്റി അവരുടെ മുഖത്തും പ്രകടമായിരുന്നു....

വണ്ടി നിർത്തി ഇറങ്ങി അയാൾ വരാന്തയിൽ മെഹറുന്നിസയുടെ കൂടെ പോയിരുന്നു... 

അവൾ കൗതുകത്തോടെ ആ മരണത്തിന്റെ മിസ്റ്ററി അയാളോട് ചോദിച്ചു... 

തെല്ലു അഭിമാനത്തോടെ അയാൾ പറഞ്ഞുതുടങ്ങി....

'ആ മരണം നടന്ന ദിവസം അവിടെ സംശയാസ്പദമായ സാഹചര്യത്തിൽ ആരും വന്നില്ല അത് ശരിയാണ്... ഒരുപക്ഷെ കൊലയാളി അതിന് 2-3 ദിവസം മുന്നേ അവിടെ വന്നിരുന്നു എങ്കിലോ....' 

അയാൾ പറഞ്ഞത് പൂർണമായി മനസ്സിലാകാത്ത പോലെ അവൾ അയാളോട് ചോദിച്ചു..

'3 ദിവസം മുന്നേ വന്ന കൊലപാതകി എങ്ങനെ കൊല നടത്തും....'

'മെഹറുന്നിസ... അയാളുടെ മരണ കാരണം cerebral Hemarage  മൂലമാണ്... അതായത് ഏതെങ്കിലും കെമിക്കൽസ് അയാളുടെ ഉള്ളിൽ എത്തിയിരിക്കുന്നു അതും വായുവിന്റെ രൂപത്തിൽ....'

'വായുവിന്റെ രൂപമോ.....അത് ഇക്കാക്ക് എങ്ങനെ......'

മറുപടി ആയി അയാൾ ഒന്ന് പുഞ്ചിരിച്ചു..

'ഈ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ അയാളുടെ ശരീരത്തിൽ മരണത്തിന്റെ കാരണമായി വിഷമോ വിഷ വാതകമോ ഒന്നും മെൻഷൻ ചെയ്തിട്ട് ഇല്ല... അത്ര മൈൽഡ് ഡോസിൽ കെമിക്കൽ ഉള്ളിൽ ചെന്നാൽ പ്രായോഗികമായ പരിശോധനയിൽ പെട്ടന്ന് അത് കണ്ടെത്താനും കഴിയില്ല....'
'എങ്കിൽ ഇത് എല്ലാം അയാളിൽ എങ്ങനെ എത്തും....'

മെഹറുന്നിസ അല്പം ആലോചിച്ചിട്ട് ചോതിച്ചു....

'പല വഴികൾ ഉണ്ട്... പെർഫ്യൂം പോലെ ഉള്ള വസ്തുക്കളിൽ മൈൽഡ് ഡോസ് കൊടുത്തുകഴിഞ്ഞാൽ ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല.... അതുപോലെ തന്നെ മറ്റൊരു വഴി ഉണ്ട്......'

അയാളുടെ സംസാരം അവളിൽ ആവേശം കൊള്ളിച്ചു....

'കൊതുക് തിരി......'

'കൊതുക് തിരിയോ......'

അത്ഭുതവും സംശയവും അവളിൽ ഒരുപോലെ മിന്നി മാഞ്ഞു....

'അതെ അമിതമായ കൊതുക് ശല്യം ഉണ്ടെങ്കിൽ അയാൾ തീർച്ചയായും ഒരു കൊതുക് തിരി ഉപയോഗിക്കുന്നുണ്ടാകാം.... അതിൽ വിഷം കലർന്നാൽ എന്നും കത്തിച്ചു വെയ്ക്കുന്ന കുറച്ചു സമയം ആ വിഷം അയാൾ ശ്വസിച്ചിരിക്കും..... അങ്ങനെ പതിയെ പതിയെ BP ഷൂട്ട്‌ ചെയ്യും... ബ്ലഡ്‌ വെസ്സൽസ് പൊട്ടും... അങ്ങനെ മരണം.......'

'ഇക്ക നിങ്ങൾ കൊള്ളാം കേട്ടോ... ഒരു തുരുമ്പ് പോലുമില്ലാത്ത കേസിൽ നിങ്ങൾ ഇത്രയും കണ്ടുപിടിച്ചില്ലേ..... പക്ഷെ ഇക്കാ... '

അയാൾ ഭാര്യയെ നോക്കി....
അവൾ അയാളോടായി അടുത്ത ചോദ്യം....

'അയാളെ ഇത്രയും കഷ്ടപ്പെട്ട് സമയം എടുത്ത് കൊല്ലാൻ മാത്രം.. ഇത്രയും സ്നേഹം ആർക്കാ.......'

അയാൾ ഒരുനിമിഷം ഞെട്ടി.....


അവൾ പറഞ്ഞത് ശരിയാണ് താൻ ഇത്രയും നേരം കൊലപാതകം നടക്കാൻ സാധ്യത ഉള്ള വഴികൾ കണ്ടെത്താൻ മാത്രമാണ് ശ്രമിച്ചത്.. അയാളെ ആരാണ് കൊന്നത്....

പെട്ടന്ന് എന്തോ ഓർമ്മവരുന്നു പോലെ അയാൾ വീട്ടിൽ നിന്നും ഇറങ്ങി വണ്ടിയിൽ കയറി പുറത്തേക്ക് പോയി... 
അയാൾ മരണം നടന്ന വീട് ലക്ഷ്യം ആക്കി വണ്ടി പായിച്ചു....

