ഷെയ്ഡ്സ് ഓഫ് ബ്ലൂ
---------------------------------
അവസാനമെത്തിയ രോഗിയും പോയതിന് ശേഷം ഞാൻ പതിയെ കസേരയിൽ നിന്നും എഴുന്നേറ്റ് നടുനിവർത്തി...
അറ്റൻഡർ പയ്യൻ ഡോർ തുറന്ന് റൂമിന്റെ ഉള്ളിലേക്ക് കയറി...
'ഡോക്ടർ ഒരാളുകൂടെ വന്നിട്ടുണ്ട് കടത്തിവിടാണോ........'
'ഒരാളുകൂടെ ഉണ്ടോ.... ശരി വരാൻ പറയൂ.....'
ഞാൻ തിരികെ കസേരയിൽ പോയിരുന്നു.... ഫോൺ എടുത്ത് സമയം നോക്കി 6.30 വൈകിട്ട് 3 മണിക്ക് തുടങ്ങിയ ഇരുപ്പാണ്....
ഇത്രയും മാനസിക പ്രേശ്നങ്ങൾ ഉള്ളവർ നമ്മടെ നാട്ടിലുണ്ടോ...
ഞാൻ ഉള്ളിൽ വല്ലാതെ അത്ഭുതപ്പെട്ടു.....
അപ്പോഴേക്കും ഡോർ തുറന്ന് ഏതാണ്ട് 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ മുറിയിലേക്ക് കയറി വന്നു....
ഇളം നീല നിറമുള്ള ഒരു ഷർട്ടും മുഴിഞ്ഞ ഒരു മുണ്ടുമായിരുന്നു അയാളുടെ വേഷം.....കയ്യിൽ ഒരു എന്തോ ഒരു തുണിക്കടയുടെ കവറും ഞാൻ ശ്രദിച്ചു..... പുത്തൻ എയർ ഫ്രഷ്നറിന്റെ പരിമളം നിറഞ്ഞുനിന്ന നിന്ന മുറിയിലേക്ക് അയാൾ കടന്നതുമുതൽ വല്ലാത്തൊരു ഗന്ധമാണ്....
പരിചിതമായ ആ ഗന്ധം പക്ഷെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.......
അയാൾ വന്ന് എന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു...
അല്പം മുഖമുയർത്തി എന്നെ നോക്കി...
'ഡോക്ടർ ഞാൻ ഒരു മാനസിക രോഗിയല്ല....'
അയാൾ പറയുന്നതിന്റെ ഇടയിൽ എനിക്ക് വീട്ടിൽ നിന്നും മോന്റെ ഫോൺ കാൾ ഞാൻ അത് കട്ട് ചെയ്തുകൊണ്ട് അയാളുടെ സംസാരം കേട്ടു.....
'ഡോക്ടർ ഞാൻ ഒരു ആശാരിയാണ്...വീട് അടിമാലിയിൽ ആണ്....
ഭാര്യ സീത എന്റെ കല്യാണം കഴിഞ്ഞിട്ട് 12 വർഷമായി... ഒരു മോൻ അഭിനവ്...
അവൾക്ക് എന്നെക്കാളും ഒരുപാട് പ്രായക്കുറവാണ്... ഞങ്ങൾ തമ്മിൽ ഏതാണ്ട് 13 വയസ്സിന്റെ വ്യത്യാസമുണ്ട്....ആ കാര്യം പറഞ്ഞു പലപ്പോഴുണ് അവൾ എന്നെ കളിയാക്കിയിരുന്നു....പുറത്ത് ഒക്കെ പോകുമ്പോൾ അവളെ കൂട്ടാൻ എനിക്ക് മടിയാണ്... നാട്ടുകാരുടെ പരിഹാസം....
മോൻ ഉണ്ടായ സമയത്തൊക്കെ അവൾക്ക് വലിയ കാര്യമായിരുന്നു പക്ഷെ അവൻ വളർന്നു വരുംതോറും അവൾക്ക് അവനോടുള്ളത് ഇഷ്ടം കുറഞ്ഞു വന്നു.... ഞാൻ ജോലി ആവശ്യത്തിനായി പലപ്പോഴും വീട്ടിൽ നിന്നും മാറി നിൽക്കാറുണ്ട്.... അങ്ങനെ രണ്ടാഴ്ച മുന്നേ ഞാൻ തൊടുപുഴയിൽ ജോലിക്ക് പോയി... പിറ്റേന്ന് രാവിലെ എനിക്ക് മോന്റെ ഫോൺ വന്നിരുന്നു പക്ഷെ കാൾ എടുത്തെങ്കിലും പെട്ടന്ന് തന്നെ അത് കട്ടായി പോയി...
വൈകുന്നേരമായപ്പോൾ സീതയുടെ ഫോൺ വന്നു...
മോനെ കാണാനില്ല എന്നും പറഞ്ഞു.....
ജോലിയും കളഞ്ഞു ഞാൻ ഓടി പിടിച്ചു വീട്ടിൽ എത്തി.... കരഞ്ഞു തളർന്ന സീതയെ ഞാൻ കണ്ടു... വൈകിട്ട് കൂട്ടുകാരുടെ കൂടെ കളിക്കാൻ പോയ അവൻ പിന്നീട് മടങ്ങി വന്നില്ല.... പോലീസിൽ പരാതി നൽകി... 2-3 ദിവസം ഞാനും അവനെ തിരക്കി ഇറങ്ങി.. പക്ഷെ നിരാശ മാത്രമായിരുന്നു ഫലം.....
വീട് പട്ടിണി ആകാതിരിക്കാൻ ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി.... പണി കഴിഞ്ഞു വീട്ടിൽ തിരികെ എത്തിയ എന്നെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.......'
'ഡോക്ടർ.. പുറത്ത് പോലീസ് വന്നിട്ടുണ്ട്....'
അറ്റൻഡർ പയ്യൻ വന്ന് എന്നോട് പറഞ്ഞു... അയാളുടെ മുഖം ശ്രദിച്ചുകൊണ്ട് പോലീസ് കാരോട് കയറി വരാൻ ഞാൻ ആവശ്യപ്പെട്ടു....
അയാളുടെ മുഖത്ത് വല്ലാത്തൊരു ചിരി...
'ഡോക്ടർ അവർ തേടി വന്നത് എന്നെയാണ്...'
ഞാൻ ഒന്ന് ഞെട്ടി...
അയാൾ ചോര പുരണ്ട ഒരു ഉളി എടുത്ത് എന്റെ മേശയുടെ മുകളിൽ വെച്ചു...
എന്റെ മുഖത്തേക്ക് നോക്കി അയാൾ സംസാരിച്ചു....
'നീല.... ചതിയുടെയും വഞ്ചനയുടെയും നിറമാണ് ഡോക്ടർ.... അവൾക്കും ആ നിറമാണ്....'
അപ്പോഴേക്കും പോലീസ് അയാളെ എന്റെ മുറിയിൽ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടുപോകാൻ തുടങ്ങി...കൊണ്ടുപോകുന്നതിന് ഇടയിൽ അയാൾ എന്റെ അടുത്തേക്ക് മുഖം കൊണ്ടുവന്നു...
'നമ്മൾ തമ്മിൽ ഒരു രഹസ്യമുണ്ട് ഡോക്ടർ.....'
പോലീസ്‌കാർ അയാളെ മുറിയിൽ നിന്നും കൊണ്ടുപോയി.... ആ കണ്ണുകളിൽ പ്രതികാരത്തിന്റെ ചുവപ്പും.... നനവുള്ള ഒരു പ്രകാശവുമുണ്ടായിരുന്നു....
തിരകെ കസേരയിൽ ഇരുന്ന ഞാൻ താഴെ വീണ പത്രം എടുത്ത് നോക്കി....
'11 വയസ്സുകാരനെ കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇട്ട അമ്മയെയും കാമുകനെയും അച്ഛൻ വെട്ടി കൊന്നു....'
വാർത്ത കണ്ട ഞാൻ ഒന്ന് ഞെട്ടി.....
അയാളുടെ വാക്കുകൾ എന്റെ കാതിൽ വീണ്ടും വീണ്ടും അലയടിച്ചു.....
ആ തിരിച്ചറിയാനാകാത്ത ഗന്ധം ഞാൻ തിരിച്ചറിഞ്ഞു.....
അത് ചോരയുടെ മണമായിരുന്നു.........
എന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്തു..... അഞ്ജലിയാണ്.... ഞാൻ കാൾ എടുത്തു.....
'ഏട്ടാ.... നമ്മടെ.....നമ്മടെ മോനെ കാണാനില്ല...............'
അക്ഷയ്...

No comments:
Post a Comment