അവിടെ ആരൊക്കെയോ കൂടി നിൽക്കുന്നുണ്ട്... അയാൾ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി അവിടേക്ക് നടന്നു... 
ഒരു വണ്ടിയിൽ കുറെ സാധനം കയറ്റി എങ്ങോട്ടോ പോയി... 
റഫീക്ക് പുറത്ത് നിന്ന ഒരു ആളിന്റെ അടുത്ത കാര്യം തിരക്കി...

'അത് സാറെ ഇവിടെ ഉണ്ടായിരുന്ന ആ മരിച്ചു പോയ പയ്യന്റെ സാധനം എന്തൊക്കെയോ ആണ്.. നാളെ തൊട്ട് പുതിയ താമസകാർ വരും...'

'അപ്പൊ ഇവിടെ താമസിച്ച ഒരു പെൺകുട്ടിയും അമ്മയും....'

അയാളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു...

'പെൺകുട്ടിയും അമ്മയും !! സർ ഇവിടെ ആരും താമസിച്ചല്ല സർ.. സാറിനെ ആരെങ്കിലും പറ്റിച്ചത് ആകും...'

റഫീഖിന്റെ ഫോണിൽ ആരോ വിളിച്ചു... അയാൾ കാൾ അറ്റൻഡ് ചെയ്തു...

'ഹലോ സർ ആ പയ്യന്റെ അവയവങ്ങൾ ടെസ്റ്റ്‌ ചെയ്തു റിപ്പോർട്ട്‌ വന്നിട്ടുണ്ട്...'

'ഒക്കെ im ഓൺ മൈ വേ....'

റഫീക്ക് ആകെ അസ്വസ്ഥമായിരുന്നു.... അയാളുടെ ചിന്തകൾ കാടുകയറി തുടങ്ങി... തന്റെ ഉള്ളിൽ നിറഞ്ഞ സംശയങ്ങൾ ഉത്തരമില്ലാതെ കിടക്കാൻ തുടങ്ങി...

അയാൾ വണ്ടി നിർത്തി ഓഫീസിലേക്ക് ഓടി... ഒരു പക്ഷെ തന്റെ സംശയങ്ങൾ എല്ലാം ഇന്ന് തീരും.... 

അയാൾ ഓഫീസർ ഇരിക്കുന്ന മുറിയിലേക്ക് നടന്നു...

'സർ മുംബൈ ലാബിൽ നിന്നും റിപ്പോർട്ട്‌ വന്നിട്ടുണ്ട്...അവിടുന്നുള്ള ടെസ്റ്റ് റിപ്പോർട്ട്‌ കളക്റ്റ് ചെയ്ത കോർഡിനേറ്റ്  ചെയ്ത അനലിസ്റ്റും വന്നിട്ടുണ്ട്...'

അവർ അയാൾക്ക് വിസിറ്റിംഗ് lounge കാണിച്ചു കൊടുത്തു അയാൾ അവിടേക്ക് നടന്നു...

അവിടെ ഒരു പെൺകുട്ടി അയാളെ കാത്ത് റിപ്പോർട്ട്‌ കൊണ്ട് ഇരുന്നിരുന്നു...
അയാൾ അവർക്ക് മുന്നിൽ ഇരുന്നു.... 

'സർ I'm സോറി താങ്കളുടെ നിരീക്ഷണം തെറ്റായിരുന്നു... ആ മരണം ഒരു സ്വാഭാവിക മരണം തന്നെയാണ്....ഇതാ റിപ്പോർട്ട്‌....' 

അയാൾ ആകെ തകർന്നു തന്റെ നിരീക്ഷണം എല്ലാം പാടെ തെറ്റി പോയിരിക്കുന്നു... അയാൾ എന്തൊക്കെയോ ചിന്തകളിൽ മുഴുകി റിപ്പോർട്ട്‌ വായിച്ചു തുടങ്ങി...

'സർ എനിക്ക് തിരിച്ചു പോകാൻ സമയമായി... '
ആ പെൺകുട്ടി അയാളോട് പറഞ്ഞു... റിപ്പോർട്ടിൽ  നിന്നും കണ്ണ് എടുക്കാതെ ആ പെൺകുട്ടിയോട് അയാൾ പൊക്കോളാൻ പറഞ്ഞു... അവൾ പോയി 10മിനിറ്റ്കൾക്ക് ശേഷം അയാൾ എന്തോ ഓർത്തു ഞെട്ടി തരിച്ചു....

ആ പെൺകുട്ടി... അയാൾ ആ മുഖം എവിടെയോ കണ്ട് മറന്നു....

ഓഫീസിൽ കണ്ട ആ പെൺകുട്ടിയെ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു....പക്ഷെ ചിന്തകൾ എവിടെയോ ഉടക്കി കിടക്കുന്നു...

പെട്ടന്നാണ് ആ മുഖം അയാളുടെ  ഉള്ളിൽ മിന്നി മറഞ്ഞു....

അന്ന് അവിടെ മരണം നടന്ന വീട്ടിൽ വാടകക്ക് താമസിക്കുന്നു എന്ന് പറഞ്ഞ പെൺകുട്ടി....

ശ്രീപ്രിയ.......

അക്ഷയ്. 

No comments:

Post a Comment

എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...